തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമെന്ന് പറഞ്ഞ മന്ത്രി വി. ശിവൻകുട്ടി പക്ഷേ തന്ത്രം വിശദീകരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ’എല്ലാ തന്ത്രവും പരസ്യമാക്കാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
പദ്ധതിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. അതിനാൽ അതുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും നടന്നുവരികയായിരുന്നു.
പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെ വന്നപ്പോൾ പണം നഷ്ടപ്പെടേണ്ട എന്നു കരുതിയാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.