Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : ReligiousFreedom

മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്

ഇക്കഴിഞ്ഞ അമേരിക്കൻ യാത്രയിൽ ന്യൂയോർക്കിന്‍റെ ഹൃദയഭാഗത്തുള്ള മാൻഹാട്ടനിലെ ഏറ്റവും തിരക്കേറിയ യൂണിയൻ സ്‌ക്വയറിൽ ഇരുപത്തഞ്ചോളം വരുന്ന ഹരേകൃഷ്ണ ഗായകസംഗം ഹാർമോണിയത്തിന്‍റെ സഹായത്തോടെ ഉച്ചത്തിൽ ഭജന പാടുകയും ഡാൻസ് ചെയ്യുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയുകയും ചെയ്യുന്നതു കാണാനിടയായി. ഗായകസംഘത്തിൽ ഇന്ത്യക്കാരും വളരെ ചെറുപ്പക്കാരായ അമേരിക്കക്കാരും ഉണ്ടായിരുന്നു. അവർക്കെല്ലാം ചെറിയ കുടുമയും വെളുത്ത ഇന്ത്യൻ വസ്ത്രവുമായിരുന്നു. കാഷായ വസ്ത്രധാരിയായ സന്യാസി ഇന്ത്യക്കാരനായിരുന്നു.

വളരെ തിരക്കുള്ള ഇതുവഴി വന്ന എല്ലാവരെയും അവർ തടഞ്ഞുനിർത്തി അവരുടെ ലഘുലേഖ കൊടുക്കുകയും ഇതിനെല്ലാം സുരക്ഷ കൊടുക്കുന്ന രീതിയിൽ ഒരു പോലീസ് സംഘം അവിടെ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. അതുവഴിവന്ന ആരും പ്രശ്നമുണ്ടാക്കിയതായി കണ്ടില്ല. ഇങ്ങനെ പൊതുപരിപാടികൾ നടക്കുന്ന ഒരു സ്ഥലം കൂടിയാണത്.

അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമായ കുറി, ചരട് ഉൾപ്പെടെയുള്ള അടയാളങ്ങൾ ധരിക്കുന്നതിൽ മുമ്പത്തെക്കാൾ താത്പര്യം കാട്ടുന്നതായും കാണാനിടയായി. ചുവന്ന തിലകം അണിഞ്ഞ പല ചെറുപ്പക്കാരെയും ഹോട്ടലുകളിലും മറ്റും കാണാനിടയായി. ഈ പ്രകടനപരത പൊതു മത ആചരണത്തിന്‍റെയും പ്രചാരണത്തിന്‍റെയും ഭാഗമാണ്. അതിനെ ആദരവോടെ കാണുകയും വേണം. ന്യൂയോർക്കിന്‍റെ മറ്റൊരു ഭാഗത്തു നടന്ന സമ്മർ ഫുഡ്‌ കാർണിവലിലും കണ്ടു, പ്രായമുള്ള ഒരു മുസ്‌ലിം വിശ്വാസി തന്‍റെ മതം പ്രസംഗിക്കുന്നതും അവരുടെ ലഘുലേഖകൾ വിതരണം ചെയ്യുന്നതും. സന്തോഷകരമായ, അഭിമാനകരമായ കാഴ്ചകളായിരുന്നു ഇവയെല്ലാം.

ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ആയിരിക്കണം കാര്യങ്ങൾ. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ചർച്ചകളും മതപരിവർത്തന നിരോധന നിയമ ചർച്ചകളുമൊക്കെ കണ്ടപ്പോൾ ഈ സംഭവങ്ങൾ ഓർത്തുപോയി. എന്നാൽ, ഇവയൊക്കെ മറ്റു മതങ്ങൾക്കും ഇന്ത്യയിൽ ഉറപ്പുവരുത്താൻ ഈ മത വിശ്വാസികൾതന്നെ മുൻകൈയെടുക്കണം. എങ്കിലേ മതസ്വാതന്ത്ര്യമാകൂ. അല്ലാത്തപക്ഷം മത മേൽക്കൊയ്മയായി അധഃപതിക്കും.

അമേരിക്കയിലെ ഹിന്ദുമത പ്രചാരണം

ഒരു കണക്കു പ്രകാരം 20 വർഷം മുമ്പ് അമേരിക്കയിലുണ്ടായിരുന്ന 435 ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനത്ത് 2025ൽ ഏതാണ്ട് 1500 ആയി വർധിച്ചു എന്നുകാണുന്നു. കലിഫോർണിയ സംസ്ഥാനത്തു മാത്രം 187ഉം ന്യൂയോർക്കിൽ 173ഉം ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. പ്യു റിസർച്ച് പ്രകാരം 2020ൽ 30 ലക്ഷം ഹിന്ദുക്കൾ അമേരിക്കയിൽ ഉണ്ടെന്നും 2050 ആകുമ്പോഴേക്കും അവർ 47.8 ലക്ഷമാകുമെന്നുമാണ് കണക്ക്.

2014-15ലെ പ്യു റിസർച്ച് പ്രകാരം അമേരിക്കൻ ഹിന്ദുക്കളിൽ എട്ടു മുതൽ 10 ശതമാനം വരെ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളായവരാണ്. കൂടാതെ, ലക്ഷക്കണക്കിന് അമേരിക്കക്കാർ ഇന്ത്യൻ യോഗ, ധ്യാന രീതികൾ പരിശീലിക്കുകയും ചെയ്യുന്നു. കൂടാതെ, ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്, വേദാന്ത സൊസൈറ്റി, യോഗ ആൻഡ് മെഡിറ്റേഷൻ മൂവ്മെന്‍റ്സ് തുടങ്ങിയ സംഘടനകളിൽകൂടി ഹിന്ദുമത പ്രചാരണം അമേരിക്കയിൽ നടക്കുന്നു. അതിലുപരി അവിടത്തെ വളരെ പ്രധാന വ്യക്തികൾ ഹിന്ദുമതം സ്വീകരിക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ജൂലിയ റോബർട്സ് എന്ന ഹോളിവുഡ് നടി ഉദാഹരണമാണ്.

അമേരിക്കൻ ഭരണഘടനയിലെ ആദ‍്യ ഭേദഗതി പ്രകാരം ഇഷ്‌ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിർബന്ധിത മതപരിവർത്തനത്തെ ഉപദ്രവം, പിറകെ നടന്നു ശല്യപ്പെടുത്തൽ തുടങ്ങിയ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്. പൊതുവെ ക്രിസ്ത്യൻ രാജ്യം എന്നറിയപ്പെടുന്ന ജനാധിപത്യ രാജ്യമാണല്ലോ അമേരിക്ക. അവിടെ ഇന്ത്യക്കാരായ ഹിന്ദുക്കൾ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ അനുഭവമാണിത്. ഒരർഥത്തിൽ അഭിമാനമുള്ള കാര്യമാണിത്. മറ്റു പല പരിമിതികൾ ഉണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ സംസ്കാരം അഭിനന്ദനാർഹമാണ്.

സാന്പത്തിക മുതലെടുപ്പ് മാത്രം

ബ്രിട്ടീഷ് കൊളോണിയൽ സംവിധാനത്തിന്‍റെ ഉദ്ദേശ്യം സാമ്പത്തിക മുതലെടുപ്പു മാത്രമായിരുന്നു എന്ന് ശശി തരൂരിന്‍റെ An Era of Darkness : The British Empire in India എന്ന ഗവേഷണ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലായിരുന്നെങ്കിൽ കൊളോണിയൽ കാലഘട്ടത്തിൽതന്നെ മതപരിവർത്തനം ഒരു പ്രധാന വ്യവസ്ഥയായി മാറ്റിക്കൊണ്ട് വിപുലമായമായ രീതിയിൽ ക്രിസ്തുമത പ്രചാരണവും പരിവർത്തനവും നടത്താമായിരുന്നു. അങ്ങനെ അല്ലായിരുന്നു സംഭവിച്ചത് എന്നുള്ളതിന് തെളിവാണല്ലോ ഇപ്പോഴും ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം.

അതിലുപരി അധികാര കൈമാറ്റം നടത്തുന്ന അവസരത്തിലും ഇങ്ങനെ ഒരു ഉപാധി ചർച്ചചെയ്തതായി കേട്ടിട്ടില്ല. അക്കാലത്തെ സ്വാതന്ത്ര്യസമര നേതാക്കളെയോ അധികാരം ഏല്പിച്ച നേതാക്കളെയോ മതം മാറ്റാൻ ബ്രിട്ടീഷുകാർ ശ്രമിച്ചില്ല എന്നുള്ളതിന് തെളിവാണല്ലോ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റു അജ്ഞേയവാദിയും നിരീശ്വരനും ആയിരുന്നു എന്നുള്ളത്. കൂടാതെ, ആദ്യത്തെ മന്ത്രിസഭയിൽ ഭൂരിപക്ഷം പേരും സവർണ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നിട്ടും പ്രത്യേക ന്യൂനപക്ഷ പദവി അന്നത്തെ ക്രിസ്ത്യാനികൾക്കു നൽകി എന്നത് അവർ വിദേശമതക്കാർ അല്ലെന്നും അവർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് എന്നുമുള്ള പരിഗണനയിലായിരിക്കണമല്ലോ. പിന്നീടാണല്ലോ അതിനെല്ലാം മാറ്റം വരുന്നത്.

ഒന്നാം നൂറ്റാണ്ടിൽതന്നെ ഇന്ത്യയിൽ എത്തുകയും സമാധാനപരമായി ഇവിടത്തെ മത-സാംസ്‌കാരിക പരിസരവുമായി ഇണങ്ങിച്ചേർന്ന് എല്ലാ അർഥത്തിലും ഒരു ഇന്ത്യൻ മതമായി തീരുകയും ചെയ്ത ക്രിസ്തുമതം എങ്ങനെയാണ് ഇപ്പോഴും കൊളോണിയലും വൈദേശികവും പേടിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആകുന്നത് എന്ന് ഗൗരവമായി ചിന്തിക്കണം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പങ്കെടുത്തതിന്‍റെ ചരിത്ര വിശദാംശങ്ങൾ Rutledge പ്രസിദ്ധീകരിച്ച എ.ബി. ക്ലാര എന്ന പ്രശസ്ത ഗവേഷകയുടെ Christianity in India: The Anti Colonial Turn, India’s Non Violent Freedom Struggle: The Thomas Christians (1599-1799) എന്ന പുസ്തകങ്ങളിൽ അന്താരാഷ്‌ട്ര തലത്തിൽതന്നെ ഇന്നു ലഭ്യമാണ്.

ഭരണഘടനാവിരുദ്ധം

യാഥാർഥ്യം ഇതായിരിക്കേ, ജനാധിപത്യത്തിന്‍റെ മാതാവ് എന്നൊക്കെ അവകാശപ്പെടുന്ന ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ അതിനു കടകവിരുദ്ധമാണ്. ഒരു മതത്തിനുമാത്രം ഭരണഘടന സർവസ്വാതന്ത്ര്യവും കൊടുക്കുകയും ക്രിസ്തുമതം ഉൾപ്പെടെ മറ്റു മതങ്ങൾക്ക് അത് നിഷേധിക്കുകയും ചെയ്യുന്നതു ഭരണഘടനാവിരുദ്ധമാണ്, തീർത്തും അനീതിയാണ്, ഇരട്ടത്താപ്പാണ്. അതിലുപരി മതം പരിശീലിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെങ്കിൽ എന്തുകൊണ്ടാണു മറ്റു രാജ്യങ്ങളിൽ അതിനുള്ള ശ്രമങ്ങൾ ഇത്തരം മതങ്ങൾ ആവേശത്തോടെ നടപ്പിലാക്കുന്നത് എന്നുള്ളത് ചിന്തിക്കേണ്ടതാണ്.

അവിടത്തെപോലെതന്നെ ഇവിടെയും ഭരണഘടനാപ്രകാരം അതിനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ മതങ്ങൾക്കും ഉറപ്പുവരുത്താൻ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്കും സാധിക്കണം. അല്ലാതെ അജ്ഞതയും മുൻവിധിയും അസത്യവും ചരിത്ര വക്രീകരണവും അടിസ്ഥാനമാക്കിയുള്ള മതവിദ്വേഷവും വിവേചനവും മനുഷ്യവിരുദ്ധമാണ്, ഇന്ത്യാവിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതപരിവർത്തന നിരോധനം പോലെയുള്ള ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ഇവിടത്തെ ഭൂരിപക്ഷമത നേതാക്കൾതന്നെ മുൻകൈയെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം പഴയ കാല കൊളോണിയൽ രാജ്യങ്ങൾ സ്വന്തം ജനങ്ങൾക്ക് അവകാശങ്ങളും ലിബറലിസവും നടപ്പിലാക്കുകയും കോളനികളിലെ ജനങ്ങൾക്ക് അതു നിഷേധിക്കുകയും ചെയ്തതുപോലെയുള്ള കൊളോണിയൽ മാതൃകയിലുള്ള ഇരട്ടത്താപ്പും വഞ്ചനയുമാകും. ഇന്ത‍്യ അങ്ങനെ ആകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

ഇന്ത്യയിലെ അവസ്ഥ!

ഈ സന്ദർഭത്തിലാണ് അതിലും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലുള്ള മതസ്വാതന്ത്രത്തിന്‍റെ ദയനീയസ്ഥിതി മനസിലാക്കേണ്ടത്. ഡസനോളം സംസ്ഥാനങ്ങളാണ് വളരെ കാടത്തരീതിയിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കി, സമാധാനപരമായ മത കൂട്ടായ്മകളെപോലും കുറ്റകൃത്യമായി കണ്ട് ശിക്ഷിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം യഥേഷ്‌ടം ആസ്വദിക്കുന്നവരുടെ വിഭാഗത്തിൽപ്പെടുന്നവരാണ് ഇവിടെ ഇന്ത്യയിൽ മറ്റു വിഭാഗങ്ങളെ അതിന് അനുവദിക്കാത്തത് എന്നുള്ളത് വിചിത്രമാണ്.

നമ്മുടെ നാട്ടിൽത്തന്നെ എത്രയോ പേരാണ് മാതാ അമൃതാനന്ദമയിയുടെ മഠംപോലെയുള്ള സ്ഥലങ്ങളിൽ ചേരുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അതിൽ ഏറെപേർ വിദേശികളുമാണ്. ഇതിലാരും ഇടപെടാറില്ല. പക്ഷേ, ചില മതങ്ങൾക്ക് ഇതൊന്നും അനുവദിച്ചിട്ടില്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നത് അനീതിയല്ലേ. ‌മതാചരണവും പ്രചാരണവും പരിവർത്തനവുമെല്ലാം വ്യക്തിസ്വാതന്ത്ര്യ പ്രവർത്തനമാണ്. സർക്കാരുകൾക്ക് അവിടെ കാര്യമില്ല. അതു തടയുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ്.

ഇനി പരാതികളുണ്ടെങ്കിൽ, ഇപ്പോൾതന്നെ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങൾകൊണ്ടുതന്നെ അവ നിയന്ത്രിക്കാവുന്നതാണ്. അതിനുപകരം ഇപ്പോൾ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന നിയമങ്ങൾ പഴയ കൊളോണിയൽ ഭരണകർത്താക്കളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതാണ്. സർക്കാർ സ്വന്തം ജനങ്ങളോട് ഇത് ചെയ്യുന്നത് അങ്ങേയറ്റം കാടത്തമാണ്.

ഇന്ത്യൻ ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളുകൾ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. പ്രത്യേകിച്ചും ആർട്ടിക്കിൾ 25 മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്നു. പൊതുക്രമത്തിന് ഭംഗംവരാതെയും ധാർമികതയ്ക്ക് എതിരാകാതെയും മനഃസാക്ഷിക്കനുസരിച്ച് അവരവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. അങ്ങനെയെങ്കിൽ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഇതേ ആർട്ടിക്കിളിൽ അടങ്ങിയിരിക്കുന്നു. പേടിപ്പിച്ചോ പണം കൊടുത്തോ മറ്റു മാർഗങ്ങളിൽകൂടിയോ മതം ഇക്കാലത്തു പ്രചരിപ്പിക്കാം, ആളെക്കൂട്ടാം എന്ന് വിചാരിക്കുന്നത് എത്രയോ ബാലിശമായ ചിന്തയാണ്. അത്രയേയുള്ളോ മനുഷ്യർ. ഇനി അങ്ങനെ ആണെങ്കിൽതന്നെ അത്തരം ഗതികേടിലായ മനുഷ്യരെ അതിൽനിന്ന് മോചിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

ക്രിസ്തുമതത്തോടുള്ള വിവേചനം

ഭരണഘടന ഇങ്ങനെയായിരിക്കേ, 1950ലെ സംവരണഘടന തീരുമാനിക്കാനുള്ള പ്രത്യേക പ്രസിഡൻഷ‍്യൽ ഓർഡറിൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ നൽകേണ്ട എന്ന തീരുമാനമുണ്ടായി. നെഹ്‌റുവിന്‍റെ ആദ്യ മന്ത്രിസഭയിൽതന്നെ ക്രിസ്തുമതത്തോടുള്ള പേടിയും പ്രത്യേക നയവും പ്രകടമാണ്.

ക്രിസ്തുമതത്തിൽ തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാത്തതിനാൽ അതിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ വേണ്ടെന്ന വാദമാണ് അന്നുണ്ടായത്. അങ്ങനെയെങ്കിൽതന്നെ ഇന്ത്യയിലെ ദളിത്‌ പ്രശ്നവും ജാതി വേർതിരിവും പരിഹരിക്കാൻ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമാണു പ്രതിവിധി എന്നു പറയാതെ പറയുകയാണ്. തുടക്കംമുതലേ ക്രിസ്തുമതത്തോട് ഇന്ത്യയിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പും അവ്യക്തതയും സംശയവും വ്യക്തമാണ്.

ഇതിന് പ്രധാന കാരണമായിട്ടുള്ളത് ക്രിസ്തുമതത്തെയും കൊളോണിയലിസത്തെയും ബന്ധിപ്പിച്ചുള്ള ചിന്തകളാണ്. ഏക ശിലാത്മകമായി ക്രിസ്തുമതത്തെ കാണുകയും വൈവിധ്യത്തെ താമസ്കരിക്കുകയും അതിന്‍റെ ഉദ്ദേശ‍്യത്തെ വക്രീകരിച്ച് കൊളോണിയലിസത്തെ സഹായിക്കുക മാത്രമായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്തതാണ് പ്രശ്നമായത്.

എഡി 52ൽ തന്നെ ക്രിസ്തുമതം അന്നത്തെ ഇന്ത്യയിൽ, കേരളത്തിൽ എത്തിയെന്നുള്ളത് പല ഹിന്ദുമത നേതാക്കൾക്കോ കൊളോണിയലിസം പഠിച്ച വലിയ പണ്ഡിതർക്കോ അജ്ഞാതമാണ്. ഉദാഹരണത്തിനു പ്രസിദ്ധനായ പോസ്റ്റ്‌ കൊളോണിയൽ ചിന്തകൻ ഹോമി ഭാഭ തന്‍റെ കൊളോണിയൽ മിമിക്രി എന്ന എക്കാലത്തെയും പ്രസിദ്ധമായ ലേഖനത്തിൽ കൊളോണിയലിസത്തെയും ക്രിസ്തുമതത്തെയും ഇത്തരത്തിലാണ് സമീപിക്കുന്നത്.

കൊളോണിയൽ കാലഘട്ടത്തിലും ക്രിസ്തുമതം ഇന്ത്യയിൽ വന്നു എന്നുള്ളതും ശരിയെങ്കിലും, മതപരിവർത്തനവും കൊളോണിയലിസത്തെ ശക്തിപ്പെടുത്തുന്നതും മാത്രമായിരുന്നു അതിന്‍റെ ഉദ്ദേശ‍്യം എന്നുള്ളത് മുൻവിധിയും അസത്യവുമാണ്. ഒരുപക്ഷേ, രണ്ടു കൂട്ടരും ബ്രിട്ടീഷുകാരായിരുന്നതും കൊളോണിയൽ കാലഘട്ടത്തിൽതന്നെ ജനോപകാരപ്രദവും നിസ്വാർഥവുമായ വിദ്യാഭാസ സാമൂഹിക പ്രവർത്തങ്ങൾ നടത്തിയതും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട രേഖകളോ സംഭവങ്ങളോ അടിസ്ഥാനമാക്കി ഈ രീതിയിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

Leader Page

ക്രൈസ്‌തവർ സുവിശേഷം മടക്കിവയ്ക്കണോ?

ഛത്തീസ്ഗഡ് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം, എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹികസേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്നീ അവാസ്ത ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിന്‍റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം പറയാൻ ക്രിസ്ത്യാനികൾ ഉദ്യമിക്കുന്നത് എന്ന ചോദ്യവും ഉയർന്നുകേട്ടു.

ഇക്കൂട്ടരോടെല്ലാം വളരെ വ്യക്തമായി പറയാനുള്ളത്:

മറ്റേതു പൗരന്മാർക്കുമുള്ള തുല്യത ഇന്ത്യയിൽ എല്ലാ കാര്യങ്ങളിലും ക്രൈസ്തവർക്കും ഉണ്ട്. സഞ്ചാരസ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാവരെയുംപോലെ ക്രൈസ്തവരായ സമർപ്പിതർക്കുമുണ്ട്.

സഭയുടെ പ്രേഷിതപ്രവർത്തനം എല്ലാ മനുഷ്യർക്കുംവേണ്ടിയുള്ളതാണ്, പ്രത്യേകിച്ച് ദരിദ്രർക്കുവേണ്ടി. അത് എന്നും അങ്ങനെതന്നെയായിരുന്നു. ബംഗ്ലാദേശിൽ മാത്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 സമൂഹങ്ങളുണ്ട് എന്ന വസ്തുത അറിയാത്തവർ വിഡ്ഢിച്ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ പരതിനടക്കുന്നു എന്നേയുള്ളൂ! ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുംവേണ്ടി സഭ എന്നും ഉണ്ടായിരുന്നു; ഇനിയുമുണ്ടാകും. “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്” (മത്താ 25:40) എന്നു പറഞ്ഞ ഈശോയാണ് ഞങ്ങളെ നയിക്കുന്നത്.

“വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക” (മത്താ 5:15) എന്ന ക്രിസ്തുവചനവും “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” എന്ന പൗലോസിന്‍റെ മൊഴിയുമാണ് (1 കോറി 9:16) ഞങ്ങളെ നയിക്കുന്നത്. അതിനാൽത്തന്നെ, നിരന്തര പ്രേഷിതത്വമാണ് ഞങ്ങളുടെ മുഖമുദ്ര. ഞങ്ങൾ ആരെയും മതം മാറ്റുന്നില്ല. സുവിശേഷപ്രഘോഷണത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് മതംമാറ്റമല്ല, മനംമാറ്റമാണ്. വിശുദ്ധ പൗലോസ് വ്യക്തമാക്കിയതു പോലെ, “ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്” (1 കോറി 1:17). ഞങ്ങളുടെ ജീവിതവും ശുശ്രൂഷകളും സാക്ഷ്യങ്ങളും നിമിത്തം ആരെങ്കിലും ക്രിസ്തുവിലേക്ക് ആകൃഷ്ടരാകുന്നെങ്കിൽ ഞങ്ങൾക്ക് അതിൽ വലിയ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.

എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമല്ലാതെയോ മതിയായ ഒരുക്കങ്ങളില്ലാതെയോ ഒരാൾക്കു പോലും മാമ്മോദീസ നല്കരുതെന്ന് പൗരസ്ത്യ-പാശ്ചാത്യ സഭാ നിയമങ്ങൾ കൃത്യമായി അനുശാസിക്കുന്നുണ്ട്: “For an adult to be baptized, the person must have manifested the intention to receive baptism, have been instructed sufficiently about the truths of the faith and christian obligations, and have been tested in the christian life through the catechumenate. The adult is also to be urged to have sorrow for personal sins.” (CIC 865 §1; cf. CCEO 682 §1).

ക്രൈസ്തവജീവിതംകൊണ്ടും വാക്കുകൾകൊണ്ടും ശുശ്രൂഷകൾകൊണ്ടും സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയുടെ അടിസ്ഥാന ധർമമാണ്. അതില്ലെങ്കിൽ സഭയില്ല എന്നു പറയാൻ തക്കവിധം അത്രയ്ക്ക് മർമപ്രധാനമാണ് പ്രേഷിതത്വം. അതുകൊണ്ട്, ആരൊക്കെ ഏതു വിധത്തിലൊക്കെ എതിർത്താലും സഭ സുവിശേഷപ്രഘോഷണം തുടരും. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുസരിച്ച് ഇന്ത്യയിൽ പൗരന്മാർക്ക് ഏതു മതത്തിലും വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ടല്ലോ.

സുവിശേഷം പങ്കുവയ്ക്കുന്നതിന് എന്തൊക്കെ പ്രതിസന്ധികൾ ആരൊക്കെ ഉണ്ടാക്കിയാലും സമഗ്രമായ സുവിശേഷപ്രഘോഷണം മനുഷ്യ മനസുകളെ ചലിപ്പിക്കും; കാരണം, “സ്നേഹം സകലത്തെയും അതിജീവിക്കുന്നു” (1 കോറി 13:7). ഗ്രഹാം സ്റ്റെയ്ൻസിന്‍റെയും മക്കളുടെയും സിസ്റ്റർ റാണി മരിയയുടെയും കണ്ഡമാലിലെ ക്രൈസ്തവരുടെയും ഘാതകന്മാരിൽ പലരും ഇന്ന് ക്രിസ്തുവിശ്വാസം പുല്കിക്കഴിഞ്ഞു എന്നോർക്കുക.

ഇന്ത്യയിലെ ‘ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്’?

ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്‍റെ എണ്ണം വളരെ കൂടുതലാണെന്ന് ഈയിടെ ഒരു ചാനൽ ചർച്ചയിൽ ഒരു ഹിന്ദുത്വ തീവ്രവാദി പ്രസ്താവിക്കുകയുണ്ടായി. സത്യത്തിൽ, അദ്ദേഹം നടത്തിയത് ഒരു കുറ്റസമ്മതം തന്നെയാണ്. ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ് ഉണ്ടെങ്കിൽ അതിന്‍റെ അർഥം, ഇന്ത്യയിൽ ക്രൈസ്തവപീഡനം നടക്കുന്നു എന്നാണ്. മതപീഡനമുള്ളിടത്ത് ആദ്യ നൂറ്റാണ്ടുകൾ മുതല്ക്കേ രഹസ്യ ക്രൈസ്തവർ അഥവാ ഭൂഗർഭ സഭകൾ ഉണ്ടായിരുന്നു.

മതപീഡനം നിലനില്ക്കുന്നതിനാൽ ചൈനയിലും വിയറ്റ്നാമിലും ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്‍റെ എണ്ണം വളരെ കൂടുതലാണ്. നൂറു വർഷങ്ങളേ ആയുള്ളൂ, ക്രിസ്തുമതം ചൈനയിൽ വളരാൻ തുടങ്ങിയിട്ട്. 2018ലെ സർക്കാർ കണക്കനുസരിച്ച്, അവിടെ 4.4 കോടി ക്രൈസ്തവരുണ്ട് - 3.8 കോടി പ്രൊട്ടസ്റ്റണ്ടുകാരും 60 ലക്ഷം കത്തോലിക്കരും. ഇന്ത്യയിലേത് വെറും 3.5 കോടിയാണെന്നോർക്കുക.

യഥാർഥ വിഷയം

ക്രൈസ്തവ മിഷണറിമാർ ഭാരതത്തിലെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവം വിദ്യാഭ്യാസമാണ്. സുവിശേഷ വെളിച്ചം, മറ്റു പലയിടത്തും എന്നതുപോലെ ഇന്ത്യയിലും ചിന്താതെളിച്ചമായി മാറുന്നു. അധഃസ്ഥിതരുടെ സ്വയംമതിപ്പിനും ആത്മവിശ്വാസത്തിനും ഉന്നമനത്തിനും അതു കാരണമാകുന്നു. അത് അവരെ അടിമകളാക്കി വച്ചിരുന്ന ഭൂവുടമകളായ സവർണരുടെ മേല്ക്കോയ്മയ്ക്കും ആർത്തിക്കും അനീതിക്കും വിഘാതം സൃഷ്ടിക്കുന്നു. അങ്ങനെ സവർണരായ ജമീന്താർമാരുടെ അപ്രീതിക്ക് പാത്രമായ മിഷണറിമാർക്കെതിരേ ആദ്യമാദ്യം ഭീഷണിയും ശാരീരികാക്രമണവും നടത്തിയിരുന്നവർ (സിസ്റ്റർ റാണി മരിയയ്ക്കും സിസ്റ്റർ വത്സല ജോണിനും ആദരാഞ്ജലി!) പിന്നീട് മതപരിവർത്തന നിരോധന നിയമത്തിന്‍റെ സ്ഥിരം പ്രായോജകരായി മാറുകയായിരുന്നു. അവരുടെ കൗശലമാർന്ന ദുരുപയോഗം മൂലം ഈ നിയമം, പ്രയോഗത്തിൽ, സ്വന്തം മതം പ്രചരിപ്പിക്കാൻ പൗരന്മാർക്ക് അവകാശം നല്കുന്ന ഭരണഘടനയുടെ 25-ാം ആർട്ടിക്കിളിന് വിരുദ്ധമായി മാറുകയായിരുന്നു. എന്നു മാത്രമല്ല, ന്യൂനപക്ഷത്തിൽ പെട്ടവർക്കെതിരേ എപ്പോഴും സുഗമമായി ഉപയോഗിക്കാവുന്ന ഒരു ആയുധമായും നിക്ഷിപ്ത താത്പര്യക്കാരുടെ കൈയിൽ ആ നിയമം മാറി.

അക്ഷന്തവ്യമായ കൃത്യവിലോപം

എന്നാൽ പത്തിലേറെ സംസ്ഥാനങ്ങളിൽ ഈ കിരാതനിയമം പാസാവുകയും അതിന്‍റെ ദുരുപയോഗം പലവിധത്തിൽ പ്രകടമാകുകയും ചെയ്തപ്പോഴും ഉത്തരവാദിത്വമുള്ള ക്രൈസ്തവ സഭാ സമിതികൾ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ തുനിഞ്ഞില്ല എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. അങ്ങനെ നിയമത്തിന്‍റെ ദുരുപയോഗത്തിനു മുന്നിൽ ക്രൈസ്തവർ കുറ്റകരമായ നിസംഗത പാലിച്ചതാണ് ഇന്ന് ഹിന്ദുത്വശക്തികൾക്ക് ബലമായി മാറിയിട്ടുള്ളത്! കുറ്റകരമായ ഈ മൗനം സഭാ നേതൃത്വം വെടിയണം.

വിവേകം എന്ന മൗലികപുണ്യം, ധൈര്യം എന്ന മൗലികപുണ്യത്തിന് ഒരിക്കലും വിരുദ്ധമല്ല എന്നും ഭീരുത്വവും ഭയവും സുവിശേഷത്തിനു വിരുദ്ധമാണെന്നും ഓർക്കണം. അതോ, വളരെ വേഗത്തിൽ വെറും ‘സത്യാനന്തരസഭ’യായി അഥവാ ‘ക്രിസ്ത്വാനന്തര സഭ’യായി മാറാനുള്ള തത്രപ്പാടിലാണോ നമ്മൾ?

മതപരിവർത്തന നിരോധന നിയമം എളുപ്പമുള്ള ആയുധം

തീരെ അടിസ്ഥാനമില്ലാത്ത ‘നിർബന്ധിത മതപരിവർത്തനം’ എന്ന പ്രയോഗത്തിന് ഊന്നൽ നല്കി അതിന്‍റെ വെളിച്ചത്തിൽ അറുപതുകളിൽതന്നെ മൃദുഹിന്ദുത്വത്തിന്‍റെ ലൈനിൽ നിലപാടുകൾ സ്വീകരിച്ചതു കോൺഗ്രസാണ്.

മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങൾക്കെതിരായി ദുരുപയോഗിക്കപ്പെട്ടാൽ അത്തരം സംഭവങ്ങളിൽ സത്വരമായി ഇടപെടാൻ കൃത്യവും വ്യക്തവുമായ ആർട്ടിക്കിളുകൾ ഭരണഘടനയിലും നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിലും ഉണ്ടായിരിക്കേ, ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യ 2.5 ശതമാനത്തിൽ താഴെയായിരിക്കേ, ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താൻ ക്രൈസ്തവർക്കെതിരേ മതപരിവർത്തന നിരോധന നിയമം പടച്ചുണ്ടാക്കിയവർ, പക്ഷേ, ഭാവിയിൽ അത്തരം നിയമങ്ങളുടെ ദുരുപയോഗം ഉളവാക്കാനിരിക്കുന്ന കടുത്ത അനീതികൾ മുൻകൂട്ടി കണ്ടില്ല. ഇപ്പോൾ ഹിന്ദുത്വശക്തികൾ അത്തരം കിരാതനിയമങ്ങൾ അവരുടെ ആയുധമായി ഉപയോഗിക്കുന്നു.

Leader Page

ഒഡീഷയിൽ ശത്രുത വളർത്തുന്നവർ

ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ജയിലിലടയ്ക്കപ്പെട്ട രണ്ടു കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ച് ഒരാഴ്ച തികയുന്നതിനു മുന്പേയാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീമാർക്കും പുരോഹിതർക്കും നേരേ ആക്രമണമുണ്ടായത്.

നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം എഴുപതോളം വരുന്ന ബജ്‌രംഗ്ദൾ പ്രവർത്തകർ മിഷണറിമാർക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരേയുള്ള നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് 1967ൽ ഒഡീഷയാണ്. നിയമം പ്രാബല്യത്തിൽ വന്ന് അരനൂറ്റാണ്ടിലധികമായിട്ടും സമീപകാലത്താണ് ഈ നിയമം ക്രിസ്ത്യൻ മിഷണറിമാരെ ആക്രമിക്കാനുള്ള പ്രധാനപ്പെട്ട ആയുധമായി മാറിയത്.

ഒഡീഷയിൽ പുരോഹിതരും കന്യാസ്ത്രീകളുമെന്നതു മതപരിവർത്തകരായും മതപരിവർത്തനമെന്നതു ക്രിസ്തീയ സഭയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ഈ മാസം ആറിനു ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിനിരയായ ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ ദീപികയോടു പറഞ്ഞു.

സംഘടിത ആക്രമണം

തനിക്കും ഫാ. ജോജോയ്ക്കും കന‍്യാസ്ത്രീമാർക്കും നേരേയുണ്ടായ അതിക്രമം ഫാ. ലിജോ നിരപ്പേൽ വിവരിച്ചു. ആക്രമണമുണ്ടായ അന്ന് ജാലേശ്വർ പള്ളിയിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഗംഗാധർ ഗ്രാമത്തിൽ കുർബാന അർപ്പിക്കാൻ പോയതായിരുന്നു. 11 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു വിശ്വാസിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ വീട്ടിൽ മരണമടഞ്ഞവർക്കുവേണ്ടിയുള്ള ആണ്ട്കുർബാന അർപ്പിക്കാനാണ് പോയത്. ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരനെയും രണ്ടു കന്യാസ്ത്രീമാരെയും ഒപ്പം കൂട്ടി ഡ്രൈവറോടൊപ്പം ജീപ്പിലായിരുന്നു യാത്ര. പ്രദേശവാസിയായ ഒരു സഹായിയും അവരോടൊപ്പം ബൈക്കിൽ സ്ഥലത്തേക്കെത്തി. കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം രാത്രി ഒന്പതിനാണ് അവിടെനിന്നിറങ്ങിയത്.

അവിടെനിന്ന് അര കിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് എണ്‍പതോളം പേർ ബൈക്കിൽ വന്ന് ഒരു ആൾവാസമില്ലാത്ത ഇടുങ്ങിയ സ്ഥലത്തുവച്ചു വഴി തടഞ്ഞത്. മുന്നിൽ ബൈക്കുമായി പോയ സഹായിയെ അവർ തടഞ്ഞുനിർത്തി അടിക്കാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ ബൈക്ക് മറിച്ചിട്ടതിനു ശേഷം പൂർണമായും നശിപ്പിച്ചു. ഇതിനുശേഷം ഞങ്ങൾ വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർ മൊബൈലുകൾ ബലമായി കൈക്കലാക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.

ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന്‍റെ ചില്ല് അടിച്ചുപൊട്ടിക്കാൻ നോക്കി. പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ അടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ‘ധർമഗുരു’ എന്നു പരിഹസിച്ചാണ് എന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. അര മണിക്കൂറോളം ആക്രമണം തുടർന്നു.

കന്യാസ്ത്രീകളെ ഉപദ്രവിക്കാത്തതിനാൽ അവർ അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടിപ്പോയി. ആൾക്കൂട്ട വിചാരണയ്ക്കിടയിൽ ഓടിച്ചെന്നു കന്യാസ്ത്രീകളുടെ മൊബൈലിൽനിന്നാണ് ബാലേശ്വർ രൂപതയിൽ സംഭവം വിളിച്ചറിയിച്ചത്. ആക്രമണ വിവരം ഗ്രാമത്തിന്‍റെ പുറത്തേക്കെത്തിയത് ഇതോടെയാണ്. 30-35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പോലീസ് വന്നത്. മതപരിവർത്തനം നടക്കുന്നു എന്നാണ് അക്രമകാരികൾ പോലീസിനോടു പറഞ്ഞത്. എന്നാൽ, അപ്പോഴേക്കും അവിടേക്കെത്തിയ നാട്ടുകാർ മതപരിവർത്തനമൊന്നുമല്ല, ആണ്ടുകുർബാന ചൊല്ലാൻവേണ്ടിയാണ് ഞങ്ങളെ വിളിപ്പിച്ചതെന്ന് പോലീസിനോടു വിശദീകരിച്ചു. അക്രമിസംഘത്തിനൊപ്പമെത്തിയ മാധ്യമപ്രവർത്തകർ ഞങ്ങളുടെ വീഡിയോയെല്ലാം എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

മതപരിവർത്തനത്തിനു വന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും ആളുകൾ തടഞ്ഞുവെന്നും പോലീസിനു കൈമാറിയെന്നുമുള്ള വാർത്തകളാണ് അവിടെയെല്ലാം പ്രചരിച്ചത്. പേരും വിവരങ്ങളുമെല്ലാം രേഖപ്പെടുത്തി സംഭവിച്ചതെന്താണെന്ന് എഴുതി നൽകിയതിനു ശേഷമാണ് പോലീസ് ഞങ്ങളെ വിട്ടയച്ചത്.

ക്രൈസ്തവർ ശത്രുക്കളെന്നു പ്രചാരണം

ആദിവാസി വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനം പ്രമേയമാക്കിയുള്ള "സനാതനി: കർമ ഹീ ധർമ' എന്ന ഒഡിയ സിനിമ ഈ വർഷമാണ് പുറത്തിറക്കിയത്. ഏതെങ്കിലുമൊരു ഗ്രാമത്തിൽ പുരോഹിതരോ കന്യാസ്ത്രീകളോ വന്നാൽ അടിച്ചോടിക്കുക എന്ന സന്ദേശമാണ് ആ സിനിമയിലൂടെ പ്രചരിക്കപ്പെടുന്നതെന്നു ഫാ. ലിജോ പറഞ്ഞു. മിഷണറിമാർക്കെതിരേയുള്ള പ്രശ്നങ്ങൾ പണ്ടു മുതലേ ഉണ്ടായിരുന്നെങ്കിലും ഈയിടയ്ക്കാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങളെല്ലാം സംഘടിതമായി വർധിച്ചതെന്നും ഭൂമി കൈക്കലാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിച്ചു വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരോഹിതർ അവിടെ നിലനിൽക്കുന്നതുതന്നെ മതപരിവർത്തനത്തിനാണെന്നുള്ള സന്ദേശമാണു ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനു വൈദികർക്കു നേരേയുണ്ടായ ആക്രമണവും നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ച് ആസൂത്രിതമായി സംഘടിച്ചു നടത്തിയതാണ്. പ്രാഥമികപരമായി ഹിന്ദു എന്ന സംവിധാനത്തിനു കീഴിൽ വരാത്ത ആദിവാസികളെ ഹിന്ദുത്വ അല്ലെങ്കിൽ സനാതന ധർമം എന്ന കുടക്കീഴിൽ കൊണ്ടുവരാനാണ് തീവ്ര ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.

ഒന്നിക്കാൻ എതിരേയൊരു പൊതുശത്രു നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ സംസ്ഥാനത്ത് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കാനാണ് ബജ്‌രംഗ്ദൾ പോലെയുള്ള ശക്തികൾ ശ്രമിക്കുന്നത്. ശത്രുവിനെ നശിപ്പിക്കാൻ അവർ ദുരുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം.

Latest News

Up