ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ ഭീതി പരത്തിയിരുന്ന രാധാകൃഷ്ണൻ എന്ന കൊലയാളി കൊന്പനെ തമിഴ്നാട്ടിലെ നല്ലൈ ജില്ലയിലെ കോതയാർ വനത്തിൽ വിട്ടു.
പത്ത് വർഷത്തിലധികമായി ഓവാലിയിൽ ഭീതി പരത്തിയ ആന 12 പേരെ കൊലപ്പെടുത്തിയിരുന്നു.
ആനയെ കഴിഞ്ഞ മാസമാണ് മയക്കുവെടിവച്ച് പിടികൂടിയത്. തുടർന്ന് മുതുമല വന്യജീവി സങ്കേതത്തിലെ അഭയാറണിയിലെ ആനപ്പന്തിയിൽ കൊട്ടിലിൽ അടച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് വനംവകുപ്പ് ലോറിയിൽ ആനയെ കോതയാർ വനത്തിൽ എത്തിച്ച് തുറന്നുവിട്ടത്.