മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കിനു കാരണമായ കച്ചേരിത്താഴത്തെ പാലങ്ങളിലെ കുഴികള്‍ കോള്‍ഡ് മിക്സ് ഉപയോഗിച്ച് അടച്ച് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
അഭിഭാഷകനായ ഒ.വി. അനീഷ് മുഖേനെ പൊതു പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി നല്കിയ പരാതിയില്‍ കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എൻജിനീയര്‍ ജയരാജ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിമ്ന, കരാറുകാരന് ഉനൈസ് എന്നിവരെ വിളിച്ചു വരുത്തിയാണ് താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയില്‍ തീരുമാനമെടുത്തത്.
നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്കിന് കച്ചേരിത്താഴം പാലത്തിലെ വലിയ കുഴികളാണ് കാരണമെന്നും വിലയിരുത്തി.