Kerala
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സർക്കാർ പരിപാടികൾക്ക് ഉപയോഗിക്കുന്ന ഗവർണർ ആർ.വി. അർലേക്കറുടെ നടപടിയിൽ സർക്കാരിന്റെ എതിർപ്പ് മുഖ്യമന്ത്രി അറിയിക്കും. ഗവർണറെ കത്തു മുഖേനെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സർക്കാർ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നത്തിനു പുറത്തുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതു വിവാദമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം.
ഗവർണർക്കെതിരേ തത്്കാലം കേസിനു പോകേണ്ടെന്നും എതിർപ്പ് അറിയിക്കാനുമാണു മന്ത്രിസഭ തീരുമാനിച്ചത്.
മന്ത്രിസഭാ തീരുമാനമെടുത്തതു സംബന്ധിച്ച് ഉത്തരവിറക്കണമെന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചില്ല. അതിനാൽത്തന്നെ ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവുണ്ടാകില്ല. ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് എതിരേ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന അഭിപ്രായം സിപിഐ ഉന്നയിച്ചെങ്കിലും തത്കാലം എതിർപ്പ് അറിയിക്കുകയാണ് സർക്കാർ നീക്കം. എന്നാൽ, മന്ത്രിസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ രാജ്ഭവൻ നിലപാടിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠപുസ്തകം പരിഷ്കരിക്കുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തും.
ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നാലെ ശിവന്‍കുട്ടിക്കെതിരേ രാജ്ഭവന് രംഗത്തെത്തിയിരുന്നു. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണെന്നും രാജ്ഭവൻ വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരേ വാര്‍ത്താക്കുറിപ്പിറക്കി രാജ്ഭവന്. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേയും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്.
ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. ചടങ്ങ് ബഹിഷ്കരിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മന്ത്രി വന്നതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.