Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Durga

ദുര്‍ഗ ആക്ഷൻ കിഡ്

ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര യുടെ ഫ്ളാഷ് ബാക്കിലേക്കു കഥ തിരികെനടക്കും. കുട്ടി ചന്ദ്രയായി ഒരു പെണ്‍കുട്ടിയെത്തുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന ആക്‌ഷന്‍ രംഗങ്ങളാണ് അവൾ പുറത്തെടുക്കുന്നത്. അറിയാതെ കൈയടിച്ചുപോകുന്ന ഉശിരന്‍ പ്രകടനം. തികഞ്ഞ മെയ്‌വഴക്കത്തോടെ അഭ്യാസപ്രകടനങ്ങള്‍ കാണിച്ച ആ കുഞ്ഞുതാരം തൃശൂര്‍ പുതുരുത്തി സ്വദേശിനി ദുര്‍ഗ സി. വിനോദ് ആണ്.

ആക്‌ഷന്‍ കൊറിയോഗ്രഫര്‍ വിനോദ് പ്രഭാകറിന്‍റെ മകളാണെങ്കിലും ദുര്‍ഗ ലോകയിലേക്ക് എത്തിയത് ആക്‌ഷനില്‍ കാണിക്കുന്ന അസാമാന്യ മികവുകൊണ്ടു മാത്രമാണ്. മൂന്നാം വയസു മുതല്‍ കളരി അഭ്യസിക്കുന്ന ദുര്‍ഗയ്ക്ക് ലോകയിലെ കുഞ്ഞുനീലിയെ അവതരിപ്പിക്കുകയെന്നത് തീര്‍ത്തും അനായാസമായിരുന്നു.

കളരിക്കു പുറമേ മറ്റ് ആയോധനകലകളിലും കുട്ടിപ്പുലി തന്നെയാണ് ദുർഗ. മോണോ ആക്ട്, നാടോടിനൃത്തം, ചിത്രകല, ക്രാഫ്റ്റ് എന്നിവയിലും ദുർഗയ്ക്കു നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പുതുരുത്തി ഗവ. യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ദുര്‍ഗയുടെ വിശേഷങ്ങളിലേക്ക്...

തുടക്കം

എനിക്കു മൂന്നര വയസുള്ളപ്പോള്‍ ബാഹുബലി 2-വിന്‍റെ ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചില്‍ സ്റ്റേജില്‍ കളരിയഭ്യാസം നടത്താനുള്ള അവസരം ലഭിച്ചു. അതിനു വലിയ രീതിയില്‍ അഭിനന്ദനമൊക്കെ കിട്ടി. അതു കഴിഞ്ഞ് എനിക്കൊരു എട്ടു വയസൊക്കെ ആയപ്പോള്‍ ഭദ്രനാരി എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു.

എന്‍റെ അച്ഛന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് ആക്‌ഷന്‍ കൊറിയോഗ്രഫിയൊക്കെ ചെയ്ത ഷോര്‍ട്ട് ഫിലിമായിരുന്നു അത്. അമ്മ ഭദ്രയാണ് മേക്കപ്പും കോസ്റ്റ്യൂമും ഒക്കെ ചെയ്തത്. എന്‍റെ ചേട്ടന്‍ വൈഷ്ണവാണ് അസോസിയേറ്റ് ചെയ്തത്. ഭദ്രനാരിക്ക് സ്റ്റേറ്റ്, നാഷണല്‍, ഇന്‍റര്‍നാഷണല്‍ ലെവലില്‍ പതിനഞ്ചോളം പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം എനിക്കായിരുന്നു. അതായിരുന്നു തുടക്കം.

സിനിമയിലേക്ക്

Latest News

Up