Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Attack

വാൽപ്പാറയിൽ കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഹസല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്‍റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം.

വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.

കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

Kerala

വയനാട്ടിൽ കാട്ടുപന്നി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഓടപ്പുളം മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചായ കുടിക്കാനായി സമീപത്തെ കടയിലേക്ക് പോകുമ്പോള്‍ മൂവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.

Kerala

തെരുവുനായ ആക്രമണം; കണ്ണൂര്‍ കോര്‍പറേഷനില്‍ സിപിഎം പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.

കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.

International

ഇസ്രയേല്‍ ആക്രമണം: നഥാന്‍സ് ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടമെന്ന് യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്

ടെല്‍ അവീവ്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തിലെ, ഭൂമിക്ക് മുകളിലുള്ള ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള പൈലറ്റ് പ്ലാന്‍റ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് മേധാവി റഫായേല്‍ ഗ്രോസി. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഥാന്‍സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ട്. കൂടാതെ, ഇറാനിലെ ഫോര്‍ദോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്‍റും ഇസ്ഫഹാനിലെ സൗകര്യങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാശനഷ്ടം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. എന്നാൽ, എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ഗ്രോസി അറിയിച്ചു.

ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.

Latest News

Up