ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ നൽകിയ കേസ് പരിഗണിക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പരസ്പര സമ്മതത്തോടെ ആരംഭിച്ച് നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ഒരാൾ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.
യുവാവ് കോടതിയിൽ ഹാജരാക്കിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.