ഡിഎംഎയ്ക്ക് പുതിയ നേതൃത്വം
Monday, March 10, 2025 4:23 PM IST
ഡബ്ലിൻ: 20-ാം വർഷത്തിലേക്ക് കടക്കുന്ന അയർലൻഡിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വിത്യസ്ത ആശയങ്ങളും സാമൂഹിക വിഷയങ്ങളിൽ പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ദ്രോഗട ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ശനിയാഴ്ച സെന്റ് ഫെച്ചിൻസ് ജിഎഎ ക്ലബിൽ വച്ച് കോഓർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ 19-ാമത് ജനറൽ ബോഡി യോഗത്തിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
കോഓർഡിനേറ്റർമാർ: എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസി, ജോസ് പോൾ, ട്രഷറർ: ഡോണി തോമസ്, ജോയിന്റ് ട്രഷറർ: മെൽവിൻ പി. ജോർജ്, ഓഡിറ്റർ: ബിജു വർഗീസ്, യൂത്ത് & മീഡിയ കോഓർഡിനേറ്റർമാർ: ഡിബിൻ ജോയ്, ഐറിൻ ഷാജു, അന്ന തോമസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി: ഉണ്ണികൃഷ്ണൻ നായർ (റോയൽസ് ക്ലബ്), സിൽവെസ്റ്റർ ജോൺ റോയ്സ്, ജോൺ ദിനു, ജോസ് നവീൻ, ജോണി സിന്റോ ജോസ്, അനിൽ മാത്യു, ജുഗൽ ജോസ്, ജോസാൻ ജോസഫ് (റോയൽസ് ക്ലബ്), ഷിയാസ്, അബ്ദുൾ ഖാദർ, ഇവാൻ ഫിലിപ്പോസ്, വിജേഷ് ആന്റണി, ആശിഷ് ജോസ്, അരുൺ ബേസിൽ, ഐസക് (റോയൽസ് ക്ലബ്), ബിബിൻ ബേബി (റോയൽസ് ക്ലബ്) എന്നിവരെ 2025 - 2026 വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ പ്രസ്തുത യോഗത്തിൽ ചുമതല എടുക്കുകയും കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ഐറിഷ് സമൂഹത്തോട് ചേർത്ത് നിർത്തുകയും ചെയ്ത ടി.ഡി. ഗെഡ് നാഷ്, സിറ്റി കൗൺസിലർമാരായ മിഷേൽ ഹാൾ, എജിറോ ഒ ഹാരെ സ്ട്രാറ്റൺ എന്നിവരെ ഡിഎംഎ എക്സിക്യൂട്ടീവ് യോഗം ആദരിക്കുകയും ചെയ്തു.

ദ്രോഗട ഇന്ത്യൻ അസോസിയേഷന്റെ നാളിതു വരെയുള്ള പ്രവർത്തനങ്ങളും കുടുംബ സമേതം ഉള്ള പങ്കാളിത്തവും മറ്റു കമ്യൂണിറ്റികൾക്ക് മാതൃകയാണെന്നും ഒരു വർഷത്തിൽ ഇത്രയധികം പബ്ലിക് ഇവന്റുകൾ സഘടിപ്പിക്കുന്ന ഡിഎംഎ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും ടി.ഡി. ഗെഡ് നാഷ് പറഞ്ഞു.
പൂരം 2025ന് എല്ലാ ആശംസകളും നേർന്ന കൗൺസിലർ എജിറോ, പൂരം 2025ന്റെ ഭാഗമായ വാക്കത്തൺ ചലഞ്ചിൽ ഇത്തവണ മത്സരത്തിന് ഇറങ്ങും എന്നും ഉറപ്പ് നൽകി. അനിൽ മാത്യു സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു.
ടി.ഡി. ഗെഡ് നാഷ് കൗൺസിലർമാരായ മിഷേൽ ഹാൾ, എജിറോ ഒ ഹെയർ സ്ട്രാറ്റൺ എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.
ടി.ഡി. ഗെഡ് നാഷിനും കൗൺസിലർമാരായ മിഷേൽ ഹാൾ, എജിറോ ഒ ഹെയർ സ്ട്രാറ്റൺ എന്നിവർക്ക് എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസ്യ, സിൽവർസ്റ്റർ ജോൺ എന്നിവർ ഡിഎംഎയുടെ ഉപഹാരം നൽകി. തുടർന്ന് യോഗം വിജേഷ് ആന്റണിയുടെ നന്ദിയോടെ അവസാനിച്ചു.