വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ അമേരിക്ക താത്കാലികമായി നിർത്തിവച്ചു. ഏപ്രിൽ രണ്ടു വരെയാണ് വിലക്ക്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം.

കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു. എസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്‍റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് - മെക്സിക്കോ - കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു.


കനേഡിയൻ, മെക്സിക്കൻ കയറ്റുമതിയുടെ ഗണ്യമായ ഭാഗങ്ങളെ താരിഫ് ഇപ്പോഴും ബാധിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. കനേഡിയൻ ഇറക്കുമതിയുടെ ഏകദേശം 62 ശതമാനം പുതിയ തീരുവകൾക്ക് വിധേയമാകും. അതേസമയം, മെക്സിക്കൻ ഇറക്കുമതിയുടെ പകുതിയോളം യുഎസ്എംസിഎയ്ക്ക് കീഴിൽ വരുന്നതിനാൽ അധിക തീരുവയിൽ നിന്ന് ഒഴിവാക്കപ്പെടും.