മങ്കര-കാളികാവ് റെയിൽവേ മേൽപ്പാല നിർമാണം തുടങ്ങാനായില്ല
Thursday, June 20, 2024 12:23 AM IST
ഒറ്റപ്പാലം: മങ്കര-കാളികാവ് റെയിൽവേ മേൽപ്പാലം നിർമാണത്തിന് തുടർ നടപടികളില്ല. പദ്ധതിക്കായി 31.63 കോടി രൂപ അനുവദിച്ചിരുന്നു.

മേൽപ്പാലത്തിന്‍റെ നിർമാണ ചെലവ് പൂർണമായും റെയിൽവേ വഹിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി റെയിൽവേ മന്ത്രാലയം തുകയും അനുവദിച്ചിരുന്നു. പൂർണമായും റെയിൽവേയുടെ ചെലവിൽ നിർമിക്കുന്ന മേല്‍പാലത്തിനായി 31.63 കോടി രൂപയാണ് അനുവദിച്ചത്.

മേല്‍പാലത്തിനായി മൂന്നു പതിറ്റാണ്ടായി ആവശ്യമുയരുന്നുണ്ട്. പ്രതിദിനം നിരവധി ട്രെയിനുകൾ കടന്നുപോകുന്നതിനാൽ കാളികാവ് ഗേറ്റ് അടച്ചിടുന്നതു പതിവാണ്.

ഇതു വലിയ ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. മേല്‍പാലത്തിനായി മണ്ണു പരിശോധനയും സ്ഥലം സര്‍വേയും നടന്നിട്ടു വര്‍ഷങ്ങളായി. ഭൂവുടമകള്‍ സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെങ്കിലും തുടര്‍നടപടി വൈകുകയായിരുന്നു.


സ്ഥലം സർവേ പൂർത്തിയാക്കിയതോടെ കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർമാണോദ്ഘാടനവും നിർവഹിച്ചിരുന്നു. മേൽപ്പാല നിർമാണത്തിനായി റെയിൽവേ മന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതിയും ലഭിച്ചിരുന്നു.പത്തിരിപ്പാല ഭാഗത്തു നിന്നു കോട്ടായി, കുഴൽമന്ദം ഭാഗത്തേക്കു പോകാനുള്ള പ്രധാന റോഡാണിത്. വരുമാനം കുറവാണെന്ന കാരണത്താല്‍ മങ്കര റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം 2017ല്‍ അവസാനിപ്പിച്ചിരുന്നു.

കാളികാവില്‍ മേൽപാലം നിർമിക്കുന്നതിനൊപ്പം റെയില്‍വേ സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. 15 ഭൂവുടമകളില്‍ നിന്നു സ്ഥലം ഏറ്റെടുത്തിട്ടും മേൽപാല നിര്‍മാണം ആരംഭിക്കാത്തതെന്താണെന്ന കാര്യം അജ്ഞാതമാണ്.