ടൂറിസം വികസനം: കുരുത്തിച്ചാൽ സന്ദർശിച്ച് ജില്ലാ കളക്ടർ
Friday, September 27, 2024 6:59 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര സ്ഥലം സന്ദർശിച്ചു.

സൈലന്‍റ് വാലി പാത്രക്കടവിനുതാഴെ കുന്തിപ്പുഴ കുരുത്തിച്ചാലിന്‍റെ ടൂറിസംസാധ്യതയാണ് ജില്ലാ അധികൃതർ ലക്ഷ്യമിടുന്നത്. കുരുത്തിച്ചൽ ടൂറിസം കേന്ദ്രമായി വരുന്നതോടുകൂടി താലൂക്കിലെ തന്നെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്നും സർക്കാറിന് വലിയ വരുമാനമായി മാറുമെന്നും പ്രദേശവാസികളും പറയുന്നു.


ഡെപ്യൂട്ടി കളക്ടർ ഡി. അമൃതവല്ലി, ദൂരേഖ തഹസിൽദാർ എസ്. ശ്രീജിത്ത്, ടിഡിഒ എം. ഷമീന, പിഎഒ പി. സിന്ധുദേവി, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.എം. ആ സ്മാബി, വി.ജെ. ബീന, മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബെർ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ പുരുഷോത്തമൻ, മണ്ണാർക്കാട് വില്ലേജ് ഓഫീസർ പി.എസ്. രാജേഷ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് ബേബി മാത്യു, തെങ്കര പഞ്ചായത്ത് പ്രസിഡന്‍റ് എ.ഷൗക്കത്തലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.