ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പ്ലാസ്റ്റിക് നിരോധിത പഞ്ചായത്ത്
Friday, September 27, 2024 6:59 AM IST
വടക്കഞ്ചേരി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ വടക്കഞ്ചേരി പഞ്ചായത്ത് പൂർണമായും പ്ലാസ്റ്റിക് നിരോധിത പഞ്ചായത്താക്കാൻ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനം.

പോലീസ് ഉൾപ്പെടെ വിവിധ വകുപ്പധികാരികൾ ഉൾപ്പെടുന്ന സ്ക്വാഡുകൾ രൂപീകരിച്ചാണു പരിശോധനകളും ശിഷാ നടപടികളുമുണ്ടാവുക.

മുൻ പ്രഖ്യാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കടുത്ത നടപടികളിലൂടെ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ സൂക്ഷിപ്പും വില്പനയും ഉപയോഗവും തടയാനാണു തീരുമാനം. ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനമാണു തുടക്കത്തിൽ നടപ്പിലാക്കുന്നത്.

ടൗണിലെ വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിലുള്ള അലംഭാവവും നിയമവിരുദ്ധ പ്രവർത്തനങ്ങളിലെ രാഷ്ട്രിയ ഇടപെടലുകളും കുത്തഴിഞ്ഞ ട്രാഫിക് സംവിധാനങ്ങളും യോഗത്തിൽ വലിയ വിമർശനങ്ങളുണ്ടാക്കി.


പഞ്ചായത്ത്‌ പ്രസിഡന്‍റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു. നവകേരളം ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ പി.എ.വീരാസാഹിബ്, ചന്ദ്രൻ അസിസ്റ്റന്‍റ് സെക്രട്ടറി സനൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജഗോപാൽ, മെംബർമാരായ എ.ടി. വർഗീസ്കുട്ടി, ദേവദാസ്, ഉഷ വ്യാപാരി നേതാക്കളായ കെ.എം. ജലീൽ, ബോബൻ ജോർജ്, രമേഷ്, സി.കെ. അച്ചുതൻ, സതീഷ് ചാക്കോ, ഗോപിനാഥ് രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ സി. തമ്പു, പി.കെ.ഗുരു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.