പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
Friday, September 27, 2024 6:59 AM IST
പാടശേഖരങ്ങൾ കൈയടക്കി കൊയ്ത്തുയന്ത്രങ്ങൾ

ഒറ്റപ്പാലം: പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾക്കു വൻ ഡിമാന്‍റ്. മനുഷ്യധ്വാനം മാറ്റിവച്ച് കൊയ്ത്തിനു യന്ത്രങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ലാഭകരമായ കൃഷി രീതി ഇന്നാട്ടുകാരും പരിശീലിക്കാൻ തുടങ്ങിയതോടുകൂടിയാണ് കൊയ്ത്തിനു യന്ത്രങ്ങൾ സാർവത്രികമായത്.

കാർഷികവൃത്തികൾക്ക് തദ്ദേശീയരായ കർഷക തൊഴിലാളികളെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നു കൃഷിഭൂമികൾ കയ്യടക്കിയിരുന്നത്. എന്നാൽ ഇവരെയും മറികടന്നു യന്ത്രങ്ങളാണ് ഇപ്പാൾ പാടശേഖരങ്ങൾ കൈയടക്കുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് കൊയ്ത്തു യന്ത്രങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ചേറുള്ള പാടത്തും കൊയ്യാൻ സാധിക്കുന്ന ബെൽറ്റിലോടുന്ന യന്ത്രങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. മണിക്കൂറിനു 2400 മുതൽ 2600 രൂപ വരെയാണു വാടക. ഒരു മണിക്കൂറിൽ ഒരേക്കർ പാടം കൊയ്യാൻ യന്ത്രത്താൽ സാധിക്കും.

യന്ത്രക്കൊയ്ത്തിൽ മെതിക്കേണ്ട ആവശ്യം വരുന്നില്ല. മുൻവർഷത്തേതിനേക്കാൾ വലിയ തോതിൽ വാടക കൂട്ടിയിട്ടില്ലെന്നത് ഇക്കുറി കർഷകർക്ക് ആശ്വാസകരമാണ്. പാടത്തു ചേറുണ്ടെങ്കിൽ ടയറിൽ ഓടുന്ന കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാനാകില്ല.

രണ്ടാംവിളയിൽ മാത്രമേ ടയർ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കാനാകൂ. തമിഴ്നാട്ടിൽ ദീപാവലിയോടടുത്ത് ഒക്ടോബർ അവസാനത്തോടെ മാത്രമേ കൊയ്ത്ത് സജീവമാകൂ. ഈ സാഹചര്യത്തിൽ ഒക്ടോബർ പകുതി വരെ യന്ത്രങ്ങൾ കിട്ടുമെന്നാണു കർഷകരുടെ പ്രതീക്ഷ.

നെല്ല് സൂക്ഷിക്കാനാകാതെ കർഷകർ; സംഭരണവും മെല്ലെപ്പോക്കിൽ

വടക്കഞ്ചേരി: പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് സജീവമായിരിക്കേ മഴപെയ്യുന്നതു നെൽകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കൊയ്തുകൂട്ടിയിട്ടുള്ള നെല്ല് മഴ നനക്കാതെ സൂക്ഷിക്കാനുള്ള തത്രപ്പാടുകളിലാണു കർഷകർ.


ടാർപോളിൻ വാടകക്കും വിലക്കു വാങ്ങിയുമൊക്കെയാണു വീട്ടുമുറ്റത്തുകിടക്കുന്ന നെല്ല് മഴനനയാതെ സൂക്ഷിക്കുന്നത്. നനഞ്ഞ നെല്ല് ഏറെസമയം മൂടിയിട്ടാൽ മുളയ്ക്കാൻ തുടങ്ങും.
ഇതിനാൽ ഇടയക്കു വെയിൽവന്നാൽ ടാർപോളിൻ മാറ്റി നെല്ലു പരത്തിയിടണം. ഇങ്ങനെ പലവട്ടം ചെയ്താണ് നെല്ല് കേടുവരാതെ സംരക്ഷിക്കുന്നത്. നെല്ലുസംഭരണ നടപടികളിലെ മെല്ലെപ്പോക്കിൽ കർഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. മഴയുള്ളതിനാൽ നനഞ്ഞ നെല്ലാണെന്നുപറഞ്ഞ് സ്വകാര്യമില്ലുക്കാരും നെല്ലെടുക്കുന്നില്ലെന്നു കർഷകർ പറയുന്നു.

കിലോയ്ക്ക് 28 രൂപ 32 പൈസക്കാണു കഴിഞ്ഞ രണ്ടാംവിളനെല്ല് സപ്ലൈകോ സംഭരിച്ചത്. എന്നാൽ എട്ടര രൂപയോളം താഴ്ത്തി കിലോയ്ക്ക് 20 രൂപയ്ക്കുപോലും മില്ലുകാർ നെല്ലെടുക്കാത്ത സ്ഥിതിയാണിപ്പോൾ. സപ്ലൈകോയുടെ നെല്ലുസംഭരണ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നത് കർഷകർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. തറവില ഇനിയും ഉയർത്തുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും വില സംബന്ധിച്ചുള്ള അവ്യക്തതയും തുടരുകയാണ്.
സംഭരണവുമായി ബന്ധപ്പെട്ടു സർക്കാരിൽനിന്നും വ്യക്തമായ മാർഗനിർദേശങ്ങൾ ഇതുവരെയും കൃഷിഭവനുകൾക്കും ലഭിച്ചിട്ടില്ല.

കൊയ്തനെല്ല് സൂക്ഷിച്ചുവയ്ക്കാൻ സൗകര്യങ്ങളോ സാമ്പത്തികശേഷിയോ ഇല്ലാത്തവർ ഏതുവിധേനയും നെല്ലു വിൽക്കാമെന്നു കരുതിയാൽ നെല്ലെടുക്കാനും ആളില്ലെന്നു കുറുവായ് ജൈവ പാടശേഖരം പ്രസിഡന്‍റ് ശാന്തകുമാർ പറഞ്ഞു.