തകർന്ന മെയിൻ കനാൽ പുനർനിർമിക്കാൻ വൈകുന്നതിനെതിരേ കർഷകസമരം 30ന്
Friday, September 27, 2024 6:59 AM IST
വടക്കഞ്ചേരി: ഹോട്ടൽ ഡയാനയ്ക്കു പുറകിൽ പള്ളിക്കാടുഭാഗത്ത് മഴവെള്ളപ്പാച്ചിലിൽ തകർന്ന മെയിൻകനാൽ പുനർനിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ 30ന് വടക്കഞ്ചേരിയിലുള്ള ജലസേചന വകുപ്പ് കനാൽസെക്്ഷൻ ഓഫീസിനു മുന്നിൽ സമരം നടത്തും.

രാവിലെ 10ന് നടക്കുന്ന സമരം അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും. ഒന്നരമാസംമുമ്പ് ശക്തമായ മഴയിലെ വെള്ളപ്പാച്ചിലിലാണ് മംഗലംഡാമിൽനിന്നുള്ള ഇടതുകര മെയിൻകനാൽ 30 മീറ്ററോളം തകർന്നത്.
കനാലിലെ മണ്ണ് കുത്തിയൊഴുകി സമീപത്തെ നെൽപാടത്തിന്‍റെ കരഭാഗവും മണ്ണുനികന്ന നിലയിലായി.

വെള്ളംചാടി കനാലിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കനാൽ ബണ്ടിൽ നിന്നിരുന്ന വൻമരം കടപുഴകി പാടത്തേക്ക് വീണതും കനാലിന്‍റെ കൂടുതൽ ഭാഗങ്ങൾ തകരാൻ കാരണമായി. 22 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലിന്‍റെ പകുതി ദൂരം പിന്നിടുന്ന ഭാഗത്താണ് കനാൽ തകർന്നിട്ടുള്ളത്. ഇതിനാൽ താഴെയുള്ള മൂന്നു പഞ്ചായത്തുകളിലെ പാടങ്ങളിലേക്ക് ഇതുവഴി വെള്ളം കൊണ്ടു പോകാൻ കഴിയില്ല. ആയിരം ഹെക്ടർ വരുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിവരുമെന്നും കർഷകർ ആരോപിക്കുന്നു.


താത്കാലികമായി കനാൽ പുനർനിർമിക്കുന്നതിനും തുടർന്ന് സ്ഥിരമായുള്ള കനാൽ വർക്കുകൾക്കുമായി നേരത്തെ തന്നെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ പണി നടത്തുമെന്നും ഇറിഗേഷൻ കനാൽ അസിസ്റ്റന്‍റ് എൻജിനീയർ സിന്ധു പറഞ്ഞു.