കിളിമാനൂർ: നഗരൂരിൽ 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് വയലിലേക്കു മറിഞ്ഞു, വിദ്യാർഥികൾക്കു പരിക്ക്. വെള്ളല്ലൂർ ഗവൺമെന്‍റ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കുട്ടികളുമായി പോയ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽനിന്നു വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.

ഒരു കുട്ടിയുടെ കൈ ബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരുൾപ്പെടെയുള്ളവർ ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.

എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റോഡിനു വീതികുറഞ്ഞ ഭാഗമാണെന്നും നനവുണ്ടായിരുന്നുവെന്നും നഗരൂർ പഞ്ചായത്തംഗം എം. രഘു പറഞ്ഞു. മഴ കാരണം റോഡിലെ ചെളിയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും രഘു വ്യക്തമാക്കി.