തിരുവല്ലം: പാച്ചല്ലൂര്‍ കുമളിയില്‍നിന്നും തിരുവല്ലം ജാനകി കല്യാണമണ്ഡപം വരെയുള്ള റോഡിലെ ഓടയുടെ നിര്‍മാണം ജനജീവിതം ദുരിതത്തിലാക്കിയെന്ന് ആരോപണം. കുമളി മുതല്‍ പ്ലാങ്ങല്‍ വരെ ഓടയുടെ പണി പാതിവഴിയില്‍ നിലച്ചു. സ്‌കൂളുകള്‍ തുറന്നതോടെ ഓട്ടോറിക്ഷ പോലും പ്രവേശിക്കാനാകാത്ത നിലയിലാണ് റോഡിന്‍റെ അവസ്ഥ.

ഓടയുടെ നിര്‍മാണം നടന്ന ഭാഗങ്ങളില്‍ മേല്‍മൂടി പൂര്‍ണമായി സ്ഥാപിക്കാത്തതിനാല്‍ ദിനംപ്രതി നിരവധി പേര്‍ ഓടയില്‍ വീഴുന്നതായും പറയുന്നു. സ്‌കൂളുകളില്‍ പോകുന്ന കുട്ടികളും തൊഴില്‍ തേടിപോകുന്നവരും കാല്‍നട യാത്രികരുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

മഴ ശക്തമായതോടെ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ ചെളി പുരളാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഓടയുടെ പേരില്‍ റോഡ് കുത്തിപ്പൊളിക്കുന്നതുകാരണം മഴയുള്ള സമയങ്ങളില്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവവമായി മാറിയിരിക്കുകയാണ്.

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.