കള്ളിക്കാട്: കള്ളിക്കാട് പാട്ടേക്കോണത്ത് മഴയിലും കാറ്റിലും നാലേക്കറിലെ വാഴക്കൃഷി നശിച്ചു. പാട്ടേക്കോണം സ്വദേശികളായ കൃഷ്ണൻകുട്ടി, ശാമുവേൽ, ഹരികുമാർ, പൗലോസ് എന്നിവർ ചേർന്നു കൃഷിയിറക്കിയ ഏലായിലാണ് നാശനഷ്ടമുണ്ടായത്. ഓണവിപണി ലക്ഷ്യമിട്ടിറക്കിയ വാഴക്കൃഷിയാണു കുലയ്ക്കാറായപ്പോൾ നശിച്ചത്.

ഇടവിളയായി കൃഷിചെയ്തിരുന്ന മരച്ചീനിയുൾപ്പെടെയുള്ളവയും വെള്ളം കയറി നശിച്ചു. ഒരേക്കറോളം ഭൂമി സ്വന്തമായുള്ളതും മൂന്നേക്കർ പാട്ടത്തിനെടുത്തുമാണ് വായ്പയെടുത്ത് ഇവർ കൃഷിയിറക്കിയത്.

ഏത്തൻ, കപ്പ, രസകദളി എന്നിങ്ങനെ കുലയ്ക്കാറായ 300-ലേറെ വാഴകളാണു കാറ്റിൽ ഒടിഞ്ഞുവീണത്. കഴിഞ്ഞ തവണയും ഇത്തരത്തിൽ ഇവരുടെ കൃഷി നശിച്ചിരുന്നു. കൃഷിഭവനിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ലെന്നും കർഷകർ പറഞ്ഞു.