പേരൂര്‍ക്കട: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച സുരക്ഷാജീവനക്കാരനെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. വിളവൂര്‍ക്കല്‍ കുശമുട്ടം സ്വദേശി ജിഷ്ണു നായര്‍ (32) ആണ് പിടിയിലായത്. സ്റ്റേഷന്‍ പരിധിയില്‍ സ്റ്റാച്യു ഉപ്പളം റോഡില്‍ താമസിക്കുന്ന സ്വപ്‌നയുടെ ഉടമസ്ഥതയിലുള്ള ഹീറോ പ്ലഷര്‍ സ്‌കൂട്ടറാണ് ഇയാള്‍ കവര്‍ന്നത്. മേയ് മാസം 11നാണ് കേസിന്നാസ്പദമായ സംഭവം.

എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ ജിഷ്ണുവിനെ ഇവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍കോളജ്, മ്യൂസിയം തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ വാഹനമോഷണക്കേസുകള്‍ ഉണ്ട്. ശംഖുംമുഖം എ.സി അനുരൂപിന്റെ നിര്‍ദ്ദേശപ്രകാരം വഞ്ചിയൂര്‍ സി.ഐ ഷാനിഫ്, എസ്.ഐ അലക്‌സ്, എസ്.സി.പി.ഒമാരായ ജോസ്, ഷിജു, സിനു എന്നിവരാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തുനിന്ന് വാഹനം കണ്ടെത്തുകയായിരുന്നു.