കാട്ടാക്കട: റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു. കഴിഞ്ഞദിവസം പൂവച്ചൽ നക്രാംചിറയിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണ് ഒട്ടേറെ പേർക്ക് പരിക്കേറ്റ സംഭവം ഉണ്ടായതോടെ റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കണമെന്ന ആവശ്യവുമായി നിരവധി പരാതികളാണ് എത്തുന്നത്.

ബസ് അപകടമുണ്ടായ സ്ഥലത്ത് രണ്ടുകൂറ്റൻ മരങ്ങൾകൂടി ഇത്തരത്തിൽ അപകടസ്ഥിതിയിൽ നിൽക്കുന്നുണ്ട്. കുറ്റിച്ചൽ പരുത്തിപ്പള്ളി ഹൈസ്‌കൂളിനു സമീപം അപകടഭീഷണിയായി റോഡിലേക്കു തള്ളിനിൽക്കുന്ന പാറ ഏതുനിമിഷവും റോഡിലേക്കു വീഴാവുന്ന സ്ഥിതിയിലാണ്. പാറ ഇളകിയാൽ ഒരുഭാഗത്തെ മണ്ണ് പൂർണമായും ഇടിഞ്ഞ് റോഡിലേക്കു വീഴും. കോട്ടൂർ ജംഗ്ഷനിലും വാഴപ്പള്ളിയിലും റോഡിനോടു ചേർന്നുനിൽക്കുന്ന മരങ്ങൾ കടപുഴകാവുന്ന സ്ഥിതിയിലാണ്. ഇതിൽ വാഴപ്പള്ളിയിലെ പ്ലാവ് ഒരു വർഷത്തിലേറെയായി ഉണങ്ങി നിൽക്കുകയാണ്. ഇതിനടുത്തുകൂടി കെഎസ്ഇബിയുടെ 11 കെവി ഉൾപ്പെടുന്ന വൈദ്യുതി ലൈനും കടന്നുപോകുന്നു.

കോട്ടൂർ ജംഗ്ഷനിലെ മാവിന് അടിയിലായി നിരവധി വീടുകളും കടകളും 11 കെവി ലൈനുമുണ്ട്.അടുത്തിടെ മാവിലെ മാങ്ങ ലേലംചെയ്യാൻ മരാമത്ത് വകുപ്പ് അധികൃതർ എത്തിയപ്പോൾ നാട്ടുകാർ മരം മുറിച്ചുനീക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചിരുന്നു. കുറ്റിച്ചൽ റോഡിൽ എലിമലയ്ക്കു സമീപം റോഡരികിൽ ഉണങ്ങിനിൽക്കുന്ന ഇലവുമരവും അപകടഭീതിയുണ്ടാക്കുന്നു. കാട്ടാക്കട തൂങ്ങാംപാറ-കിള്ളി റോഡിൽ സ്വകാര്യ െഡയറിക്കു സമീപം റിയാദ് പ്ലാസ ജംഗ്ഷനിൽ മൂട് ദ്രവിച്ച് അപകടാവസ്ഥയിലുള്ള മരം മുറിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

നെയ്യാർഡാം റോഡിൽ സർക്കാർ ആശുപത്രിക്കു സമീപം റോഡരികിൽ ഉണങ്ങിനിൽക്കുന്ന മരം അപകടഭീതി ഉയർത്തുന്നു.ജലസേചനവകുപ്പിന്‍റെ ഭൂമിയിലാണ് കൂറ്റൻ പഞ്ഞിമരം ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിൽക്കുന്നത്. ഉണങ്ങിനിൽക്കുന്ന മരത്തിൽ മുള്ളുവള്ളികൾ പടർന്നതിനാലാണ് വീഴാത്തത്. തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിൽ റോഡരികിൽ ചുവട് ദ്രവിച്ചുനിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരം മുറിച്ചുനീക്കണമെന്ന് ആവശ്യം ഉയരുന്നു.

റോഡിലേക്കു തള്ളിനിൽക്കുന്ന മരം കടപുഴകിയാൽ ഏറെ തിരക്കുള്ള റോഡിൽ വലിയ അപകടം ഉണ്ടാകാം. കൂടാതെ മരത്തിനടിയിലൂടെ വൈദ്യുതി ലൈൻ ഉൾപ്പെടെ കടന്നപോകുന്നുണ്ട്.
പട്ടകുളത്ത് വീരണകാവ് സർക്കാർ യുപി സ്‌കൂൾ വളപ്പിൽനിന്ന കൂറ്റൻ മരം നെയ്യാർഡാം റോഡിലേക്കു കടപുഴകിയ അപകടം നടന്നിട്ട് രണ്ടുദിവസമായി. ഇവിടെ ഇനിയും രണ്ടു മരങ്ങൾകൂടി കടപുഴകാവുന്ന അവസ്ഥയിലാണ്.