തിരുവനന്തപുരം: ലഹരിയിൽ നിന്നും പുതിയ തലമുറയെ സർക്കാർ രക്ഷിക്കുമെന്നു കരുതുന്നതു മൗഢ്യമാണെന്നു കെ.മുരളീധരൻ. ലഹരിമാഫിയക്കെതിരേയുള്ള ആഭ്യന്തര വകുപ്പിന്‍റെ നടപടികൾ തീർത്തും പരാജയമാണെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിദ്യാനിധി പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഇന്നേവരെ ലഹരി ഉപയോഗിക്കാത്തതിനാൽ ഗുണമല്ലാതെ ദോഷമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. യുവതലമുറ ലഹരിയിൽ നിന്നുംവിട്ടു നിൽക്കാൻ മാനസികമായി തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിസി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപിനാഥ് മുതുകാട് മുഖ്യസന്ദേശം നൽകി. പ്രവർത്തന മേഖലകളിലെല്ലാം മനുഷ്യത്വം കണ്ടെത്താൻ ശ്രമിക്കണമെന്നു കുട്ടികളോട് മുതുകാട് ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ ഗോപിനാഥ് മുതുകാട് ചൊല്ലിക്കൊടുത്തു.

കാവാലം ശ്രീകുമാറും പന്തളം ബാലനും ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആശംസകൾ നേർന്നു. എൻ. ശക്തൻ, ജി.എസ്. ബാബു, കെ. മോഹൻ കുമാർ, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ, ആനാട് ജയൻ, ചെന്പഴന്തി അനിൽ, കന്പറ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽനിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 400 വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മോമെന്‍റോയും സർട്ടിഫിക്കറ്റും നൽകി. മണ്ഡലം കമ്മിറ്റികൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്.