കാട്ടാക്കട: പട്ടകുളം സ്‌കൂൾ മുതൽ പന്നിയോട് റോഡ് വരെയുള്ള ജംഗ്ഷൻ പ്രദേശത്ത് തെരുവുനായ്ക്കൾ വിലസുന്നു. നായകൾ വഴിയാത്രക്കാരേയും വിദ്യാർഥികളേയും ആക്രമിക്കുക, രാത്രിയിൽ റോഡരികിൽ ഒതുക്കുന്ന ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയുടെ സീറ്റുകൾ കടിച്ചു കീറുക, ബൈക്ക് യാത്രക്കാരുടെ പിന്നാലെ കുരച്ചോടുക എന്നിവ കാരണം നാട്ടുകാർ പൊറുതിമുട്ടുകയാണ്.

കഴിഞ്ഞ ദിവസം പട്ടകുളം സ്വദേശി റാഫിയുടെ ഓട്ടോറിക്ഷയുടെ സീറ്റ് മുഴുവൻ നായകൾ കടിച്ചു കീറി, അടുത്തുണ്ടായിരുന്ന ബൈക്കിന്‍റെ സീറ്റിനും വയറിങ്ങിനും കേടുവരുത്തി.

റോഡരികിൽ പ്രവർത്തിക്കുന്ന ചന്തയിലാണു നായകളുടെ വാസം. വഴിയാത്രക്കാരെ ഉപദ്രവിക്കുക മാത്രമല്ല, കണ്ണൊന്നു തെറ്റിയാൽ കടകളിൽ കയറി സാധനങ്ങൾ കടിച്ചുകീറുന്നതും പതിവായതോടെ കടകളിൽ വടിയുമായാണു വ്യാപാരികൾ ഇരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് നായകളെ ഇവിടെനിന്നു മാറ്റാൻ നടപടി വേണമെന്നാണ് ആവശ്യം.