പേരൂര്‍ക്കട: കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കില്ലെന്ന 2016-ലെ സര്‍ക്കാര്‍ പ്രഖ്യാപനം ജീവനക്കാരുടെ 800 കോടി രൂപയുടെ ആനുകൂല്യം കവര്‍ന്നു കൊണ്ടാണ് നടപ്പാക്കിയതെന്നും ഇതുമൂലം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 800 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കുടിശികയാണെന്നും ഇത് എത്രയും വേഗം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അഥോറിറ്റി (അക്വ) ധനകാര്യമന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വേണ്ടി 45,000 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും നിര്‍വഹണത്തിനുള്ള സെന്റേജ് ചാര്‍ജ് വാട്ടര്‍ അഥോറിറ്റിക്ക് നല്‍കുന്നില്ലെന്നും കത്തില്‍ പറഞ്ഞു.

ഈ പദ്ധതികളുടെ സെന്റേജ് ചാര്‍ജ് മാത്രം ലഭ്യമാക്കിയാല്‍ തന്നെ 2,000 കോടിയോളം രൂപ വാട്ടര്‍ അഥോറിറ്റിക്ക് വന്നുചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജലനിധി, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നും കൃത്യമായി വെള്ളക്കരം അഥോറിറ്റിക്കു ലഭിക്കുന്നില്ല.

കൂടാതെ വൈദ്യുതി ചാര്‍ജ് കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നതുമൂലമുണ്ടാകുന്ന അധിക ചെലവും വാട്ടര്‍ അഥോറിറ്റിക്ക് വഹിക്കുന്നതിനുള്ള സംവിധാനമില്ല. സര്‍ക്കാര്‍വകുപ്പുകള്‍ പണം നല്‍കാത്തതിന്‍റെ ബാധ്യതയും ജീവനക്കാര്‍ വഹിക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങളും ജി.പി.എഫ് തുകയില്‍ നിന്ന് വകമാറ്റിയ തുകയും ഉള്‍പ്പടെയുള്ള 800 കോടി രൂപ ഉടന്‍ ലഭ്യമാക്കണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.