പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിർത്തിയിട്ട് മാസങ്ങൾ
Tuesday, February 20, 2024 4:01 AM IST
പൂവാർ : തീരവാസികളുടെ ആശ്രയ കേന്ദ്രമായ പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് കിടത്തി ചികിത്സ നൽകുന്നത് നിർത്തിയിട്ട് മാസങ്ങൾ.

ആശുപത്രിയിൽ പുതുതായി എക്സ്റേ യൂണിറ്റ് സജീകരിക്കുന്നതാണ് ഐപി നിർത്തിവയ് ക്കാൻ കാരണമായത് എന്നാണ് അധികൃതർ പറയുന്നത്. വേനൽക്കാലം കടുത്തതോടെ സാംക്രമിക രോഗങ്ങളുടെ പിടിയിലമർന്ന തീരദേശത്തെ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. പകർച്ചപ്പനി ഉൾപ്പെടെ ഛർദി, ചുമ, തൊണ്ടവേദന, ജലദോഷം, വയറു വേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായാണ് അധികം പേരും ചികിത്സതേടി എത്തുന്നത്.

ഏതാനും വർഷങ്ങൾക്കു മുൻപ് നിർമിച്ച ഇരുനില കെട്ടിടത്തിലാണ് 32 കിടക്കകളോടു കൂടിയ ഐപി വാർഡ് പ്രവർത്തിച്ചിരുന്നത്. ജനസാന്ദ്രത കൂടിയ കരുംകുളം പഞ്ചായത്തിനു കീഴിൽ വരുന്ന ഈ ആതുരാലയത്തിൽ ദിനംപ്രതി 400 ലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ കിടത്തി ചികിത്സ നിറുത്തിവച്ചതോടെ ഇവർക്ക് പ്രാഥമിക ചികിത്സ നൽകി തിരിച്ച് വിടുകയാണ് പതിവ്.


ഡോക്ടർമാർ മുന്നിലെത്തുന്ന രോഗികളെ പരിശോധിക്കാതെ രോഗവിവരം തിരക്കി കുറിപ്പടി നൽകുന്നതാണ് പതിവെന്നു നാട്ടുകാർ പറയുന്നു. രോഗികൾ വീട്ടിലെത്തി രോഗം വീണ്ടും മൂർച്ഛിക്കുന്നതോടെ സ്വകാര്യ ആശുപത്രിയിൽ അഭയം പ്രാപിക്കുകയാ ണ് പതിവെന്നും നാട്ടുകാർ പ റയുന്നു. ജീവിതശൈലി രോഗങ്ങളുമായി നിരവധി പേരാ ണ് ഇവിടെയെത്തുന്നത്.