നേമം: നേമം സഹ. ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി എ.ആര്‍. രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. രണ്ടാം പ്രതിയായ ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ആഴ്ച ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറിക്കിയിരുന്നു.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നേമം ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനുശേഷം ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. ഇതിനിടെ സുപ്രീംകോടതിയില്‍ നിന്നും ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. രാജേന്ദ്രന്‍ സെക്രട്ടറിയായിരുന്ന കാലത്ത് കോടികളുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു മുന്‍ സെക്രട്ടറിയും ഒന്നാം പ്രതിയുമായ എസ്. ബാലചന്ദ്രന്‍ നായരെയും മുന്‍ പ്രസിഡന്‍റ് ആര്‍. പ്രദീപ് കുമാറിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 96 കോടിയോളം രൂപയുടെ തട്ടിപ്പു നടന്ന ബാങ്കില്‍ ഇപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടശേഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനുശേഷം 40 ലക്ഷം രൂപ പിരിഞ്ഞ് കിട്ടിയെങ്കിലും ഇതു നിക്ഷേപകര്‍ക്ക് കൊടുത്തു തീർത്തിട്ടില്ല.