Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മഴക്കെടുതിയിൽ കേരളം ഇനിയും പഠിക്കാത്ത പാഠങ്ങള്‍
2018 ലെ അനുഭവത്തില്‍ നിന്ന് പാഠം ഉൾക്കൊള്ളാതെ ദുരന്തനിവാരണത്തിൽ തികഞ്ഞ അലംഭാവം കാണിച്ചതിന്റെ തിരിച്ചടിയാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
ദുരന്തങ്ങള്‍ എത്ര പ്രഹരം ഏൽപ്പിച്ചാലും ഗൗരവമായി കാണാതെയും ദീർഘകാലവീക്ഷണത്തോടെ മുന്നൊരുക്കങ്ങൾ നടത്താതെയും കേരളത്തിലെ നാളിതുവരെയുള്ള ഭരണവർഗം മാറി മാറി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഉറക്കെ വിളിച്ചു പറയാതിരിക്കാനാവില്ല.
രാഷ്ട്രീയക്കാർ മാത്രമല്ല ഭരണവർഗവും. ഉദ്യോഗസ്ഥ വൃന്ദവും കൂടിച്ചേര്‍ന്ന ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യസ്നേഹമില്ലാതെ അലസതയും അഹങ്കാരവും അഴിമതിയും കോർത്തിണക്കി കെടുകാര്യസ്ഥതയുടെ ഉച്ഛസ്ഥായിലെത്തി കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും കാടടച്ച് കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഭൂരിഭാഗവും അങ്ങനെയാണെന്ന് വിശ്വസിക്കാതെ തരമില്ല.
അതുപോലെതന്നെ ആവശ്യ കാര്യങ്ങള്‍ക്കായി പ്രതികരിക്കാതിരിക്കുകയും അനാവശ്യ കാര്യങ്ങൾക്കായി തെരുവിലിറങ്ങുകയും പൊതുജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്ന ഒരു തരം പ്രത്യേക ജനുസ്സില്‍പ്പെട്ടവരാണ് പൊതുവേ നമ്മൾ മലയാളികൾ.
അതുകൊണ്ട് തന്നെ നാളിതുവരെയുള്ള ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങൾക്കും ഒരു പരിധി വരെ ഭരണകർത്താക്കൾക്കൊപ്പം നമ്മൾ പൊതുജനങ്ങളും തുല്യ ഉത്തരവാദികളാണ്.
നമ്മുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കുമനുസരിച്ച് പരിസ്ഥിതിയെ നോവിക്കാതെ ദീർഘവീക്ഷണത്തോടെ കേരളത്തിലാകമാനം വ്യാപകമായ തയാറെടുപ്പുകൾ ആവിഷ്കരിച്ചുള്ള വികസനപ്രവർത്തനത്തിന് പദ്ധതി രേഖ രൂപീകരിക്കണം.
മേഘവിസ്ഫോടനങ്ങളിലൂടെയും ഇടതടവില്ലാതയും പെയ്തുണ്ടാകുന്ന അനിയന്ത്രിതമായ ജലപ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സൃഷ്ടിക്കുന്ന ദുരന്തങ്ങളും തീരാ ദുഖങ്ങളും പൂർണ്ണമായും ഒഴിവാക്കാന്‍ ആയില്ലെങ്കിലും മനുഷ്യസഹജമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കണം. അതിനായ് ചില നിർദേശങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
പടിഞ്ഞാറോട്ട് ഒഴുകുന്ന 41 ഉം തെക്കോട്ട് ഒഴുകുന്ന ഭവാനിയും പാമ്പാറും കാവേരിയും ഉൾപ്പെടെ 44 നദികളാൽ അനുഗ്രഹീതമായ നമ്മുടെ സംസ്ഥാനത്ത് ഭരണവർഗ്ഗത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ തീവ്രമായ മഴക്കടുതി കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങൾ അനായാസം മറികടക്കാവുന്നതാണ്. ആദ്യം തന്നെ അതിതീവ്ര മഴയെ ശാപമായിക്കാണാതെ പ്രകൃതിയുടെ വരദാനമായി ഉപയോഗപ്പടുത്താൻ ശ്രമിക്കണം. അലസതയും അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി ശാസ്ത്രീയ പഠനങ്ങളിലൂടെ കാലാനുസൃതമായ മാറ്റം ഉണ്ടാകണം.
ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം ഭാവിയില്‍ സ്ഥിതി കൂടുതല്‍ മോശമാക്കാനാണ് സാധ്യത. പരിസ്ഥിതി ലോലപ്രദേശമെന്ന പേരില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അത് പ്രായോഗികമല്ലായെന്ന് മനസ്സിലാക്കി തള്ളിയ ശേഷം കസ്തൂരിരംഗൻ റിപ്പോര്‍ട്ടും ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
മേഘവിസ്ഫോടനത്തിനോ അതിരൂക്ഷമായ മഴക്കെടുതിക്കോ വെറുതെ കർഷകരുടെ മേൽ കുതിര കയറേണ്ടതില്ല. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. പെരിയാറിനും പെരിയാറിലേക്കെത്തുന്ന ചെറുനദികൾക്കും കുറുകെ ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പെടെ പതിനാലോളം ഡാമുകളാണുള്ളത്. ഇടുക്കി പോലുള്ള വൻ ഡാമുകൾ തന്നെ പരിസ്ഥിതി വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. അതുപോലെ തന്നെ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന മനുഷ്യനിർമ്മിതമായ ജലബോംമ്പ് തകർന്നാൽ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തം ലോകത്തിന് സങ്കൽപ്പിക്കാവുന്നതിനും അപ്പുറം ആയിരിക്കുമെന്ന് കേരളത്തിലേയും യഥാര്‍ത്ഥ ഗുണഭോക്താവായ തമിഴ് നാട്ടിലേയും ഓരോ കുഞ്ഞിനും അറിയാവുന്നതാണ്.
2011 ഡിസംബർ എട്ട് വ്യാഴാഴ്ച മുല്ലപ്പെരിയാർ മുതൽ കൊച്ചി മറൈൻ ഡ്രൈവ് വരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ഒരറ്റത്ത് വിഎസ് അച്യുതാനന്ദൻ, മറ്റെ അറ്റത്ത് പിണറായി വിജയൻ. മുല്ലപ്പെരിയാർ അണക്കെട്ട് അപകടകരമായ അവസ്ഥയിൽ ആയതിനാൽ പുതിയ അണക്കെട്ട് ഉടൻ നിർമിക്കണം എന്നായിരുന്നു ആവശ്യം.
എന്നാല്‍ നിയമസഭയിൽ 2021 ഒക്ടോബര്‍ 25 ന് മുല്ലപ്പെരിയാറിൽ പ്രശ്നം ഒന്നുമില്ലെന്നും മറിച്ച് പ്രചരണം നടത്തുന്ന ആളുകൾക്കെതിരെ കേസ് എടുക്കുമെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.
തമിഴ് നാട്ടില്‍ നിന്നും എത്ര കിട്ടിയെന്ന് ചോദിക്കുന്നില്ല. പകരം പത്തുകൊല്ലം കൊണ്ട് എങ്ങനെയാണ് ഈ അപകടം ഒഴിവായത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതാണ്.
കേരളം പോലെ ജനനിബിഡമായ സംസ്ഥാനത്ത് പ്രത്യേകിച്ച് കൊച്ചി പോലുള്ള വ്യവസായനഗരത്തിന് തലക്ക് മുകളില്‍ ഈ ഡാമുകൾ നിലനിൽക്കുമ്പോൾ ഇന്നത്തെ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടും ഡാം പ്രദേശത്ത് ചെറു ഭൂചലനങ്ങള്‍ പലതവണ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ധൃതഗതിയിലുള്ള ചെറുകിട സുരക്ഷിത സേഫ്റ്റി ഡാമുകൾ ഭൂതത്താൻ കെട്ടിനും ഇടുക്കിക്കുമിടയിൽ കൂടുതലായി ഉണ്ടാകണം.
അനിയന്ത്രിതമായി വരുന്ന ജലപ്രവാഹം തടഞ്ഞുനിർത്തുകയും തുടർന്ന് നീരൊഴുക്ക് കുറയുന്നതനുസരിച്ച് നിയന്ത്രിതമായി തുറന്നു വിട്ട് പ്രളയത്തിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളെ സംരക്ഷിക്കുക എന്ന പ്രഥമ തത്വം മാത്രമാണ് ഇത്തരം ഒന്നിലേറെ ചെറുകിട ഡാമുകൾ കൊണ്ട് ഓരോ പുഴയിലും പ്രാവർത്തികമാകേണ്ടത്. ശക്തമായ നീരൊഴുക്കിലൂടെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയഭീഷണി ഉയരുമ്പോൾ മാത്രം അടക്കുകയും ബാക്കി സമയം ഇത്തരം സേഫ്റ്റി ഡാമുകൾ മഴക്കാലത്ത് പൂർണ്ണമായും തുറന്ന് കിടക്കേണ്ടതുമാണ്.
മഴക്കാലം അവസാനിക്കുന്നതോടെ പുഴകളിലെ സ്വാഭാവിക നീരൊഴുക്ക് തീർത്തും കുറഞ്ഞു വരുന്ന ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാല് മാസങ്ങളില്‍ സാധാരണയായി കൃഷിക്കും കുടിവെള്ളത്തിനുമായി അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി ഈ കാലയിളവിൽ ഇത്തരം സേഫ്റ്റി ഡാമുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സേഫ്റ്റി ഡാമുകളിൽ അതാത് വർഷം അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പരമാവധി ജലം ഉൾക്കൊള്ളാനുള്ള അവസ്ഥ ഉണ്ടാകണം.
അതുപോലെതന്നെ മഴക്കാലത്ത് പൊതുവേ പുഴകൾ നിറഞ്ഞൊഴുകുമ്പോൾ
ടുക്കി ഡാമില്‍ നീരൊഴുക്ക് വർദ്ധിച്ച് വൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്യുമ്പോൾ തൊടുപുഴ, മുവാറ്റുപുഴ, പിറവം തുടങ്ങിയ മേഘലയിൽ അനിയന്ത്രിതമായ വെള്ളപ്പൊക്കം നിയന്ത്രിതാതീതമാകാറുണ്ട്. ഇതിന് പരിഹാരമായി മൂലമറ്റം പവർഹൗസിൽ നിന്നും സംഭരിക്കുന്ന മലങ്കര ഡാമിൽ നിന്ന് ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന കനാലുകൾ കടന്നു പോകുന്നത് പാടങ്ങളുടേയും റബ്ബര്‍ തോട്ടങ്ങളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളുടെയും
ടയിലൂടെയാണ്.
പല പാടങ്ങളും തരിശായി കിടക്കുകയോ നെൽകൃഷി ഒഴിവാക്കി മറ്റ് കൃഷിയിലേക്ക് മാറിയതും ഒരു പരിധി വരെ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. എങ്കിലും ഇത്തരം പ്രദേശങ്ങള്‍ ജലസേചന കനാലുകളുമായി ബന്ധിപ്പിച്ച് തടയണ കെട്ടി കൃത്രിമ തടാകങ്ങൾ സൃഷ്ടിച്ച് അടിയന്തര ഘട്ടങ്ങളിൽ അമിതജലം സംഭരിച്ച് താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിൽ നിന്നും സംരക്ഷിക്കാം. മഴ കുറയുന്നതനുസരിച്ച് തടാകങ്ങളിൽ നിന്നും കനാൽ വഴി തന്നെ ജലനിരപ്പ് താഴ്ത്തി വിടാം. അതോടൊപ്പം ഗ്രൂപ്പ് ഫാമിംഗ്, ഫിഷ് ഫാമിംഗ്, ഫാം ടൂറിസം തുടങ്ങി കാലഘട്ടത്തിനും കാലാവസ്ഥക്കും യോജിച്ച മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓരോ വര്‍ഷവും കാലവര്‍ഷത്തിന് മുൻമ്പും തുലാവര്‍ഷത്തിന് മുൻമ്പും അപകടസാധ്യതയുള്ള ജനവാസ മേഖലയില്‍ ജിയോളജി വിദഗ്ധരുടെ പരിശോധനയും വിലയിരുത്തലുകളും അനുസരിച്ച് മുൻകരുതലെടുക്കണം. ഇങ്ങനെ വലിയ ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെയും വളർത്തുമൃഗങ്ങളേയുമെങ്കിലും രക്ഷിക്കാന്‍ കഴിയും.
ഇത്തരം സേഫ്റ്റി ഡാമുകളിൽ നിന്നും നിയന്ത്രിതവും നിരന്തരവുമായി തുറന്നു വിടുന്ന ജലം വലിയ പൈപ്പിലൂടെ "ഫ്രാന്‍സിസ് ടർബൈൻ " ഉപയോഗിച്ച് ചെറുകിട വൈദ്യുത ഉത്പാദനവും പ്രായോഗികമാക്കാവുന്നതാണ്. ഈ സംവിധാനത്തിലൂടെ പ്രസരണനഷ്ടം ഒഴിവാക്കി പല പ്രദേശങ്ങളേയും സ്വയം പര്യാപ്ത വൈദ്യുത ഗ്രാമങ്ങള്‍ ആകുന്നത് വഴി വലിയ സാമ്പത്തിക നേട്ടം കൈവരിക്കാം.
ഇലക്ട്രിക് സിറ്റി ബോര്‍ഡിനെ പബ്ലിക് ലിമിറ്റഡ് കമ്പനി ആക്കുകയാണ് ഇതിന്റെ ആദ്യ നടപടി. 55 ശതമാനം സംസ്ഥാന സര്‍ക്കാരും 45 ശതമാനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കേന്ദ്ര -, അർത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും നിജപ്പെടുത്താം. ഇതുവഴി "കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി പബ്ലിക് ലിമിറ്റഡ് കമ്പനി" രൂപികരിച്ച് കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നല്ല ലാഭത്തോടെ വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയോ അമിതോത്പാദനത്തിലൂടെ അയൽസംസ്ഥാനങ്ങൾക്ക് വിൽക്കുന്നതിനും സാധ്യമായ സാഹചര്യം നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുവദിച്ചു നൽകിയിട്ടുണ്ട്.
ചെറിയ നീരൊഴുക്കിൽ നിന്ന് പോലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ഫ്രാന്‍സിസ് ടർബൈൻ മാതൃക. മൂലമറ്റം പവർഹൗസിലേതുപോലുള്ള പെൽറ്റൺ ടർബൈൻ സംവിധാനം (6 യൂണിറ്റ് = 780 മെഗാവാട്ട്) വൻ പദ്ധതിയായതുകൊണ്ട് തന്നെ കേരളത്തിലെ ജനനിബിഡവും പരിസ്ഥിതി ലോലവുമായ പ്രവിശ്യയിൽ യോഗ്യമല്ല. 44 വലിയതും ചറുതുമായ പുഴകളാലും ആയിരക്കണക്കിന് ചെറുതോടുകളാലും ജലസേചന കനാലുകളാലും സമൃദ്ധമായ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ സംവിധാനമാണ് ഫ്രാന്‍സിസ് ടർബൈൻ ഉപയോഗിച്ചുള്ള വൈദ്യുതോൽപാദനം.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും വെള്ളപ്പൊക്കഭീഷണി ഒഴിവാക്കിയും പ്രാവർത്തികമാക്കാവുന്ന പദ്ധതിയാണിത്. കേരളത്തില്‍ പെയ്യുന്ന മഴയുടെ 70 ശതമാനവും ഉപയോഗപ്പെടാതെ കടലിൽ ഒഴുകി ചേരുന്നു. കേരളത്തിന്റെ പത്തിലൊന്ന് സാഹചര്യങ്ങൾ പോലും അനുകൂലം അല്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ പ്രകൃതിയെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നത് നേരിട്ട് മനസ്സിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഇവിടെ ഇത് പ്രതിപാദിക്കാൻ നിർബന്ധിതനായത്.
-ജോഷി ചെറുകാട്ട്, വിയന്ന, ഓസ്ട്രിയ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top