Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കസ്റ്റമർ പുകഞ്ഞാൽ ഡീലറാകും!
ജോൺസൺ പൂവന്തുരുത്ത്
2018 നവംബർ എട്ടിനു പോലീസിനെ ഞെട്ടിച്ച ഒരു കവർച്ചാശ്രമം കോട്ടയം- കുമളി റോഡിൽ അരങ്ങേറി. പീരുമേട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്തു പണമെടുക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് കൂടുതൽ വിവരങ്ങളെത്തിയത്. പീരുമേട്ടിൽ മാത്രമല്ല, ഇതേ ദിവസംതന്നെ കുമളി, കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലെ എടിഎമ്മുകളിലും കവർച്ചാശ്രമം നടന്നു.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ സിസി ടിവി ദൃശ്യങ്ങളുടെയും മൊബൈൽ ഫോണ്‍ ലൊക്കേഷനുകളുടെയും സഹായത്തോടെ പ്രതികളെ പോലീസ് വലയിലാക്കി. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞപ്പോഴാണ് പോലീസ് വീണ്ടും ഞെട്ടിയത്. പിന്നിൽ മൂന്നംഗ കൗമാരസംഘം. കുമരകം ചെങ്ങളം സ്വദേശിയായ ഒരാളുടെ പ്രായം 19. മറ്റു രണ്ടുപേരും പതിനേഴും പതിനാറും വയസുള്ളവർ.
കുട്ടിസംഘങ്ങൾ
കുട്ടിസംഘത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കഞ്ചാവ് ലഹരി നമ്മുടെ കുട്ടികളെ ഏതൊക്കെ വഴിയിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ അവിശ്വസനീയമായ കഥകൾ പുറത്തേക്കു വന്നു. എടിഎം തകർക്കുന്നതിനുള്ള ഹാമർ, കട്ടർ, സ്ക്രൂഡ്രൈവർ, ചുറ്റിക, മുഖംമൂടി എന്നിങ്ങനെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു സംഘത്തിന്റെ യാത്രകൾ. കുറെ വർഷങ്ങളായി കഞ്ചാവ് ലഹരിയാണ് ഈ കുട്ടിസംഘത്തിന്റെ ലോകം. അതിനുവേണ്ടി എന്തും ചെയ്യും... കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വന്നതോടെ കൂട്ടുകാർക്കും മറ്റും കഞ്ചാവ് വിറ്റു പണമുണ്ടാക്കാൻ ശ്രമം തുടങ്ങി.
കഞ്ചാവ് വാങ്ങാൻ തമിഴ്നാട്ടിലെ കന്പത്തേക്കു ബൈക്കിൽ പതിവായി യാത്ര തുടങ്ങി. ഈ യാത്രകളിലാണ് വഴിയോരങ്ങളിലെ എടിഎമ്മുകൾ ശ്രദ്ധയിൽപ്പെടുന്നത്. എടിഎം മോഷണങ്ങളുടെ യു ട്യൂബ് ദൃശ്യങ്ങൾ കണ്ടു മനസിലാക്കിയാണ് എടിഎം തകർത്തു പണമെടുക്കാൻ പദ്ധതിയിട്ടത്. പോലീസും എക്സൈസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനു ശേഷം പ്രതികളെ പിടികൂടിയത്. പ്രതികളുടെ നൂറോളം സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും കഞ്ചാവിന് അടിമകളാണത്രേ. യുവാക്കളും വിദ്യാർഥികളുമായിരുന്നു പ്രതികളിൽനിന്നു പതിവായി കഞ്ചാവ് വാങ്ങിയിരുന്നതെന്നു പോലീസ് പറയുന്നു.
വിതരണക്കാർക്ക് പഞ്ഞമില്ല
വിതരണക്കാരെയും വില്പനക്കാരെയും കണ്ടെത്തുകയെന്നതാണ് ഏതൊരു കച്ചവടത്തിലും ഏറ്റവും ദുഷ്കരമായിട്ടുള്ള ഘടകം. എന്നാൽ, കഞ്ചാവ് വില്പനയ്ക്കു യാതൊരു പഞ്ഞവുമില്ലാതെ വിതരണക്കാരെയും കച്ചവടക്കാരെയും ലഭിക്കും. അതാണ് ഈ ലഹരി വിതയ്ക്കുന്ന ഏറ്റവും വലിയ ദുരന്തവും. കഞ്ചാവ് ലഹരിക്ക് അടിമയായി മാറുന്ന വിദ്യാർഥികളിലും യുവാക്കളിലും വലിയൊരു വിഭാഗം പതിയെപ്പതിയെ അവയുടെ വില്പനക്കാരായി മാറും.
കസ്റ്റമറായി എത്തുന്നവൻ കുറെക്കാലം പുകച്ചുകഴിയുന്പോൾ ഡീലറായി മാറുന്ന കാഴ്ച! കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇതു കൈകാര്യം ചെയ്യാനും കൈവശം വയ്ക്കാനുമുള്ള അറപ്പും ഭയവും പതിയെ അകന്നുതുടങ്ങും. ഇതോടെ പലരും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന കാരിയർമാരാകാൻ സന്നദ്ധരാകും. ഇതുവഴി പതിവായി കഞ്ചാവും കാശും കൈയിലെത്തുമെന്നത് ഇവർക്കു വലിയൊരു പ്രലോഭനമാണ്.
തേടിയെത്തുന്നവർ
കസ്റ്റമേഴ്സിനെ അന്വേഷിച്ചു നടക്കേണ്ടതില്ല എന്നതാണ് ഈ കച്ചവടത്തിന്റെ മറ്റൊരു "ആകർഷണം'. സാധനം എവിടെ കിട്ടുമോ അവിടേക്ക് ആവശ്യക്കാർ ഏതു പാതിരാത്രിയിലും തേടിപ്പിടിച്ച് എത്തിക്കോളും. കച്ചവടം ചെയ്യാൻ തയാറാണെങ്കിൽ നിങ്ങൾക്കു സാധനം എത്തിച്ചുതരാൻ നിരവധി ലഹരിസംഘങ്ങളുണ്ട്. കൂടുതൽ ലാഭം വേണമെന്നുള്ളവർ തമിഴ്നാട്ടിലോ മറ്റോ പോയി സാധനം നേരിട്ടുവാങ്ങി വില്പന നടത്തും. നിരവധി കൗമാരസംഘങ്ങളാണ് കന്പത്തും മറ്റും പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നു വില്പന നടത്തുന്നത്.
എക്സൈസിന്റെയും പോലീസിന്റെയും പരിശോധനകൾ കർശനമായതോടെ കഞ്ചാവ് കൈമാറാൻ കച്ചവടക്കാർ പുതിയ തന്ത്രങ്ങളും ഇപ്പോൾ പ്രയോഗിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ആവശ്യക്കാരെ അറിയിച്ച ശേഷം പ്രത്യേക സ്ഥലത്ത് കഞ്ചാവ് പൊതികളാക്കി ആരുടെയും ശ്രദ്ധയിൽപെടാതെ നിക്ഷേപിക്കും. ആവശ്യക്കാർ ഈ സ്ഥലം തേടിപ്പിടിച്ചു ചെന്ന് കഞ്ചാവ് കൈക്കലാക്കും. വാട്ട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി വ്യാപകമായ കഞ്ചാവ് കച്ചവടത്തിനു മേൽ പോലീസിന്റെ നിരീക്ഷണം സൈബർ സെല്ലിന്റെ സഹായത്തോടെ ശക്തമാക്കിയപ്പോഴാണ് പുതിയ തന്ത്രങ്ങളുമായി സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്.
സ്കൂളുകളുടെയും കോളജുകളുടെയുമൊക്കെ ഒഴിഞ്ഞ കോണുകളും കുറ്റിക്കാടുകളും മതിൽപ്പൊത്തുകളും കുപ്പത്തൊട്ടിയുമൊക്കെ ഇങ്ങനെ കഞ്ചാവ് നിക്ഷേപകേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നാണ് അടുത്ത കാലത്തു ചില സംഘങ്ങളെ കുടുക്കിയ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം.
കുറ്റകൃത്യങ്ങളിൽ
കച്ചവടക്കാരായി മാറുന്നതു കൂടാതെ കൗമാരക്കാർ ഈ ലഹരിമരുന്നു വഴി വ്യാപകമായി കുറ്റകൃത്യങ്ങളിലേക്കും ആനയിക്കപ്പെടുന്നുണ്ടെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു.
സൗജന്യമായി നൽകി ഇരകളെ വീഴ്ത്തുകയെന്ന തന്ത്രം വ്യാപകമായി ഈ രംഗത്ത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപയോഗിച്ചു തുടങ്ങാനായി സൗജന്യമായി കഞ്ചാവ് നൽകപ്പെടും. വൈകാതെ കഞ്ചാവ് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ആൾ മാറുന്നതോടെ ആദ്യം സൗജന്യമായി നൽകിയതിന്റെ വിലകൂടി ഈടാക്കി കഞ്ചാവ് എത്തിച്ചുകൊടുക്കും. കിട്ടാനുള്ള ബുദ്ധിമുട്ട് അനുസരിച്ചു വിലയും കൂടും. ഇതോടെ സാധനം വാങ്ങാൻ ദിവസവും പണം കണ്ടെത്തേണ്ടത് ബാധ്യതയായി മാറും. ആദ്യമൊക്കെ വീട്ടുകാരോടു കള്ളം പറഞ്ഞും കൂട്ടുകാരോടു കടംവാങ്ങിയുമൊക്കെ പണം കണ്ടെത്തും. പക്ഷേ, മുന്നോട്ടുപോകുന്തോറും അതു കഴിയാതെ വരുന്നതോടെ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴികളിലേക്ക് തിരിയാൻ ഇവർ നിർബന്ധിതരാകും. പലപ്പോഴും മാല പൊട്ടിക്കൽ, ബൈക്ക് മോഷണം, ക്വട്ടേഷൻ ആക്രമണങ്ങൾ, മയക്കുമരുന്നു കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്ന കൗമാരക്കാരിൽ പലരും കഞ്ചാവിനായും മറ്റും പണം കണ്ടെത്താനാണ് ഇത്തരം സാഹസങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത്.
കൗമാരക്കാർ ഉൾപ്പെടുന്ന ഇത്തരം കേസുകൾ സമീപകാലത്തായി പെരുകിയിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സാഹചര്യം മുതലെടുത്തു ക്വട്ടേഷൻ സംഘങ്ങളും മറ്റും കൗമാരക്കാരെ ചൂഷണം ചെയ്യുന്നതും പതിവായിട്ടുണ്ട്. ഇത്തരം ചൂഷണങ്ങൾക്കുമപ്പുറം ശാരീരികമായും മാനസികമായും ഈ ലഹരിമരുന്ന് ഒരു വ്യക്തിയെ എത്രത്തോളം തകർത്തുകളയുമെന്നതിനെക്കുറിച്ചു നമ്മുടെ കൗമാര-യുവതലമുറകൾക്ക് ഇനിയും വേണ്ടത്ര അവബോധമില്ല എന്നതാണ് സത്യം. ഇഷ്ടമുള്ളപ്പോൾ തുടങ്ങാനും നിർത്താനും കഴിയുന്ന ഒന്നാണ് കഞ്ചാവ് ഉപയോഗം എന്ന അബദ്ധധാരണയാണ് പലരെയും ഭരിക്കുന്നത്. ശീലമാക്കിക്കഴിഞ്ഞാൽ പിന്നെ സ്വന്തം മനസിന്റെയും ശരീരത്തിന്റെയും നിയന്ത്രണം കൈവിട്ടുപോകുന്നതു പലരും തിരിച്ചറിയാറില്ല.
(തുടരും)
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top