Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാരാണസിയിലെ നഷ്്ടപ്രതാപം
അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-3 /റെജി ജോസഫ്
തീർഥാടകരുടെ നിര മുറിയാത്ത വാരാണസി. പൗരാണികമായ ആത്മീയ നഗരം. പരന്നൊഴുകുന്ന ഗംഗയുടെ ഇടിഞ്ഞുപൊളിഞ്ഞ കൽപ്പടവുകൾ. അക്കരെയിക്കരെ സ്നാനഘട്ടങ്ങൾ. കൊത്തുപണികളുള്ള നൂറുകണക്കിനു ക്ഷേത്രങ്ങൾ. ഇടയ്ക്കിടെ സത്രങ്ങൾ. അന്നദാനപ്പുരകൾ. വാരാണസി ഓരോ ഭാരതീയനും വിശ്വാസവും വികാരവുമാണ്. വരുണ നദിയുടെയും അസി നദിയുടെയും നടുവിലുള്ള പ്രദേശം എന്ന അർത്ഥത്തിലാണ് കാശിക്കു വാരാണസി എന്നു പേരുവന്നത്.
ഗംഗയെ തഴുകുന്ന വാരാണസിയിലുമുണ്ട് കേരളത്തിന് രണ്ട് ഇടങ്ങൾ. കേദാർഘട്ടിലാണ് കേരളത്തിന്റെ സത്രവും ധർമശാലയും. കാഴ്ചയിലും നിർമിതിയിലും കൊട്ടാരസദൃശ്യമാണ് സത്രം. ഗംഗയിലേക്ക് മുഖം നോക്കുന്ന വശ്യമായ മന്ദിരങ്ങളും എടുപ്പുകളും. പക്ഷെ ഇവിടെ എത്തിപ്പെടണമെങ്കിൽ ഹിന്ദിക്കാരായ ഗൈഡുകളുടെ സഹായമുണ്ടായേ തീരു. കേരളത്തിന് അന്വേഷണ ഓഫീസോ മലയാളികളോ ഗൈഡുമാരോ ഒന്നും വാരാണസിയിലില്ല.
കാശിയിൽ പുണ്യയാത്ര നടത്തുന്നവർക്ക് താമസിക്കാനും ഭക്ഷിക്കാനുമായി കേരളത്തിലെ നാട്ടുരാജാക്കൻമാർ ഒൗദാര്യത്തോടെ പണിതീർത്തതാണ് സത്രവും ധർമശാലയും. കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ ചുമതലയിലാണ് ഇപ്പോൾ സത്രങ്ങൾ. കേരളത്തിന് എത്ര സ്ഥലം ഇവിടെ ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ല. കാലങ്ങളോളം ഇടിഞ്ഞും പൊളിഞ്ഞും തകർന്നും കിടന്ന കൊച്ചി ദേവസ്വം വക സത്രം പതിനൊന്നു മുറികളോടെ അടുത്തയിടെ പുനരുദ്ധരിച്ചിട്ടുണ്ട്. എന്നാൽ തീർഥാടകർക്ക് പാർക്കാന്‍ പറ്റും വിധം വെള്ളവും വെളിച്ചവും ഇവിടെയില്ല. കൊച്ചിൻ സത്രം എന്നെഴുതിയ ഫലകം ഇവിടെ കണ്ടെത്തുകതന്നെ ദുഷ്കരം. ഏറെക്കാലമായി ഹിന്ദിക്കാരാണ് സത്രത്തിന്റെ നടത്തിപ്പുകാർ. വർഷവും ഇത് വാരാണസിയിൽ തന്നെയുള്ളയാൾക്ക് പാട്ടത്തിന് കൊടുക്കുകയാണ് പതിവ്. ഇത് കേരളത്തിന്റെ ഇടമാണോ എന്നു ചോദിച്ചാൽ ഉത്തരമില്ലാത്ത സാഹചര്യം. കിട്ടുന്നതോ തുച്ഛ വരുമാനവും.
ട്രാവൻകൂർ സത്രത്തിന്റെ സ്ഥിതിയാണ് ഏറെ ദയനീയം. ഇടിഞ്ഞുവീഴാറായ സത്രത്തിൽ ബംഗാളികളും മറ്റും സ്ഥിരതാമസമാക്കിയിരിക്കുന്നു.
ട്രാവൻകൂർ സത്രംകൊണ്ട് മലയാളികൾക്ക് പ്രയോജനവുമില്ല. കേരളത്തിൽ നിന്ന് മൂവായിരത്തിലേറെ കിലോമീറ്ററുകൾക്കപ്പുറം കാശിയിൽ തീർത്ഥാടനത്തിനെത്തിയിരുന്നവർക്ക് കുറഞ്ഞ ചെലവിൽ പാർക്കാൻ രാജാക്കന്മാർ കാണിച്ച ശ്രദ്ധയുടെ ബാക്കിപത്രം ഇന്ന് കടുത്ത അവഗണനയിലാണ്.
കരിങ്കല്ലിൽ പണി തീർത്തതാണ് ട്രാവൻകൂർ സത്രം. ഇഷ്ടികയിലാണ് ധർമ്മശാല നിർമിച്ചിരിക്കുന്നത്. വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ വിച്ഛേദിക്കാത്തതിനാൽ ഭീമമായ സംഖ്യ കുടിശികയും. ബംഗാളികളും ഉത്തർപ്രദേശുകാരുമൊക്കെയാണ് ഇവിടെ വാടക കൊടുത്തും കൊടുക്കാതെയും കഴിയുന്നതെന്ന് വാരാണസിയിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പറഞ്ഞു.
ഒരു മാനേജരും പൂജാരിയും കാവൽക്കാരനും അടങ്ങുന്ന തസ്തികകൾ ദേവസ്വം ബോർഡിന്റെ വകയായി ഇവിടെയുണ്ട്. മലയാളികളായി ആരുമില്ലെന്നു മാത്രം. ഉപയോഗയോഗ്യമായ മുപ്പത്തഞ്ചിലേറെ മുറികളും ഇവിടെയുണ്ട്. 1942 വരെ സത്രത്തിൽ സ്ഥിരമായി അന്നദാനം നടത്തിയിരുന്നു. രാജഭരണം തീർന്നതോടെ എല്ലാം അനാഥമായി.
ട്രാവൻകൂർ സത്രത്തിനു മുകളിലെ ഹാളിൽ തന്നെ അറുപതു പേർക്ക് കഴിയാം. പക്ഷെ ഇവിടെ കുളിമുറിയോ വെളിച്ചമോ സജ്ജീകരണങ്ങളോ വെള്ളമോ ഇല്ല. ഇടിഞ്ഞുപൊളിഞ്ഞ് പൊടിപുരണ്ട് ചുക്കിലി കെട്ടിയ ഇടത്തേക്ക് കടന്നുചെല്ലുക ദുഷ്കരം. ഇടയ്ക്ക് പന്ത്രണ്ടുലക്ഷം രൂപയ്ക്ക് സത്രം വിൽക്കാൻ അടുത്തയിടെ ശ്രമങ്ങൾ നടന്നിരുന്നു.
തമിഴ് നാടിനും കർണാടകത്തിനുമൊക്കെയുണ്ട് കാശിയിൽ സത്രങ്ങളും ഉൗട്ടുപുരകളും. അതാത് സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന സത്രങ്ങളിൽ നിറയെ അവിടത്തുകാർക്ക് തുച്ഛമായ നിരക്കിൽ താമസവും ഭക്ഷണവുമുണ്ട്. അവരുടെ സംസ്ഥാനത്തു നിന്നുള്ളവരാണ് ജീവനക്കാരും. കാശിയിലെത്തി കേരളത്തിന്റെ ഇടം ചോദിച്ചാൽ ടൂറിസ്റ്റുകൾ കാണിച്ചുതരും കേദാർഘട്ടിൽ ഇടിഞ്ഞുവീണ ഒന്നു രണ്ടു കെട്ടിടങ്ങളും അതിൽ മാഞ്ഞുകൊണ്ടിരിക്കുന്ന ബോർഡുകളും. അതല്ലാതെ കേരളത്തിന്റേതായി കാശിയിൽ ഒന്നുമില്ല. എന്തിനേറെ മലയാളം പറഞ്ഞാൽപോലും മനസിലാകുന്നവർ സത്രത്തിലില്ല.
(തുടരും)
ചെങ്കോട്ടയിലെ മയിലാട്ടം
ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കേരളം വക വനത്തിലേക്കു നടക്കാൻ അഞ്ചു മിനിറ്റുമതി. ഇവിടെ അനാഥമായി കിടക്കുന്ന സ്വത്തുക്കൾ ദിവസവും കാടുകയറിക്കൊണ്ടിരിക്കുന്നു. കടയനല്ലൂർ പാതയ്ക്കരികിൽ ചെങ്കോട്ട വിശ്വനാഥപുരത്താണ് 5.823 ഏക്കർ കേരളത്തിനുള്ളത്. തിരുവിതാംകൂർ രാജ്യം ചെങ്കോട്ട വരെ വിസ്തൃതമായിരുന്ന കാലത്ത് വനത്തിലെ തടി സംഭരിച്ചിരുന്നത് ഇവിടെയാണ്. തടി ഡിപ്പോ അനാഥമായപ്പോൾ സ്ഥലം കാടുകയറി മയിലുകളുടെ വാസകേന്ദ്രമായിമാറി. ഒന്നോ രണ്ടോ അല്ല നൂറുകണക്കിന് മയിലുകൾ. ഒപ്പം കുരങ്ങൻമാരും. പാന്പുകളും കുറുക്കനും നരിയും ഏറെയുണ്ട്. അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ ഡിപ്പോകളേക്കാൾ തടിവിൽപനയുണ്ടായിരുന്ന ചെങ്കോട്ട ഡിപ്പോ പ്രവർത്തനം നിലച്ചിട്ട് 50 വർഷമായി. തമിഴ്നാട്ടിലെ വ്യവസായികൾക്ക് അച്ചൻകോവിൽ വനത്തിൽനിന്നുള്ള തടി ലേലം ചെയ്ത് നൽകാനുള്ള സൗകര്യത്തിനാണ് കേരളം തെങ്കാശിയിൽ ഡിപ്പോ തുടങ്ങിയത്. അതിർത്തി പ്രദേശങ്ങളിൽ പിൽക്കാലത്ത് മറ്റു ഡിപ്പോകൾ വന്നതോടെ ചെങ്കോട്ട ഡിപ്പോ വേണ്ടെന്നുവച്ചു.
കാടുകയറി അനാഥമായ സ്ഥലം പലരും കൈയേറിത്തുടങ്ങി. വനംവകുപ്പ് ഇതിനു ചുറ്റും മതിൽ കെട്ടി ഗേറ്റു സ്ഥാപിച്ചെങ്കിലും സർക്കാരിനു നേട്ടമൊന്നുമില്ല. ഇവിടത്തെ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പിന് ആരെയെങ്കിലും നിയോഗിക്കാറുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം. ലക്ഷങ്ങളുടെ നേട്ടം ഇടനിലക്കാർ കൈവശമാക്കുന്നു.
വിനോദസഞ്ചാരത്തിന് തെങ്കാശിയിലെ സ്ഥലം കേരളം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായപ്പോൾ പത്തുവർഷം മുൻപ് ഇക്കോ ടൂറിസം ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചു. വനംമന്ത്രിയായിരുന്ന ബിനോയി വിശ്വം ഇതിനായി ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. ശില കാടുകയറിയതല്ലാതെ പിന്നീടൊന്നും സംഭവിച്ചില്ല.
കരാർ അടിസ്ഥാനത്തിൽ ഒരു തമിഴ്നാട്ടുകാരൻ മാത്രമാണ് ഇവിടത്തെ സ്വത്തിന് കാവൽക്കാരൻ. പകൽ മാത്രമാണ് കാവലുള്ളത്. ഒരു നല്ല കാവൽപ്പുരയുണ്ടാക്കി കൂടുതൽ പേരെ നിയമിക്കാൻപോലും കേരളത്തിനായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ അപൂർവമായി ഇവിടെ എത്താറുണ്ടെന്നതല്ലാതെ സംസ്ഥാനത്തിനു ബന്ധമൊന്നുമില്ല. പാലരുവി, കുറ്റാലം, അച്ചൻകോവിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇവിടെ റിസോർട്ടുകളും ഹോട്ടലുകളും ജൈവപാർക്കുമുണ്ടാക്കിയാൽ വൻ വരുമാനം കിട്ടും.തെങ്കാശിയിലെത്തുന്ന സഞ്ചാരികൾ കേരളത്തിന്റെ സ്ഥലം തേടിയെത്തിയാൽ കാണാനാവുക ഒരു ചുറ്റുമതിലും അതിനുള്ളിലൊരു കുട്ടിവനവും മാത്രം. തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട താലൂക്കിൽപ്പെട്ട കോടികൾ വിലമതിക്കുന്ന കുറ്റാലം കേന്ദ്രീകരിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒരുപാടു കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ ആ വഴിക്കൊന്നും കേരളം ഇതുവരെ ചിന്തിച്ചു തുടങ്ങിയിട്ടില്ല.
അളവിൽ നഷ്ടം 3.68 കോടി
ഡൽഹി ട്രാവൻകൂർ ഹൗസിൽ പ്രവർത്തിച്ചിരുന്ന ബാങ്കിനു വാടക നിശ്ചയിച്ചതിലെ പിശകു കാരണം സംസ്ഥാന സർക്കാരിന് 3.68 കോടി രൂപ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. തറ വിസ്തീർണത്തിനു പകരം കാർപ്പറ്റ് ഏരിയ കണക്കാക്കി വാടക നിശ്ചയിച്ചതുവഴിയാണ് കോടികൾ നഷ്ടപ്പെട്ടത്. പി.ഡബ്ല്യു.ഡി. മാനദണ്ഡപ്രകാരം കെട്ടിടം പാട്ടത്തിനു നൽകുന്പോൾ തറ വിസ്തീർണം കണക്കാക്കിയായിരിക്കണം വാടക. 3,370 ചതുരശ്രയടിയുടെ വാടകയാണ് ബാങ്ക് നൽകിയിരുന്നത്. മാനദണ്ഡമനുസരിച്ച് 4808.47 ചതുരശ്രയടിക്ക് വാടക നൽകേണ്ടതായിരുന്നു.
21 വർഷത്തിനുള്ളിൽ രണ്ടുതവണമാത്രമാണ് പാട്ടക്കരാർ പുതുക്കിയതെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു. 2013 ഓഗസ്റ്റിൽ സ്ഥലം അളന്നപ്പോൾ വിസ്തൃതി 4808.47 ചതുരശ്രയടിയാണെന്ന് കണ്ടെത്തുകയും ഇതനുസരിച്ചുള്ള വാടക നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കരാർ പ്രകാരമുള്ള വാടക നൽകിക്കഴിഞ്ഞതിനാൽ കുടിശ്ശിക നൽകാനാവില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
ട്രാവൻകൂർ ഹൗസ് സാംസ്കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയുർവേദ കേന്ദ്രം സ്ഥാപിക്കാനുമുള്ള 200 കോടിയുടെ പദ്ധതിയും ഇഴയുകയാണ്.
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top