Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവിതം സ്ക്രീനില്‍ കാണുമ്പോള്‍
സിനിമകൾ ജീവിതഗന്ധിയാകുന്നത് ജീവിതത്തിന്റെ സ്പർശമേൽക്കുന്പോഴാണ്. പ്രശസ്തരും അപ്രശസ്തരുമായവരുടെ ജീവിതം സെല്ലുലോയ്ഡിലേക്ക് പകർത്തിയ സിനിമകൾ അഥവാ ബയോപിക് സിനിമകൾ എക്കാലത്തും പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബയോപിക് സിനിമകൾ എന്നും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരാളുടെ ജീവിതം അപ്പാടെ സിനിമയാക്കുകയല്ല മറിച്ച് അതിനു വേണ്ട സിനിമാറ്റിക് ചേരുവകൾ ചേർത്ത് പ്രേക്ഷകർക്കിഷ്ടപ്പെടും വിധം ഒരു ഡോക്യുമെന്ററിയാകാതെ അവതരിപ്പിക്കുന്നതിലാണ് ബയോപിക് സിനിമയുടെ വിജയം.
മലയാളത്തിൽ ബയോപിക് സിനിമകൾ ഒരുപാടൊന്നുമുണ്ടായിട്ടില്ലെങ്കിലും ശ്രദ്ധേയമായ ഏതാനും ചിത്രങ്ങൾ ഈ ഗണത്തിൽ വന്നിട്ടുണ്ട്. സമീപകാലത്താണ് ബയോപിക്കുകൾ മലയാളത്തിൽ കടന്നുവന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് പുറത്തുവന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ആദ്യകാല ബയോപിക് ആണെന്ന് പറയാം.
വർഷങ്ങൾക്കിപ്പുറം അടുത്തയാഴ്ച കായംകുളം കൊച്ചുണ്ണി പുതിയ ഗെറ്റപ്പിൽ റീലീസ് ചെയ്യുന്പോൾ മലയാളത്തിലെ ഏറ്റവും പുതിയ ബയോപിക് സിനിമയായി അത് മാറുകയാണ്. നിവിൻപോളിക്കൊപ്പം മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചേർത്താണ് റോഷൻ ആൻഡ്രൂസ് ഒരുക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ജെ.സി.ഡാനിയേലിന്റെ ജീവിതം സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കമൽ അവതരിപ്പിച്ചപ്പോൾ അത് മഹാനായ ആ ചലച്ചിത്രകാരനോടുള്ള ആദരവുകൂടിയായി മാറി. പലപ്പോഴും ബയോപിക് സിനിമകൾ വിവാദങ്ങളും സംവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും സൃഷ്ടിക്കാറുണ്ട്. സെല്ലുലോയ്ഡും ഇത്തരത്തിൽ ചില ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
കേരളം ഇപ്പോഴും ചർച്ച ചെയ്യുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാക്കുന്നുവെന്നതാണ് മലയാളത്തിലെ ബയോപിക് സിനിമകളിൽ പുതിയ വാർത്ത. ദുൽഖർ സൽമാനായിരിക്കും ഇതിലെ പ്രധാന കഥാപാത്രമെന്നും അണിയറ വാർത്തകളുണ്ട്. നന്പിനാരായണനെക്കുറിച്ചുള്ള സിനിമയെക്കുറിച്ചും വാർത്തകൾ വരുന്നുണ്ട്്. മാധവന്റെ പേരും പറഞ്ഞു കേൾക്കുന്നു.
ബയോപിക്കുകൾ തന്നിഷ്ടപ്രകാരം ആവിഷ്കരിക്കാൻ ഒരു സംവിധായകന് സാധിക്കുമോ എന്നതാണ് കൗതുകവും വെല്ലുവിളിയും നിറഞ്ഞ ചോദ്യം. ഒരാളുടെ ജീവിതം മറ്റൊരാളുടെ ഇഷ്ടപ്രകാരം മാറ്റിമറിച്ച് അവതരിപ്പിക്കാൻ സാധിക്കില്ലെന്നിരിക്കെ ബയോപിക് സിനിമകൾ എക്കാലത്തും സ്വതന്ത്ര ചിന്താഗതിയുള്ള ഫിലിം മേക്കർക്ക് വെല്ലുവിളി തന്നെയാണ്. ജീവിതത്തിൽ അയാൾ അല്ലെങ്കിൽ അവൾ അവശേഷിപ്പിച്ചുപോയ പല ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കും തന്റേതായ കാഴ്ചപ്പാടിൽ ഒരു സ്വതന്ത്ര ഉത്തരം നൽകാൻ ഫിലിം മേക്കർ ശ്രമിക്കുന്പോഴാണ് ബയോപിക്കുകൾ സിനിമാറ്റിക് ആകുന്നത്.
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി മുന്നോട്ടുവയ്ക്കുന്ന ക്ലൈമാക്സ് സത്യമോ അതോ ഭാവനയോ എന്ന കണ്‍ഫ്യൂഷനിലാണ് ഇപ്പോൾ ആ സിനിമ കണ്ടവർ. സിബിഐ വിനയനെ മൊഴിയെടുക്കാൻ വിളിച്ചുവെന്നതാണ് മറ്റൊരു കൗതുകം. ബയോപിക് സിനിമകളുടെ സാധ്യതകൾ കൂടിയാണ് വിനയൻ തുറന്നിട്ടിരിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ആരും കാണാത്ത കാഴ്ചകളിലേക്കും ബയോപിക് സിനിമകൾക്ക് കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ജീവിതത്തെ വേറിട്ട കണ്ണിലൂടെ നോക്കിക്കണ്ട എം.ടി.വാസുദേവൻ നായർ മുന്നോട്ടുവച്ച ശൈലിയിൽ ബയോപിക് സിനിമകൾ പുറത്തുവന്നിട്ടുണ്ട്. രാജാ രവിവർമയെക്കുറിച്ചും സ്വാതി തിരുനാളിനെക്കുറിച്ചും ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചിത്രങ്ങൾ അത്തരമൊരു വീക്ഷണകോണിൽ നിന്നുള്ള ചിത്രങ്ങളാണ്. അവരുടെ ജീവിതത്തെ അപ്പാടെ കോപ്പി പേസ്റ്റ് ചെയ്യാതെ, സിനിമയുടെ ഫ്രെയ്മിനുള്ളിൽ നിന്ന് ഭാവനയുടെ അംശങ്ങൾ ചേരുംപടി ചേർത്ത് രസകരമായി അവതരിപ്പിക്കുകയെന്നതും സംവിധായകന്റെ ക്രാഫ്റ്റാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ആമി എന്ന സിനിമയിലൂടെ കമൽ മഞ്ജുവാര്യരിലൂടെ ആവിഷ്കരിച്ചപ്പോൾ ആ ചിത്രത്തിനെ അനുകൂലിച്ചും എതിർത്തും വിമർശിച്ചും പ്രശംസിച്ചും നിരവധി അഭിപ്രായങ്ങളുയർന്നു. സംവിധായകന്റെ അല്ലെങ്കിൽ ഫിലിംമേക്കറുടെ ആവിഷ്കാര സ്വാതന്ത്ര്യം ബയോപിക് സിനിമകളിൽ എന്ന വിഷയം ഇവിടെയാണ് പ്രസക്തമാകുന്നത്. ബയോപിക് സിനിമകൾ ഒരുക്കുന്ന ഫിലിംമേക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പരിധിയെത്രയാണെന്നത് പല ഉത്തരങ്ങളിലേക്ക് ചെന്നെത്തുന്ന ചോദ്യമാണ്.
ഇന്ത്യൻ ഫുട്ബോളിലെ അതികായൻമാരിലൊരാളായിരുന്ന വി.പി.സത്യന്റെ വ്യക്തിജീവിതത്തേയും ഫുട്ബോൾ ജീവിതത്തേയും കൂട്ടിയിണക്കി പ്രജേഷ്സെൻ ഒരുക്കിയ ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രം അടുത്ത കാലത്തിറങ്ങിയ മികച്ച സ്പോർട്സ് ബയോപിക്കുകളിൽ ഒന്നാണ്. ആവിഷ്കരിക്കപ്പെടുന്ന വ്യക്തിയോട് രൂപസാദൃശ്യം വേണമെന്ന അലിഖിത നിയമം ബയോപിക് സിനിമകൾക്ക് പലപ്പോഴും ഉണ്ട്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് ഇറങ്ങിയ യുഗപുരുഷൻ സിനിമയിൽ തലൈവാസൽ വിജയ് ഗുരുവായി വന്നത് ഇതിന്റെ ചെറിയ ഉദാഹരണം മാത്രം. അതേസമയം പഴശിരാജയായി മമ്മൂട്ടിയെ കാസ്റ്റ് ചെയ്തത് ചന്തുവിന്റേതു പോലുള്ള ആകാരഭംഗികൊണ്ടു കൂടിയാണെന്ന് സ്വാഭാവികമായും കരുതാം.
കുഞ്ഞുചിത്രകാരൻ ക്ലിന്റിനെക്കുറിച്ച് ഹരികുമാർ ഒരുക്കിയ ക്ലിന്റ് എന്ന സിനിമ ആ കുരുന്നിന്റെ ഓർമകൾക്ക് മുന്നിലുള്ള അർപണമാണ്. ക്ലിന്റ് എന്ന വിസ്മയത്തെക്കുറിച്ച് വരുംതലമുറയ്ക്കറിയാൻ ഈ സിനിമ കൂടി സഹായകമാകും. മുക്കത്തെ കാഞ്ചനമാലയെയും മൊയ്തീനെയും കുറിച്ച് അറിയാത്തവർ വരെ അറിഞ്ഞത് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ പുറത്തുവന്നപ്പോഴാണ്. അതിനു ശേഷം എത്രയോ പ്രണയജോഡികൾ മുക്കത്തെക്ക് പോയി കാഞ്ചനമാലയെ കണ്ടു.
അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരാളെക്കുറിച്ച് സിനിമയുണ്ടാക്കി ആ സിനിമ വന്നശേഷം അദ്ദേഹം പ്രശസ്തനാവുക എന്ന അപൂർവ ഭാഗ്യം മുല്ലശേരി രാജഗോപാൽ എന്നയാൾക്ക് ലഭിച്ചു. സംവിധായകൻ രഞ്ജിത്ത് തനിക്ക് പ്രിയപ്പെട്ട മുല്ലശേരി രാജഗോപാൽ എന്നയാളെക്കുറിച്ച്, അദ്ദേഹത്തിന്റെ മാനറിസങ്ങളെല്ലാം ചേർത്തെടുത്താണ് ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. അയാൾക്ക് രഞ്ജിത്തിട്ട പേര് മംഗലശേരി നീലകണ്ഠൻ.
നക്സൽ വർഗീസിന്റെ കഥയുടെ കാണാപ്പുറം തേടി മധുപാൽ എന്ന സംവിധായകൻ നടത്തിയ യാത്രയിൽ നിന്നാണ് തലപ്പാവ് എന്ന സിനിമ വരുന്നത്. ബയോപിക് എന്ന ഗണത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പറയാനാകില്ലെങ്കിലും ഒരാളുടെ പറഞ്ഞുകേട്ട ജീവിതത്തെക്കുറിച്ചുള്ള വേറിട്ട അപഗ്രഥനമായിരുന്നു ഇത്.
രാജൻ കേസും ഈച്ചരവാര്യരും കേരളത്തിന്റെ മനസാക്ഷിയെ ഇന്നും അലോസരപ്പെടുത്തുന്നുണ്ട്. ഇതിനെ ആസ്പദമാക്കി ഷാജി എൻ കരുണ്‍ ഒരുക്കിയ പിറവി എന്ന സിനിമ വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരെ അലോസരപ്പെടുത്തുകയും മനസിനെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. നിസഹായനായ അച്ഛനിലേക്ക് പ്രേംജിയെന്ന അതുല്യനടൻ നടത്തുന്ന പരാകായപ്രവേശം എത്രകണ്ടാലും മതിവരില്ല.
ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് ഐ.എം.വിജയനെക്കുറിച്ച് രാമലീലയുടെ സംവിധായകൻ അരുണ്‍ഗോപി പുതിയ ചിത്രം ഒരുക്കുന്നുണ്ടത്രെ. അതുപോലെതന്നെ ഇന്ത്യൻ സിനിമയിലെ പെരുന്തച്ചനായ തിലകനെക്കുറിച്ച് ബയോപിക് ചെയ്യാൻ വിനയൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിലുള്ളവരാണെന്ന് ചിത്രത്തിന്റെ അവസാന ടൈറ്റിൽ കാർഡുകൾ കാണിക്കുന്പോഴാണ് പ്രേക്ഷകരറിയുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രം ശ്രീവിദ്യയുടെ കഥയാണെന്നും പറയുന്നവരുണ്ട്. തീറ്ററപ്പായി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് തൃശൂരിന്റെ പ്രിയപ്പെട്ട തീറ്ററപ്പായിയുമായി സാമ്യമൊന്നുമില്ലെങ്കിലും പലരും കരുതിയത് അങ്ങനെയായിരുന്നു. പാർവതി പ്രധാനകഥാപാത്രമായി നിരവധി പുരസ്കാരങ്ങൾ നേടിയ ടേക്ക് ഓഫ് അക്ഷരാർത്ഥത്തിൽ യുദ്ധഭൂമിയിൽ ജീവനുവേണ്ടി പൊരുതിയ നഴ്സുമാരുടെ ബയോപിക് തന്നെയാണ്. പേരറിയാത്ത നിരവധി മാലാഖമാരുടെ ബയോപിക്കായിരുന്നു ടേക്ക് ഓഫ്. അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി വിമാനം നിർമിച്ച സജിതോമസ് എന്ന യുവാവിന്റെ ജീവിതത്തോട് അടുത്തുനിന്ന സിനിമയായിരുന്നു വിമാനം.
കാതൽമന്നൻ ജമിനിഗണേശന്റെയും സാവിത്രിയുടേയും ജീവിതകഥയുമായി വന്ന മഹാനടി, സഞ്ജയ് ദത്തിന്റെ കഥ പറഞ്ഞ സഞ്ജു, ഷക്കീലയെക്കുറിച്ച് വരാൻ പോകുന്ന സിനിമ, എം.ജി.ആറിന്റെയും കരുണാനിധിയുടേയും കഥ പറഞ്ഞ ഇരുവർ, സിൽക്ക് സ്മിതയെക്കുറിച്ചു വന്ന ദി ഡേർട്ടി പിക്ചർ, സച്ചിൻ തെണ്ടുൽക്കറുടെ കഥ പറഞ്ഞ സച്ചിൻ എ ബില്യണ്‍ ഡ്രീംസ്, എം.എസ്.ധോണിയെക്കുറിച്ചുള്ള എം.എസ്.ധോണി ദി അണ്‍ടോൾഡ് സ്റ്റോറി, ഇന്ത്യൻ ബോക്സിംഗ് റിംഗിൽ നിന്നുമുള്ള മേരി കോമിന്റെ വീരകഥ പറഞ്ഞ മേരികോം, ഇന്ത്യൻ അത്ലറ്റ് മിൽഖാസിംഗിന്റെ ജീവിതകഥ പറഞ്ഞ ഭാഗ് മിൽഖ ഭാഗ്, മഹാത്മാഗാന്ധിയെക്കുറിച്ച് പല ഭാഷകളിലും വന്ന ചിത്രങ്ങൾ, സുഭാഷ്ചന്ദ്രബോസിനെക്കുറിച്ചുള്ള സിനിമ...തുടങ്ങി എല്ലാ ഭാഷകളിലും ബയോപിക് സിനിമകൾ പുറത്തിറങ്ങുകയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നുമുണ്ട്.
നമുക്കറിയുന്നതോ അറിയാത്തതോ ആയ ഒരാളുടെ ജീവിതത്തെ മറ്റൊരാൾ നമുക്ക് കാണിച്ചുതരുന്നതാണ് ഓരോ ബയോപിക് സിനിമയും. മറന്നുപോയതോ വിട്ടുപോയതോ ആയ പല സമസ്യകളും പൂരിപ്പിക്കുന്ന വിഷ്വൽ മാജിക് കൂടിയാണ് ബയോപിക് സിനിമകൾ.
ഋഷി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top