ഖമ്ര: ഭീതിയുടെ 'സൗമ്യ' മുഖം
ഖമ്ര: ഭീതിയുടെ 'സൗമ്യ' മുഖം
അയാളുടെ മുഖം ഒരിക്കലും ഒരു ക്രൂരന്‍റേതായിരുന്നില്ല. എന്നാൽ, പെരുമാറ്റം ഒരു ആരാച്ചാരുടേതായിരുന്നു. അത് തിരിച്ചറിയാനെടുത്തത് എട്ടു വർഷം. അപ്പോഴേക്കും 33 പേരെ അരുംകൊലയിലൂടെ കാലപുരിക്കയച്ചു, ഈ മനുഷ്യമൃഗം. പറഞ്ഞുവരുന്നത് ആദേശം ഖമ്രയെക്കുറിച്ചാണ്. നമ്മുടെ നാട്ടിലെ വാർത്താ പ്രളയത്തിനിടെ പലരും കാണാതെപോയ ഒരു പേരും വാർത്തയുമാണ് ഖമ്ര.

ഭോപ്പാലിൽ പകൽ തയ്യൽ ജോലിയും രാത്രി കൊലപാതകവും ജീവിത ചര്യയാക്കിയ ആദേശ് ഖമ്രയെന്ന 48കാരൻ പോലീസിന്‍റെ പിടിയിലായി. റിപ്പർ മോഡൽ കൊലപാതക പരന്പരയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അധികവും ലോറിഡ്രൈവർമാരും അവരുടെ സഹായികളുമായിരുന്നു.

രാവിലെ തയ്യൽക്കടയിലെത്തുന്ന ഖമ്ര തന്‍റെ ജോലികൾ വളരെ ഭംഗിയായി ചെയ്തു. എല്ലാവരോടും വളരെ സൗമ്യമായി ഇടപെട്ടു. സൂര്യൻ പടിഞ്ഞാറേയ്ക്കു ചായുന്പോൾ ഖമ്രയിലെ പിശാച് ഉണരുകയാണെന്ന് ഭോപ്പാൽ പോലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് അയാളുടെ ഉന്നം ലോറി ഡ്രൈവർമാരും സഹായികളും. അവരെ അരുംകൊല നടത്താനായി ഇറങ്ങുന്നു. ഇത്രയും നാൾ പോലീസിനെയും നിയമസംവിധാനത്തെയും നാട്ടുകാരെയുമൊക്കെ കബളിപ്പിച്ച് ഖമ്ര തന്‍റെ വിളയാട്ടം തുടർന്നു. ഭീതിജനകമായ കൊലപാതക പരന്പരയുടെ ചുരുളഴിയുന്പോഴും പോലീസിന് മുന്നിൽ അക്ഷോഭ്യനായിരുന്നു ഖമ്ര. എന്തിനാണ് എപ്പോഴും ലോറിഡ്രൈവർമാരെ കൊല്ലുന്നതെന്ന് കൂട്ടുപ്രതി ജയകര ഒരിക്കൽ ചോദിച്ചപ്പോൾ അവരെ അടിമവേലയിൽനിന്ന് മോചിപ്പിക്കാനാണെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. വളരെ ദുരിതപൂർണ ജീവിതമാണ് ഡ്രൈവർമാരുടേത്. താൻ അവർക്ക് മോക്ഷം നൽകുകയാണെന്നുമാണ് അയാളുടെ പക്ഷം. അതിലും വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ മറ്റൊന്നാണ്. ചോദ്യംചെയ്യൽ തുടരുന്ന ഇടവേളയിലും അയാൾ മൂന്നു കൊലപാതകം നടത്തിയെന്ന് പോലീസിനോടു സമ്മതിച്ചു. പോലീസിനു വലിയ നാണക്കേടും ഞെട്ടലും സംഭവിച്ച വെളിപ്പെടുത്തലായിരുന്നു ഇത്.

തുടക്കം 2010ൽ

വളരെ മികച്ച രീതിയിൽ തയ്യൽജോലി ചെയ്യുന്ന ഖമ്ര ഇത്രവലിയ കുറ്റവാളിയാണെന്നു കേട്ട നാട്ടുകാർക്ക് ഇപ്പോൾ അദ്ഭുതമാണ്.

2010 മുതലാണ് ഇയാളുടെ അരുംകൊല ആരംഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി ദുരൂഹ കൊലപാതകങ്ങൾ നടന്നെങ്കിലും കൊലപാതകി ആരെന്ന് കണ്ടെത്താൻ പോലീസിനായില്ല. അമരാവതിയിൽ സംഭവിച്ച കൊലയാണ് ഇയാൾ ആദ്യം നടത്തിയത്. പിന്നീട് നാസിക്കിലും ഇയാൾ തകൊന്നു തള്ളിയ മൃതദേഹങ്ങൾ കണ്ടു. മഹാരാഷ്്ട്രയിലും ഉത്തർപ്രദേശിലും ബിഹാറിലുമൊക്കെയായി ഇയാൾ കൊലപാതക പരന്പര തന്നെ നടത്തി.

കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുഘടകം കൊല്ലപ്പെട്ടവരെല്ലാം ലോറിഡ്രൈവർമാരോ ക്ലീനർമാരോ ആയിരുന്നു എന്നതാണ്. ഈ സുപ്രധാന വിവരം ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് ഖമ്ര കുടുങ്ങുന്നത്.


എന്നാൽ, കൊലപാതകങ്ങൾ തമ്മിലുള്ള സമാനതകളും സാഹചര്യത്തെളിവുകളും മുൻനിർത്തി പോലീസ് നടത്തിയ അന്വേഷണങ്ങളെല്ലാം ആദ്യം നിഷ്ഫലമായി.

ബിട്ടു എന്ന മിടുക്കി

ഖമ്രയെ കുടുക്കിയത് മിടുക്കിയായ ബിട്ടുശർമ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലാണ്. പ്രതിക്ക് ലോറി ഡ്രൈവർമാരോടും ക്ലീനർമാരോടുമുള്ള ’സ്നേഹ’മാണ് അദ്ദേഹത്തെ കുടുക്കിയത്. അറസ്റ്റിലേക്കു നയിച്ചതാകട്ടെ, ബിട്ടു ശർമയുടെ ഇടപെടലാണ്. തായ്ക്വാൻഡോ ബ്ലാക് ബെൽറ്റും ഏഷ്യൻ ഗെയിംസ് വെങ്കല ജേതാവുമായ ബിട്ടു അല്ലായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലാകില്ലായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ ഭാഷ്യം. ബിട്ടുവിനൊപ്പം ലോധ രാഹുൽകുമാറും അന്വേഷണത്തിൽ നിർണായക സാന്നിധ്യമായി.

അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസിനു ചില സൂചനകൾ ലഭിച്ചത്. ഇതനുസരിച്ച് പോലീസ് എത്തിച്ചേർന്നത് ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള വനപ്രദേശത്താണ്. പ്രതിയെന്നു സംശയിക്കുന്നയാൾ കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം എസ്.പി ബിട്ടു ശർമയുടെ നേതൃത്വത്തിൽ അവിടെയെത്തി. തുടർന്ന് ആദേശിനെ പൊക്കി.

സൗമ്യം, ക്രൂരം

പ്രദേശത്ത് ഇത്രസൗമ്യമായി സംസാരിക്കുന്ന മറ്റൊരാൾ ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായമെന്ന് ഭോപ്പാൽ ഡിഐജി ധർമേന്ദ്ര ചൗധരി പറഞ്ഞു. ലോറി ഡ്രൈവർമാരുമായി സൗഹൃദത്തിലാകുന്ന ഖമ്ര മദ്യം നൽകി അവരെ ബോധം കെടുത്തിയാണ് കൊല നടത്തിയിരുന്നത്. ശരീരം കയർ ഉപയോഗിച്ച് ബന്ധിച്ച് പാലത്തിൽനിന്ന് താഴേക്കോ കൊക്കയിലേക്കോ വലിച്ചെറിയുകയായിരുന്നു രീതി.

ഭോപ്പാലിനടുത്ത് മാൻഡിദീപ് എന്ന സ്ഥലത്ത് ചെറിയൊരു തയ്യൽക്കടയാണ് ഇയാൾക്കുള്ളത്. കൊലപാതകത്തിൽ ഇയാളെ സഹായിക്കുന്നതിനും ചിലരുണ്ട്. കൊലപാതകത്തിനു ശേഷം ലേറിയിലുള്ള വിലപിടിച്ച സാധനങ്ങൾ മോഷ്ടിക്കും. അതുകൊണ്ടുതന്നെ സാന്പത്തികമായി ഇയാൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. സഹായികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

2010ൽ നാടിനെ വിറപ്പിച്ച ഒരു കൊലപാതകമാണ് ഇദ്ദേഹത്തിനു പ്രചോദനമായത്. അശോക് ഖമ്ര എന്നു പേരുള്ള മധ്യപ്രദേശ് സ്വദേശി 100ലേറെ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. ഇയാൾ പിടിയിലാകുന്നതും 2010ലാണ്. അതിനു ശേഷമാണ് ആദേശ് ഖമ്ര തന്‍റെ കുറ്റകൃത്യങ്ങൾ തുടങ്ങിയത്.മാനസിക പ്രശ്നങ്ങൾ ആദേശിനുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ക്രൈം ലേഖകൻ