കടപ്പാറ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം
Friday, July 5, 2024 12:21 AM IST
മംഗലംഡാം: കടപ്പാറ മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം. കഴിഞ്ഞ രാത്രി മേമല കാക്കനാട്ട് ടോമിയുടെ വീടുതകർത്തു. വാട്ടർടാങ്കും ചവിട്ടിപൊളിച്ചു.

വിളകളും നശിപ്പിച്ചിട്ടുണ്ട്. ആനകളെ പേടിച്ച് വീട്ടുകാർ ഇപ്പോൾ താമസം മാറിയിട്ടുണ്ട്. നാലുദിവസംമുമ്പ് കുഞ്ചിയാർപതി, തളികക്കല്ല് തുടങ്ങിയ മലയോര വഴികളിൽ ആനയിറങ്ങി ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്ത സംഭവമുണ്ടായിരുന്നു.

ജീപ്പ് പിറകോട്ടെടുത്ത് യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. കുഞ്ചിയാർപതിയിൽ റിസോർട്ടിനോടു ചേർന്ന വീടിന്‍റെ അടുക്കളഭാഗവും ആന തകർത്തിരുന്നു.

ഇതിനടുത്തെ തോട്ടത്തിലെ ഒറ്റത്തെങ്ങുങ്കൽ ഷിജിയുടെ തോട്ടത്തിലെ തെങ്ങുകളും ആനകൾ മറിച്ചിട്ടു നശിപ്പിക്കുകയുണ്ടായി.

രാത്രിയാകുന്നതോടെ വഴികളിലെല്ലാം ആനക്കൂട്ടങ്ങളാണ്. ഇതുമൂലം തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർക്കും കുഞ്ചിയാർപതിയിലേയും ആളുകൾക്കും അത്യാവശ്യങ്ങൾക്ക് പോലും രാത്രിയിൽ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ആനയെ പേടിച്ച് വനപാലകരും സ്ഥലത്തെത്തുന്നില്ല. ഇവിടെ വനം വകുപ്പിന്‍റെ ഷെഡുണ്ട്. എന്നാൽ വനപാലകർ ഇവിടെ നിൽക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.