മെഡിക്കൽ കോളജ്, എയിംസ്: കേന്ദ്രമന്ത്രിമാർക്കു പരാതി
Sunday, July 7, 2024 7:03 AM IST
പാലക്കാട്: കേന്ദ്രസർക്കാർ കേരളത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന എയിംസ് പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കണമെന്നും പാലക്കാട് ഗവ. മെഡിക്കൽ കോളജിന്‍റെ നിലവിലെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും നിവേദനം നൽകി.

പത്ത് വർഷങ്ങൾക്ക് മുന്പ്തന്നെ കോടികൾ ചെലവഴിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കുകയും അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അത്യാധുനിക രോഗചികിത്സാ യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിൽ പ്രതിഷേധിച്ച് ഇവിടെ വിവിധ മേഖലകളിലെ വ്യക്തികളും സംഘടനകളും സമരരംഗതത്താണ്.
അവശ്യം വേണ്ട പ്രാക്റ്റിക്കൽ പരിശീലനം ഇല്ലാതെ കോഴ്സ് പാസാകുന്ന മെഡിക്കൽ വിദ്യാർഥികളാണ് രോഗികളെ ചികിൽസിക്കേണ്ടി വരുന്നുവെന്നത് ഭീകരമായ അവസ്ഥയാണ്. ഈ അവസ്ഥക്ക് കാരണം ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതല്ല. ഈ ഫണ്ടുകൾ ദീർഘ വീക്ഷണമില്ലാതെയും, തന്നിഷ്ടപ്രകാരവും ഉദ്യോഗസ്ഥ,രാഷ്ട്രീയ കൂട്ടുകെട്ടുകളിലൂടെ അനാവശ്യകാര്യങ്ങൾക്കായിട്ടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടത്തെ മെഡിക്കൽ വിദ്യാർഥികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒന്നും അധികൃതർ ചെവികൊണ്ടില്ല.

കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങുന്നതിന് വേണ്ടി 239 ഏക്കർ സ്ഥലം വർഷങ്ങൾക്കു മുന്പ് കേരള സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാർ കേരളത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന എയിംസ് പാലക്കാട് കഞ്ചിക്കോട് തുടങ്ങാനാവശ്യമായ നടപടികളും മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ഗവ. മെഡിക്കൽ കോളജ് സമരസമിതി രക്ഷാധികാരി ഡോ.എം.പി. ജയശങ്കർ, സമരസമിതി കണ്‍വീനർ റെയ്മന്‍റ് ആന്‍റണി, സമരസമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ, വി.എം. ഷണ്‍മുഖദാസ്, പാണ്ടിയോട് പ്രഭാകരൻ എന്നിവരാണ് മന്ത്രിമാർക്ക് നിവേദനം നൽകിയത്.