ആദിവാസികളുടെ തുടർമരണം, സമഗ്ര അന്വേഷണം വേണം
Friday, July 5, 2024 12:21 AM IST
മണ്ണാർക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി മണ്ണാർക്കാട് താലൂക്കിലെ ആദിവാസി ഗ്രാമങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർ മരണങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്നു. ഓരോ ദിവസവും ആദിവാസികൾ മരിക്കുകയും കൂടുതൽ പേര് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

രണ്ട് പട്ടികവർഗ ഗ്രാമങ്ങളിലായി തുടർ മരണങ്ങൾ തുടരുമ്പോഴും പരിശോധന മാത്രമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

പരിശോധന ഫലങ്ങൾ പുറത്തു വിടുന്നില്ലെന്ന് പരാതി ഉയർന്നു.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുണ്ടക്കുന്ന്, കുമരംപുത്തൂർ പഞ്ചായത്തിലെ പുല്ലൂന്നി പട്ടികവർഗ ഗ്രാമങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

വയറിളക്കം പിടിപെട്ടുള്ള തുടർമരണങ്ങളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നെൽസന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവും കുമ രംപുത്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്‌ദുൾ റഷീദിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദിവസവും ഗ്രാമങ്ങളിലെത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാർ, പ്രമോട്ടർമാർ എന്നിവർ ആളുകളുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. രോഗബാധയുണ്ടെന്ന് സംശയം തോന്നുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്യുന്നുന്നുണ്ട്.

എന്നാൽ ഇതിൽ തൃപ്തർ അല്ല എന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നത്.
മുണ്ടക്കുന്നിൽ ഗ്രാമത്തിൽ നിന്നും ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൂടാതെ ഗ്രാമത്തിൽ പൈപ്പിലൂടെയെത്തുന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിലെ വെള്ളവും പരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചിട്ടുണ്ട്.

പുല്ലൂന്നിയിലും സമാനമായ പ്രതിരോധ പ്രവർ ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അതേസമയം പകർച്ചവ്യാധിക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കാൻ ഗ്രാമവാസികൾക്ക് നിർദേശം നൽകി. കോളനികളിൽ കൃത്യമായി പരിശോധന നടത്തി വ്യക്തമായ നിർദേശം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.