ഷൊർണൂർ നഗരത്തിലെ റോഡുകളുടെ നവീകരണജോലികൾ ഇന്നു തുടങ്ങും
Sunday, July 7, 2024 7:03 AM IST
ഷൊർണൂർ: ഷൊർണൂർ നഗരത്തിലെ പാതകളുടെ അറ്റകുറ്റപണികൾ ഇന്ന് തുടങ്ങും. പാതകൾ ഗതാഗതയോഗ്യമല്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. പാതകളുടെ നവീകരണം നടക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം സമരരംഗത്തും ഇറങ്ങിയിരുന്നു.

സിപിഎം ഏരിയാ സെക്രട്ടറിയും നഗരസഭാധ്യക്ഷനും ഉൾപ്പെടെയുള്ളവർ അസി. എൻജിനീയറെ ഉപരോധിച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചത്. തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയറുടെ ഉറപ്പ് ഇന്നലെ ലഭിച്ചത്.

രാവിലെ പത്തരയോടെ അസി. എൻജിനീയറുടെ കാബിനുള്ളിൽ പ്രതിഷേധിച്ചെത്തിയ നേതാക്കൾ സൂപ്രണ്ടിംഗ് എൻജിനീയറെയുൾപ്പെടെ ഫോണിൽവിളിച്ച് പ്രതിഷേധമറിയിച്ചു. താത്കാലികമായി കുഴിയടക്കുന്നുണ്ടെന്ന് എൻജിനീയർ പറഞ്ഞെങ്കിലും ഇതിൽ നേതാക്കളും പ്രവർത്തകരും തൃപ്തരായില്ല.

റോഡ് റോളർ എത്തിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എൻജിനീയർ കരാറുകാരനെ ഫോണിൽ വിളിച്ച് റോഡ് റോളർ എത്തിച്ച് പ്രവൃത്തി നടത്തണമെന്ന ഉറപ്പ് വാങ്ങിയെങ്കിലും പാലിക്കുമെന്നുറപ്പില്ലെന്ന് അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു. ഇതോടെ കരാറുകാരനുമായി നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് ഫോണിൽ സംസാരിച്ചു.

പ്രവൃത്തി അടുത്തദിവസം പൂർത്തിയാക്കിയില്ലെങ്കിൽ പിഡബ്ല്യുഡി ഓഫീസിൽ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഷൊർണൂർ-കുളപ്പുള്ളി പാതയും പൊതുവാൾ ജംഗ്ഷൻ-കൊച്ചിൻപാലം പാതയുമാണ് പൂർണമായും തകർന്നിരിക്കുന്നത്. പല കുഴികളിലും വാഹനങ്ങൾ വീണും പിറകിലിടിച്ചും അപകടങ്ങളുണ്ടാകുന്നതും പതിവായിട്ടുണ്ട്. മറ്റു രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ വലിയ പ്രതിഷേധമുയർത്തിയിരുന്നു.

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള പ്രശ്നമാണ് റോഡുനിർമാണ പ്രവൃത്തികൾ വൈകാൻ കാരണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എസ്.കൃഷ്ണദാസ് ആരോപിച്ചു.