വീണ്ടും കൽച്ചാടിയിൽ കാട്ടാനക്കൂട്ടം; റബറും കാർഷികോപകരണങ്ങളും നശിപ്പിച്ചു
Sunday, July 7, 2024 7:03 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം റബർ തോട്ടങ്ങളിൽ നാശം വരുത്തി. റബർ മരങ്ങളിലെ മഴക്കാല ടാപ്പിംഗിനായി സ്ഥാപിച്ച പ്ലാസ്റ്റിക് മറകളും വലിച്ചു കീറി കളഞ്ഞിട്ടുണ്ട്. മോട്ടോറിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഉപയോഗിച്ച പൈപ്പും നിരവധി സ്ഥലങ്ങളിൽ വലിച്ചും വളച്ചും ചവിട്ടിയും നാശം വരുത്തി.

കൽച്ചാടിയിലെ കർഷകനായ എം.അബ്ബാസ് ഒറവഞ്ചിറയുടെയും സമീപ കർഷകരായ എൽദോസ് പണ്ടിക്കൂടി, ഖാദർ ചേവിണി തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വ്യാപകമായി നാശം വരുത്തിയിരിക്കുന്നത്.

മലയോര മേഖലയോട് ചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജ്ജ വൈദ്യുത വേലിയും പ്രദേശത്ത് പ്രവർത്തനരഹിതമാണ്. വെള്ളിയാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം ബ്രദേഴ്സ് പ്രദേശത്തെ സൗരോർജ വൈദ്യുത വേലിയും തകർത്തിട്ടുണ്ട്.

പ്രദേശത്ത് തോട്ടങ്ങളിൽ താമസിച്ചിരുന്ന പത്തോളം കർഷക കുടുംബങ്ങൾ കാട്ടാന ഭീതിയിൽ കരിമ്പാറ, ചെവിണി, ചെട്ടികുളമ്പ്, മരുതഞ്ചേരി ഭാഗങ്ങളിലേക്ക് കുറച്ചു വർഷങ്ങളായി താമസം മാറ്റി.

മേഖലയിൽ ശേഷിക്കുന്ന കുടുംബങ്ങളും കൽച്ചാടി മേഖലയിൽനിന്ന് താമസം മാറാൻ തയ്യാറെടുക്കുകയാണെന്ന് കർഷകനായ ടി.സി. ബാബു പറഞ്ഞു. വനംവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ ആർആർടിയുടെ ഫോൺ നമ്പറിൽ പ്രദേശത്തെ കർഷകർ വിവരമറിച്ചതിനെതുടർന്ന് തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് അധികൃതർ കാട്ടാനയെ വനത്തിലേക്ക് കയറ്റി വിടാനും തകർന്ന വൈദ്യുത വേലി പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞദിവസം ഇതേ റബ്ബർ തോട്ടത്തിൽ രാവിലെ ഏഴരയുടെ എത്തിയ കാട്ടാനക്കൂട്ടം ടാപ്പിംഗ് തൊഴിലാളികൾ ഒച്ചവച്ചതിനെ തുടർന്ന് കാട്ടിലേക്ക് കയറിപ്പോയിരുന്നു. ഇതേ കൂട്ടമാണ് സന്ധ്യയോടെ വീണ്ടും റബർ തോട്ടങ്ങളിൽ എത്തി നാശം വരുത്തിയിരിക്കുന്നത്.