ഒറ്റപ്പാലത്തു പതിയിരിക്കുന്ന വാരിക്കുഴി
Sunday, July 7, 2024 7:03 AM IST
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് നടപ്പാതയിൽ വാരിക്കുഴി. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായ കുഴി മൂടുന്നതിന്ന് നടപടിയില്ലാത്ത സ്ഥിതിയാണ്. ഭാരതപ്പുഴ റോഡിന് സമീപത്ത് വെള്ളച്ചാൽ അവസാനിക്കുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയാണ് അപകടഭീതി ഉയർത്തുന്നത്. പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയരികിലാണ് അപകടക്കെണി രൂപപ്പെട്ടിട്ടുള്ളത്.

ദിവസങ്ങൾക്കുമുന്പ് പെയ്ത ശക്തമായ മഴയിലാണ് മണ്ണ് ഒലിച്ചുപോയി ഈ ഭാഗത്ത് കുഴി രൂപപ്പെട്ടത്. നടപ്പാതയിലെ ഒരു കോണ്‍ക്രീറ്റ് സ്ലാബ് കുഴിയിൽ വീണുകിടക്കുന്ന നിലയിലാണ്. അശ്രദ്ധമായി നടന്നാൽ അപകടത്തിന് കാരണമാകുമെന്ന സ്ഥിതിയുണ്ട്. പ്രധാന പാതയിൽ നിന്ന് ഭാരതപ്പുഴ റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടേക്കാം.

റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ തിരിക്കുന്പോഴും പുറകിലേക്ക് എടുക്കുന്പോഴും അപകടസാധ്യത കൂടുതലാണ്. പ്രശ്നം പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെടുമെന്ന് വാർഡ് കൗണ്‍സിലർ നുഷി നൈസാം അറിയിച്ചു.