കാന്താരിമുളകിനു വില 1200
Sunday, July 7, 2024 7:03 AM IST
വടക്കഞ്ചേരി: കാണുമ്പോൾ കുഞ്ഞനാണെങ്കിലും വില കേട്ടാൽ ഞെട്ടും. കാന്താരി എന്നറിയപ്പെടുന്ന ഈ ചെറിയ പച്ചമുളകിന് ഒരു കിലോ വില ഇപ്പോൾ 1200 രൂപ വരെയായി. ഇത്രയും ഉയർന്ന വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.

ആവശ്യക്കാർ കൂടുതലാണെങ്കിലും മുളക് മാർക്കറ്റിൽ എത്തുന്നില്ല. പാലക്കുഴി പോലുള്ള മലയോരങ്ങളിൽ നിന്നാണ് കാന്താരി മുളക് വടക്കഞ്ചേരി, തൃശൂർ മാർക്കറ്റുകളിൽ എത്തിയിരുന്നത്.

ആഴ്ചകളിൽ 300 കിലോ വരെ മുളക് എത്തിയിരുന്നത് ഇക്കുറി തീരെ വരവില്ലാത്ത സ്ഥിതിയാണെന്ന് പാലക്കുഴിയിലെ കർഷകനും മലഞ്ചരക്ക് വ്യാപാരിയുമായ ചാർളി മാത്യു പറഞ്ഞു.
മയിലും മറ്റു കിളികളുമെല്ലാം മുളക് തിന്നുന്നത് വിളവ് ഇല്ലാതാക്കിയിട്ടുണ്ട്.

കേഴ, മ്ലാവ് തുടങ്ങിയ മാനുകളും മുളക് തിന്നും. വേനൽ നീണ്ടു നിന്നതിനാൽ മുളക് ചെടികൾ ഉണങ്ങി നശിച്ചതും മുളക് ക്ഷാമത്തിന് കാരണമായി. കൊളസ്ട്രോൾ, ബിപി എന്നിവയെല്ലാം കുറയുന്നതിന് കാന്താരി നല്ലതാണെന്ന് പറയുന്നു. വിശപ്പിനും ദഹനപ്രക്രിയക്കും കാന്താരിക്ക് വലിയ പങ്കുണ്ട്.
എന്നാൽ മുളക് കൂടുതൽ കഴിച്ചാൽ അൾസർ പോലെയുള്ള രോഗങ്ങളും പിടിപ്പെടും.