വിശ്വാസസമൂഹം പരസ്പരസ്നേഹത്തിലൂടെ ജീവിക്കണം: ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Sunday, July 7, 2024 7:03 AM IST
കാഞ്ഞിരപ്പുഴ: ദൈവവചനമാകുന്ന പരസ്പരസ്നേഹത്തിലൂടെ വിശ്വാസ സമൂഹം ജീവിക്കണമെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.

പാലക്കാട് രൂപത സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്ന ഫൊറോന സംഗമത്തിനോട്‌ അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച്‌ സന്ദേശം നൽകുകയായിരുന്നു ബിഷപ്.

രൂപതയുടെ ഭൗതികവും ആധ്യാത്മികവും ആയ വളർച്ചയ്ക്ക് കാരണം വൈദികരും കന്യാസ്ത്രീകളും അല്മായരും വിവിധ സംഘടനകളും നൽകിയ സഹകരണമാണ്. വിശ്വാസികൾ രൂപതയോട് സഹകരിച്ച് സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് കൈക്കാരന്മാരായ ജേക്കോ പോൾ വടക്കേത്തല പൂവത്തിങ്കൽ, ഷിന്‍റോ മാവറയിൽ എന്നിവർ പൂച്ചെണ്ടു നൽകി ബിഷപ്പിനെ സ്വീകരിച്ചു.

തുടർന്ന് നടന്ന ദിവ്യബലിയിൽ ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും സഹകാർമികരായി. രൂപതക്ക് പുറത്ത് സേവനം ചെയ്യുന്ന വൈദികർ, സന്യസ്ഥർ, ഓരോ ഇടവവകയിലേയും സന്യാസ ഭവനങ്ങളിൽനിന്നുള്ള അംഗങ്ങൾ, വിശ്വാസപരിശീലകർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, സംഘടനാഭാരവാഹികൾ, കുടുംബസമ്മേളനഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന ജൂബിലി ഫൊറോന സംഗമ സമ്മേളനം സാൻതോം പാരിഷ് ഹാളിൽ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡോ.മാത്യു കിഴക്കേക്കര അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഫാ. സണ്ണി വാഴേപ്പറമ്പിൽ, സിസ്റ്റർ ടെറസീന എഫ്സിസി, എകെസിസി പ്രസിഡന്‍റ് ഷാജു പഴുക്കാത്തറ, തോമസ് നെടിയകാലയിൽ, കെസിവൈഎം പ്രസിഡന്‍റ് ബോണി, മാതൃവേദി പ്രസിഡന്‍റ് ബീന വർഗീസ്, സിഎംഎൽ പ്രസിഡന്‍റ് മറിയ ജാക്കോ എന്നിവർ പ്രസംഗിച്ചു‌.

ചടങ്ങിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ഇടവകകളിൽ നിന്നുള്ള ജനപ്രതിനിധികൾ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച വിജയം നേടിയവർ, കൂടുതൽ മക്കളുള്ള കുടുംബങ്ങൾ, 40 വർഷം വിശ്വാസ പരിശീലനം പൂർത്തിയാക്കിയവർ എന്നിവരെ ആദരിച്ചു.
ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ സ്വാഗതവും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എബിൻ കണിവയലിൽ നന്ദിയും പറഞ്ഞു.