നെല്ലിപ്പുഴ - ആനമൂളി റോഡിലൂടെ തീരാദുരിതയാത്ര
Friday, July 5, 2024 12:21 AM IST
മണ്ണാർക്കാട്: റോഡിൽ മുഴുവൻ വലിയ കുഴികൾ, ടാറിംഗിനു മുന്നോടിയായി റോഡിലിട്ട പാറപ്പൊടിയും മെറ്റലും ഒലിച്ചുപോയി. പല ഭാഗത്തും വലിയ വെള്ളക്കെട്ടുകൾ. മഴവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ റോഡ് തിരിച്ചറിയാൻപോലും കഴിയുന്നില്ല. നിർമാണം നടക്കുന്ന നെല്ലിപ്പുഴ ആനമൂളി റോഡിന്‍റെ അവസ്ഥയാണിത്. റോഡ് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നതിനിടയിൽ മഴ വന്നതാണ് ദുരവസ്ഥയ്ക്കു കാരണം. നെല്ലിപ്പുഴ - ചിന്നത്തടാകം അന്തർസംസ്ഥാന പാതയുടെ നിർമാണത്തിന്‍റെ ഭാഗമായാണ് ഇവിടെ റോഡുപണി നടക്കുന്നത്.

മഴ ശക്തമായി പെയ്തതോടെ റോഡിൽ വിരിച്ച പാറപ്പൊടിയും മെറ്റലും ഒഴുകിപ്പോയി. മഴവെള്ളപ്പാച്ചിലിൽ ചിലഭാഗത്ത് വലിയ ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ വഴിയിലൂടെ വേണം നൂറുകണക്കിനാളുകൾക്ക് സഞ്ചരിക്കുവാൻ.

വാഹനങ്ങൾ കേടാവുകയും അപകടത്തിൽപെടുകയും നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡുനിർമാണം ഏറ്റെടുത്ത കരാർ കമ്പനിയാകട്ടെ പ്രവൃത്തികൾ മന്ദഗതിയിലാക്കിയിട്ടുമുണ്ട്.

റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ പ്രദേശവാസികളും അട്ടപ്പാടിയിലേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലാണ്.