സിപിഎം സമ്മേളനങ്ങള്‍ക്കു തുടക്കമായി; ജനുവരിയില്‍ പാമ്പാടിയില്‍ ജില്ലാസമ്മേളനം
Wednesday, August 21, 2024 11:30 PM IST
കോട്ടയം: അടുത്ത ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 2025 ജനുവരി നാലു മുതല്‍ ആറുവരെ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം. ആദ്യമായാണ് പാമ്പാടിയില്‍ ജില്ലാ സമ്മേളനം എത്തുന്നത്. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും. നവംബറിലാണ് ഏരിയാ സമ്മേളനങ്ങള്‍.

അടുത്ത മാസമാണ് ബ്രാഞ്ച് സമ്മേളനം ആരംഭിക്കേണ്ടതെങ്കിലും ഓണത്തിന്‍റെ തിരക്കും മറ്റും കണക്കിലെടുത്ത് നേരത്തെ പലിടത്തും സമ്മേളനങ്ങള്‍ തുടങ്ങി. രണ്ടു ടേം പൂര്‍ത്തിയാക്കിയ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും ഇത്തവണ മാറും. 75 വയസ് പൂര്‍ത്തിയാക്കിവരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

തൃശൂര്‍, ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊപ്പമാണ് കോട്ടയം ജില്ലാ സമ്മേളനവും. പോളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമാണ് സമ്മേളനത്തിനെത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം, ചുവപ്പുസേനാ മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍ എന്നിവയാണ് സമ്മേളനത്തോടനുബന്ധിച്ചുള്ളത്. 2025 ഫെബ്രുവരിയില്‍ കൊല്ലത്താണ് സംസ്ഥാനസമ്മേളനം.