ജില്ലയെ വിറപ്പിച്ച് കൊടുങ്കാറ്റ്
Wednesday, August 21, 2024 11:30 PM IST
കോട്ടയം: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. കോട്ടയം, കുമരകം, അയര്‍ക്കുന്നം, കിടങ്ങൂര്‍, മണര്‍കാട്, ചിങ്ങവനം, ചങ്ങനാശേരി, വൈക്കം, വെച്ചൂര്‍, അതിരമ്പുഴ, കൈപ്പുഴ, ഓണംതുരുത്ത് പ്രദേശങ്ങളിലാണ് നാശനഷ്ടമേറെയും.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മിനിറ്റുകളോളം നീണ്ടുനിന്ന ശക്തമായ കാറ്റു വീശിയത്. ഉറങ്ങിക്കിടന്നവര്‍ ഭീതിയോടെ ഉണരുകയായിരുന്നു. ശക്തമായ കാറ്റില്‍ തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തെക്കേ നടയ്ക്കു സമീപമുള്ള രുദ്രാക്ഷമരം കടപുഴകി വീണു. കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡിനു സമീപം ബൈക്കിനു മുകളിലേക്ക് മരം വീണു.

കനത്ത കാറ്റില്‍ പലയിടത്തും മരങ്ങള്‍ റെയില്‍ പാളത്തിലേക്ക് വീണ് കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡില്‍ നിരവധി മരങ്ങള്‍ വൈദ്യുതി പോസ്റ്റുകളിലേക്കു വീണു. വട്ടമൂട് -കഞ്ഞിക്കുഴി റോഡിലും മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു.

കുമരകത്തും ചെങ്ങളത്തും ഇന്ന് പുലര്‍ച്ചെ രണ്ടു മുതലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നഷ്ടമുണ്ടായി. റോഡുകളിലേക്ക് മരങ്ങള്‍ വീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വകുപ്പിനു മാത്രം 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി.
വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഇതുവരെയായിട്ടില്ല.

ഏറ്റുമാനൂർ, അതിരമ്പുഴ മേഖലയിൽ

ഏറ്റുമാനൂർ: ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര മേഖലകളിൽ കാറ്റ് കനത്ത നാശം വിതച്ചു. അതിരമ്പുഴയിൽ ഒട്ടേറെ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. അതിരമ്പുഴയിൽ തന്നെ 20 ലേറെ സ്ഥലങ്ങളിലാണ് വൈദ്യുതി ലൈനുകൾ തകർന്നത്.

ഏറ്റുമാനൂരിൽ ളാക്കാട്ടൂർ സ്വദേശി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 350 ലേറെ കുലച്ച വാഴകൾ നശിച്ചു. വേറെയും കൃഷിനാശങ്ങൾ ഉണ്ടായി. മരം വീണതിനെ തുടർന്ന് അതിരമ്പുഴ - യൂണിവേഴ്സിറ്റി - മെഡിക്കൽ കോളജ് റോഡിൽ ഗതാഗതം തടസപ്പെട്ടു.

വൈക്കത്ത്
വീടുകൾക്ക് നാശം

വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് നിരവധി വീടുകൾ തകർന്നു. വൈക്കം വെച്ചൂർ, ഉദയനാപുരം പഞ്ചായത്തുകളിലാണ് നാശനഷ്ടമേറെയും. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീടിന്‌ മുകളിലേക്ക് കടപുഴകി വീണും വൈദ്യുതി ലൈനുകൾ തകർന്നു വീണുമാണ് നാശനഷ്ടങ്ങളേറെയും. നിരവധി പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്താകെ നിലച്ച വൈദ്യുതി ബന്ധം പലയിടത്തും വൈകുന്നേരത്തോടെയാണ് പുനഃസ്ഥാപിച്ചത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതതടസം നീക്കി.

ചങ്ങനാശേരി
താലൂക്കില്‍
ഇന്നലെ പുലര്‍ച്ചെയുണ്ടായ കൊടുങ്കാറ്റും മഴയും ചങ്ങനാശേരി താലൂക്കില്‍ വ്യാപകനാശം വിതച്ചു. വിവിധ വില്ലേജുകളിലായി മരംവീണ് മുപ്പതിലേറെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്.
വാഴ, കപ്പ കൃഷികളും നശിച്ചിട്ടുണ്ട്. ചങ്ങനാശേരി താലൂക്ക് ഓഫീസില്‍ 24മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തനമുണ്ട്. ഫോണ്‍-04812420037.