കോടിമത എംജി റോഡില്‍ കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിംഗ്
Wednesday, August 21, 2024 6:53 AM IST
അപകടം കണ്‍മുമ്പില്‍, അധികൃതര്‍ക്കു മൗനം

കോട്ടയം: കണ്ണൊന്ന് തെറ്റിയാല്‍ അപകടം, വാഹനയാത്രക്കാരുടെ കാഴ്ചമറച്ചു കോടിമത എംജി റോഡില്‍ തലങ്ങുംവിലങ്ങും കണ്ടെയ്നര്‍ ലോറികള്‍. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നുംപടിയും റോഡിന്‍റെ ഭൂരിഭാഗം കവര്‍ന്നെടുത്തുമാണു ലോറികളുടെ പാര്‍ക്കിംഗ്. പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

കോടിമതയില്‍നിന്നു മാര്‍ക്കറ്റിലേക്കെത്തുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുള്ള എംജി റോഡാണു നഗരസഭ ലോറി പാര്‍ക്കിംഗ് പ്രദേശമാക്കിയത്. അപകടങ്ങള്‍ പെരുകുമ്പോഴും ഇത് ഒഴിവാക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിക്കുന്നില്ല.

നഗരത്തിലെ ഷോറൂമുകളിലേക്ക് എത്തുന്ന വലിയ കണ്ടെയ്‌നര്‍ ലോറികളില്‍നിന്നു പണം വാങ്ങിയാണു എംജി റോഡില്‍ നഗരസഭ പാര്‍ക്കിംഗ് അനുവദിക്കുന്നത്. 500 രൂപയാണ് ഒരു ലോറിയില്‍നിന്നു ഈടാക്കുന്നതെന്ന് ഇവിടെ പാര്‍ക്ക് ചെയ്യുന്ന ലോറികളിലെ ജീവനക്കാര്‍ പറയുന്നു. പാര്‍ക്കിംഗ് ഫീ ഈടാക്കുമ്പോഴും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നഗരസഭ ഒരുക്കിയിട്ടില്ല.

എംസി റോഡില്‍ കോടിമതയില്‍നിന്നു കോട്ടയം നഗരത്തിൽ പ്രവേശിക്കാതെ കഞ്ഞിക്കുഴി ഭാഗത്തേക്കു എളുപ്പവഴി തേടിയെത്തുന്നവരും മാര്‍ക്കറ്റിലേക്ക് എത്തുന്നവരും അടക്കം ഒട്ടേറെ വാഹനയാത്രികര്‍ ഉപയോഗിക്കുന്ന റോഡാണ് നഗരസഭാ പാര്‍ക്കിംഗ് പ്രദേശമാക്കിയത്.
രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇരുട്ടില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ലോറികളില്‍ വാഹനം ഇടിക്കുന്നതും അപകടത്തില്‍പ്പെടുന്നതും പതിവാണ്.

ഇരുവശത്തും കണ്ടെയ്‌നര്‍ ലോറികള്‍ വലിയ മതില്‍ പോലെ കിടക്കുമ്പോള്‍ റോഡിലെ വളവില്‍ എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കില്ല. ഏതാനും നാള്‍ മുമ്പ് മാര്‍ക്കറ്റിലേക്കെത്തിയ ലോറി പാര്‍ക്ക് ചെയ്തു പുറത്തിറങ്ങിയ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു.

റോഡിലെ തെരുവുനായക്കൂട്ടവും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു. കേടായി ഉപേക്ഷിക്കപ്പെട്ട ലോറികളും കണ്ടെയ്നറുകളും കാടുമൂടിയ നിലയില്‍ കിടക്കുന്നുണ്ട്. ഇവയുടെ യന്ത്രഭാഗങ്ങളും ടയറുകളും ഊരിമാറ്റിയതിനാല്‍ ഇവിടെനിന്നു മാറ്റുവാന്‍ കഴിയില്ല. ഈ വാഹനങ്ങള്‍ ഇവിടെ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതിനൊപ്പം റോഡിന്‍റെ സ്ഥലം അപഹരിക്കുന്ന സ്ഥിതിയാണ്.

റോഡിന് ഇരുവശത്തും പാര്‍ക്കു ചെയ്യുന്ന ലോറികള്‍ക്ക് അടിയിലാണ് തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രം. നിരന്തരമായി പ്രശ്നങ്ങള്‍ മാര്‍ക്കറ്റിലെ വ്യാപാരികളും യാത്രക്കാരും നഗരസഭയെ അറിയിച്ചിട്ടും ലോറികളുടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ നഗരസഭ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.