അമിത വോള്‍ട്ടേജില്‍ ഉപകരണങ്ങള്‍ നശിച്ച സംഭവം; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
Tuesday, August 20, 2024 11:36 PM IST
പാലാ: ഏഴാച്ചേരി മേഖലയില്‍ അമിത വോള്‍ട്ടേജ് വന്നതിനെത്തുടര്‍ന്ന് ഗൃഹോപകരണങ്ങള്‍ കത്തി നശിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വിവിധ ഉപയോക്താക്കളുടെ വീടുകളിലും കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലും എത്തി കെഎസ്ഇബി സംഘം തെളിവുകള്‍ ശേഖരിച്ചു. കാവിന്‍പുറം ക്ഷേത്രത്തിലെ മൈക്കിന്‍റെ ആംപ്ലിഫയര്‍ ഉള്‍പ്പെടെ കത്തിപ്പോയിരുന്നു.

പാലാ എക്‌സിക്യൂട്ടീവ് എൻജിനിയര്‍ യു. ഉണ്ണികൃഷ്ണന്‍, രാമപുരം അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ റെജി പവിത്രന്‍, അസിസ്റ്റന്‍റ് എൻജിനിയര്‍ ബേര്‍ളി, സബ് എൻജിനിയര്‍ വിനോജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. വൈദ്യുതി വ്യതിയാനം മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് കെഎസ്ഇബി സംഘം പറഞ്ഞു.

വൈദ്യുതി ഇല്ലാത്തതു സംബന്ധിച്ചും വൈദ്യുതി വ്യതിയാനത്തെപ്പറ്റിയും നാട്ടുകാര്‍ പരാതി അറിയിച്ചതിനെത്തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെത്തി കാവിന്‍പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തുള്ള ഫ്യൂസ് ഊരി ലൈന്‍ പരിശോധനയ്ക്ക് പോയിരുന്നു. ഇതിനിടയില്‍ ആരോ ഫ്യൂസ് കുത്തിയതാണ് പ്രശ്‌നമായതെന്ന് പറയുന്നു. ഇതോടെ ന്യൂട്രല്‍ ലൈന്‍ പൊട്ടിപ്പോവുകയും ബാക്കി ലൈനിലേക്ക് അമിത വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുകയും ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് നിരവധി ഉപയോക്താക്കളുടെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചത്.

അനധികൃതമായി ഫ്യൂസ് കുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാമപുരം പോലീസില്‍ കെഎസ്ഇബി അധികൃതർ‍ ഇന്നലെ പരാതി നല്‍കി. അനധികൃതമായി ഫ്യൂസ് കുത്തിയതുമൂലം ഉപയോക്താക്കള്‍ക്കും കെഎസ്ഇബിക്കും കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.