ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിൽ സെപ്റ്റിക് ടാങ്ക് പ്രശ്നമായി
Tuesday, August 20, 2024 11:36 PM IST
ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തനരഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാത്തതിനെത്തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ.
രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്കാണ് ഇത്തരത്തിൽ മാറ്റിവച്ചത്. ടാങ്ക് ബ്ലോക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായതു മുതൽ പൊതുമരാമത്ത് ഈരാറ്റുപേട്ട ബിൽഡിംഗ് വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിലും ഇത് പുനർനിർമിച്ചു നൽകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ തുടർ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് നാൽപ്പതോളം വരുന്ന ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വിഷമിക്കുകയായിരുന്നു.

ഒടുവിൽ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സ്വന്തമായി പിരിവിട്ട് ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ അവധി എടുക്കാതെ ജെസിബി ഉപയോഗിച്ച് കുഴി എടുത്ത് കോൺക്രീറ്റ് റിംഗിറക്കി ടാങ്ക് പുനർ നിർമിക്കുകയായിരുന്നു.

പുറത്തുനിന്നുള്ള തൊഴിലാളികളുടെ സഹായം ഇല്ലാതെയാണ് ജീവനക്കാർ പണി പൂർത്തീകരിച്ചത്. നിലവിലുണ്ടായിരുന്ന പിവിസി ടാങ്കിലെ പണിയിലെ അപാകതയാണ് പ്രശ്‌നങ്ങൾക്കു കാരണമായത്. ജീവനക്കാർ സേവനമായിട്ടാണ് പുതിയ സെപ്റ്റിക് ടാങ്ക് നിർമിച്ചതെങ്കിലും 25,000 രൂപയ്ക്ക് മേൽ ചെലവായതായി പറയുന്നു.