കാടുകയറി മൂടി ദേശീയപാത; കാൽനടയാത്രക്കാർ ദുരിതത്തിൽ
Tuesday, August 20, 2024 11:36 PM IST
മുണ്ടക്കയം: ദേശീയപാത കാടുകയറി മൂടിയതോടെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ദുരിതത്തിൽ.

കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം വലിയപാലം മുതൽ മുപ്പത്തഞ്ചാംമൈൽ വരെയുള്ള റോഡിന്‍റെ വശങ്ങളാണ് കാടുപടലങ്ങളാൽ നിറഞ്ഞിരിക്കുന്നത്. കുറ്റിക്കാടുകൾ മുതൽ ചെറുമരങ്ങൾവരെ റോഡിന്‍റെ വശത്തു വളർന്നു നിൽക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര ദുരിതമായി മാറുകയാണ്. റോഡിന്‍റെ വശങ്ങളിലൂടെ കാൽനടയാത്രക്കാർക്കു സഞ്ചരിക്കാനായി വരച്ചിരിക്കുന്ന സീബ്രാലൈനുകൾ പലസ്ഥലത്തും കാടുകയറി മൂടി. റോഡിന്‍റെ വശങ്ങളിലെ ഓടകളുടെ അഭാവംമൂലം പലസ്ഥലത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.

റോഡരികിൽ കാട് വളർന്നുനിൽക്കുന്നതുമൂലം വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിലേക്കു കയറിയാണ് സഞ്ചരിക്കുന്നത്. നിരപ്പായ റോഡിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. മുൻവർഷങ്ങളിൽ റോഡിന്‍റെ ഈ ഭാഗത്തു വശങ്ങളിലൂടെ നടന്നുപോയ കാൽനടയാത്രക്കാരെ വാഹനമിടിച്ച് അപകടമുണ്ടായിട്ടുണ്ട്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നു പ്രദേശവാസികൾ പറയുന്നു.

മുൻകാലങ്ങളിൽ ദേശീയപാതയുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ വെട്ടിമാറ്റുന്ന പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി ഇതൊന്നും നടക്കുന്നില്ല. അടിയന്തരമായി കാൽനടയാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്ന രീതിയിൽ റോഡിന്‍റെ വശങ്ങളിലെ കാടുകൾ വെട്ടിനീക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.