മാക്കോച്ചി മലയോരവാസികൾക്ക് നെഞ്ചില്‍ ഭീതിയുടെ ഇടിമുഴക്കം
Tuesday, August 20, 2024 11:36 PM IST
മുണ്ടക്കയം: ഇടുക്കി, കോട്ടയം ജില്ലകള്‍ അതിരിടുന്ന കൊക്കയാര്‍ മലയോരം മഴക്കാറില്‍ ഇരുളുമ്പോള്‍ മാക്കോച്ചി നിവാസികളുടെ നെഞ്ചില്‍ ഇടിമുഴങ്ങും.

ഓരോ പെരുമഴയിലും ഭീതിയോടെ കഴിയുകയാണ് കൊക്കയാര്‍ പഞ്ചായത്തിലെ മാക്കോച്ചി ഗ്രാമത്തിലെ 15 കുടുംബങ്ങള്‍. 2021ലെ ഉരുള്‍പൊട്ടലിലും പ്രളയത്തിലും മാക്കോച്ചിയില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ദാരുണമായി മരിച്ചത്.

ദുരന്തം മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഉരുള്‍ പൊട്ടിയ പ്രദേശം വാസയോഗ്യമായിട്ടില്ല. താത്കാലിക വീടുകളിലാണ് ഏറെപ്പേരും താമസിക്കുന്നത്. കൂറ്റന്‍ കല്ലും മണ്ണും മരവും ഒഴുകിയെത്തി കൃഷിയിടം കാടുകയറി നശിച്ച് കൃഷിയോഗ്യമല്ലാതായിരിക്കുന്നു. വീടുള്‍പ്പെടെ സുരക്ഷിതമായ പുനരധിവാസമാണ് പുല്ലകയാറിന്‍റെ തീരത്തെ മാക്കോച്ചി നിവാസികള്‍ ആവശ്യപ്പെടുന്നത്. സമീപപ്രദേശങ്ങളില്‍ സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് 15 കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം കൊക്കയാര്‍ പഞ്ചായത്തില്‍ നിവേദനം നല്‍കി.

ഏതുനിമിഷവും വീണ്ടുമൊരു പ്രകൃതിദുരന്തം വരുമോയെന്ന് ഭയപ്പെടുകയാണ് കര്‍ഷകരും തൊഴിലാളികളും അധിവസിക്കുന്ന പ്രദേശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത പെയ്ത്തില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ പ്രദേശവാസികള്‍ ഉറങ്ങിയിട്ടില്ല.

മാക്കോച്ചി പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതായി പഞ്ചായത്ത്, റവന്യു അധികാരികളും സമ്മതിക്കുന്നു. വാടക നല്‍കാന്‍ അധികാരമില്ലാത്തതിനാല്‍ ഇവരെ വാടകവീടുകളില്‍ പാര്‍പ്പിക്കാന്‍ തരമില്ലെന്നും ക്യാമ്പ് തുറന്ന് സൗകര്യം നല്‍കാമെന്നുമാണ് കൊക്കയാര്‍ പഞ്ചായത്തിന്‍റെ നിലപാട്.