ചിറ്റാർ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Tuesday, August 20, 2024 11:36 PM IST
കാഞ്ഞിരപ്പള്ളി: ചിറ്റാർ പുഴയിൽ കാണാതായ പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രന്‍റെ (29) മൃതദേഹം കണ്ടെത്തി. ഫയർ ഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ 9.30 ഓടെ പഴയിടം കോസ്‌വേയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം നാലിനാണ് ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിനു സമീപം കുളിക്കാനിറങ്ങിയ അരുൺ പുഴയിലേക്കുവീണ് ഒഴുക്കിൽപ്പെട്ടത്.

ഫയർ ഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും പൊൻകുന്നം പോലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവ സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊൻകുന്നം ഗ്രാമദീപത്ത് ബന്ധുവീട്ടിൽ എത്തിയതായിരുന്നു അരുൺ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: ചന്ദ്രൻ. മാതാവ്: ഉഷ. ഭാര്യ: ആര്യ. മകൻ: കാശി (രണ്ടര വയസ്).