സ്വപ്നങ്ങൾ ബാക്കിയാക്കി സോണിയയ്ക്കൊപ്പം അനിലും യാത്രയായി
Tuesday, August 20, 2024 11:36 PM IST
പനച്ചിക്കാട്: ജീവിതം കരുപ്പിടിപ്പിക്കാൻ രണ്ട് വർഷം മുന്പ്്‌ യുകെയിലേക്ക് കുടിയേറിയ ദന്പതികൾ രണ്ട് മക്കളെ ബാക്കിയാക്കി യാത്രയായി. യുകെയിൽ നഴ്സായ സോണിയയുടെയും ഭർത്താവ് അനിലിന്‍റെയും പെട്ടെന്നുള്ള വേർപാട് നാട്ടുകാർക്ക് തീരാവേദനയായി.

മാങ്ങാനം മന്ദിരം ആശുപത്രിയിൽ നഴ്സായിരുന്ന സോണിയ രണ്ട് വർഷം മുന്പാണ് യുകെയിലെത്തിയത്. പിന്നാലെ അനിലും മക്കളായ ലിയായും ലൂയിസും യുകെയിലെത്തി. നാട്ടിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താങ്ങും തണലുമായിനിന്ന കുടുംബത്തിനെ വിധി വീഴ്ത്തിയത് ഞൊടിയിടയിലാണ്.

അവധിക്ക് ആദ്യമായി നാട്ടിലെത്തി തിരിച്ച് യുകെയിലെത്തി മണിക്കൂറുകൾക്കകം വിധി സോണിയയെ കവർന്നെടുത്തു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭർത്താവ് അനിലും സ്വയം ജീവൻ വെടിഞ്ഞു.

കോട്ടയത്തെ വാഹന ഷോറൂമിൽ ജോലി ചെയ്തിരുന്ന അനിൽ യുകെയിലെത്തി വാഹന നിർമാണ കമ്പനിയിൽ ജോലി നോക്കിവരികെയാണ് വിധി ഇവരെ വേട്ടയാടിയത്.

ഇരുവരുടെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിഷമിക്കുകയാണ് നാട്ടുകാർ.