ദുരിതമകലുന്നില്ല; ട്രെയിനുകളിൽ തിരക്കോടു തിരക്ക്
Tuesday, August 20, 2024 7:20 AM IST
ഏറ്റുമാനൂർ: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പാലരുവി എക്സ്പ്രസിന് നാലു ബോഗികൾ അധികമായി അനുവദിച്ചിട്ടും യാത്രക്കാരുടെ ദുരിതത്തിന് ഒരു കുറവുമില്ല. ഇന്നലെയും എറണാകുളത്തേക്കുള്ള വേണാട്, പാലരുവി, മെമു ട്രെയിനുകളിൽ വൻ തിരക്കായിരുന്നു. പടിവാതിലുകളിൽ തൂങ്ങിയും ട്രെയിനുകളിൽ ഞെരുങ്ങിയും യാത്രക്കാർ വശംകെട്ടു.

തെക്കൻ ജില്ലകളിൽനിന്ന് മെമു, പാലരുവി, വേണാട് ട്രെയിനുകളിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേക്കും മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. ഇതു കൂടാതെ ബിസിനസ് ആവശ്യങ്ങൾക്കും വിവിധ ആശുപത്രികളിലേക്കും പോകുന്ന നൂറുകണക്കിന് യാത്രക്കാർ വേറെയും.

യാത്രാക്ലേശം അതിസങ്കീർണമായി തുടരുമ്പോഴും ജനപ്രതിനിധികളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ പറഞ്ഞു.

കായംകുളത്തുനിന്ന് വന്ദേഭാരത്‌ കടന്നുപോയശേഷം ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് അടിയന്തരമായി മെമുവോ പാസഞ്ചറോ അനുവദിച്ചാൽ താത്കാലിക പരിഹാരമാകും.

പ്ലാറ്റ് ഫോമും മറ്റു അനുബന്ധ സൗകര്യങ്ങളും കോട്ടയത്തിന് അനുകൂലമാണ്. രാവിലെ 7.45ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ വേണാടിനും പാലരുവിക്കുമിടയിൽ കോട്ടയത്തിനും എറണാകുളത്തിനുമിടയിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും.
സാങ്കേതിക തടസങ്ങൾ നീങ്ങുന്ന മുറയ്ക്ക് കായംകുളത്തേക്കും കൊല്ലത്തേക്കും സർവീസ് ദീർഘിപ്പിക്കുക കൂടി ചെയ്താൽ യാത്രാക്ലേശം പൂർണമായി പരിഹരിക്കാം.