ജനറല്‍ ആശുപത്രിവളപ്പിലെ ഓടയിൽനിന്ന് ദുര്‍ഗന്ധം
Tuesday, August 20, 2024 7:20 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രി വളപ്പിലെ ഓട മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതം. പേ വാര്‍ഡിലെ കിടപ്പുരോഗികള്‍ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥ. ഇതൊന്നും കാണാനും കേള്‍ക്കാനും ആശുപത്രി അധികൃതര്‍ക്കും നഗരസഭയ്ക്കും ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിക്കും നേരമില്ലേയെന്ന ചോദ്യവുമായി രോഗികള്‍ രംഗത്ത്.

ഓഫീസ് കെട്ടിടത്തിന് എതിര്‍വശത്തുള്ള ഐസലേഷന്‍ വാര്‍ഡില്‍നിന്നു കെഎച്ച്ആര്‍ ഡബ്ല്യുഎസ് പേവാര്‍ഡിനു പിന്നിലൂടെ ഒഴുകുന്ന ഓടയാണ് മാലിന്യവാഹിനിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി മാലിന്യം നീക്കാത്തതുമൂലം ദുര്‍ഗന്ധം സഹിക്കാനാവാത്ത അവസ്ഥയിലാണ്. പണം കൊടുത്ത് മുറിയെടുത്ത് ചികിത്സിക്കുന്നവര്‍ക്ക് കടുത്ത ദുര്‍ഗന്ധംകൂടി സഹിക്കണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ ഓടയില്‍ കൊതുക്, എലി, പാറ്റ, പാമ്പ് തുടങ്ങിയവ യുടെ ശല്യവും രൂക്ഷമാണ്. ഐസലേഷന്‍ വാര്‍ഡില്‍നിന്നും പേവാര്‍ഡ് കെട്ടിടത്തിന്‍റെ വശത്തുകൂടി ഇപ്പോള്‍ നിര്‍മാണം നടക്കുന്ന മാലിന്യ പ്ലാന്‍റിന്‍റെ സമീപത്തെത്തി നില്‍ക്കുന്ന ഏകദേശം നൂറുമീറ്റളോളം നീളമുള്ള ഈ ഓടയിലെ മാലിന്യം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുകയാണ്.

മേല്‍മൂടിയില്ലാത്തതുമൂലം പഴയ ടിന്‍ഷീറ്റു കൊണ്ടാണ് ഓട മൂടിയിരിക്കുന്നത്. ഈ ഓടയിലെ മാലിന്യം നീക്കം ചെയ്തു പേവാര്‍ഡിലും മറ്റു വാര്‍ഡുകളിലും താമസിക്കുന്ന രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ആശുപത്രി അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.